Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ജിലു എന്ന മിടുമിടുക്കി

23 AUGUST 2016 06:07 PM IST
മലയാളി വാര്‍ത്ത

ഓരോ കൊച്ചുകുഞ്ഞും ഭൂമിയിലേക്ക് പിറന്നുവീഴുമ്പോള്‍ ജീവന്റെ തുടിപ്പിനു തെളിവായി കൈകാലുകളിട്ട് അടിക്കും. എന്നാല്‍ തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും രണ്ടാമത്തെ മകളായി ജിലു മോള്‍ മരിയറ്റ് ഭൂമിയിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് കൈകളെന്ന രണ്ടു ചിറകുകളുണ്ടായില്ല. കൈകള്‍കൊണ്ട് ചെയ്ാവുയന്നതെല്ലാം കാലുകള്‍കൊണ്ട് സ്വായത്തമാക്കി ആ കൊച്ചു പൂമ്പാറ്റ വളരുകയായിരുന്നു. രക്ഷിക്കാനാകാത്ത വിധം രക്ഷകന്റെ കരങ്ങള്‍ കുറുകിപ്പോയെന്ന ചിന്തകളോടെ നിരാശയുടെ അന്ധകാരത്തില്‍ ജീവിതം ഹോമിക്കാതെ ജിലു ജീവിതയാത്രകളെ സന്തോഷമുള്ളതാക്കി. മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ക്കോ, ആശ്വാസവാക്കുകള്‍ക്കോ ചെവികൊടുക്കാതെ വന്നു ഭവിച്ചതെല്ലാം നന്മയ്ക്കായി കാണാനുള്ള ഒരു സംതൃപ്തമായ മനസ് അവള്‍ എന്നും ആര്‍ജിച്ചെടുത്തു. പഠിച്ചും പടംവരച്ചും മിമിക്രികാട്ടിയും അവള്‍ അവളുടെ കഴിവുകളെ പരിപോഷിപ്പിച്ചു. വേദികളില്‍ അവള്‍ക്കായി എന്നും കൈയടികള്‍ മുഴങ്ങി. എസ്.എസ്.എല്‍.സിയും പ്ലസ് ടുവും നല്ല മാര്‍ക്കില്‍ പാസായ ജിലു ഡിഗ്രിക്ക് പഠിച്ചത് ബി.എ. അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈനിംഗ് കോഴ്‌സാണ്. ഇപ്പോള്‍ എറണാകുളത്തെ വിയാനി പ്രിന്റിംഗ് പ്രസില്‍ ഗ്രാഫിക്ക് ഡിസൈനറായ ജിലുവിനു മുമ്പില്‍ കമ്പ്യൂട്ടറിന്റെ വിസ്മയലോകം ശിരസ് നമിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറിനൊപ്പം ലോക അത്ഭുതങ്ങളിലൊന്നായ മൊബൈല്‍ ഫോണും ജിലുവിനു മുന്നില്‍ കീഴടങ്ങി. കാലുകള്‍കൊണ്ടു തന്നെ തനിക്കു വരുന്ന മൊബൈലിലെ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും , സുഹൃത്തുക്കളെ വിളിക്കാനും ഈ കൊച്ചു മിടുക്കിക്ക് നിഷ്പ്രയാസം കഴിയും. 
കാല്‍ചുവട്ടില്‍ കംപ്യൂട്ടര്‍
<ു>കംപ്യൂട്ടര്‍ മൗസില്‍ കൈവിരലുകള്‍കൊണ്ട് ഡിസൈനിങ്ങിന്റെ മാസ്മരിക ലോകം തുറക്കുന്ന പ്ര?ഫഷണലുകള്‍ ഇന്ന് ലോകത്ത് ഏറെയുണ്ട്. എന്നാല്‍ രണ്ടു കൈയുമില്ലാത്തവര്‍ക്ക് കംപ്യൂട്ടറിന്റെ മായാലോകം എത്തിപിടിക്കാനാവാത്ത ദൂരത്താണ്. കംപ്യൂട്ടറിന്റെ അത്ഭുതലോകം കണ്ട് അന്തംവിട്ടിരിക്കാനേ അവര്‍ക്ക് കഴിയൂ. എന്നാല്‍ തന്റെ കാലുകളെ കൈകളാക്കി കംപ്യൂട്ടറിന്റെ സാങ്കേതികവിദ്യകളെ പാദസ്പര്‍ശം കൊണ്ട് കീഴടക്കാന്‍ മനക്കരുത്തും തീവ്രപരിശീലനവുമായിരുന്നു ജിലുവിന് കൈമുതല്‍. കംപ്യൂട്ടറിന്റെ ലോകം കൈ ചുവട്ടിലല്ല, ജിലുവിന്റെ കാല്‍ചുവട്ടിലാണെന്നു മാത്രം. ഇന്ന് കാലുകള്‍കൊണ്ട് ഗ്രാഫിക്ക് ഡിസൈനിംഗില്‍ സ്വപ്‌നതുല്യമായ കാഴ്ച്ചകള്‍ ഒരുക്കാന്‍ മാത്രം ആ പ്രാഗത്ഭ്യം വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ജിലുവെന്ന സ്‌കൂള്‍ കുട്ടി പഠനവിഷയമായി കംപ്യൂട്ടറിന്റെ അത്ഭുതലോകം ആദ്യമായി കാണുന്നത്. കംപ്യൂട്ടര്‍ ഒന്ന് ഓപ്പണ്‍ ചെയ്തു കാണാന്‍ കൊതിച്ച ആ കൊച്ചുകുട്ടിയെ പിന്തിരിപ്പിക്കാന്‍ ഏറെപേരുണ്ടായി. കൈകളില്ലാത്തവള്‍ക്ക് കംപ്യൂട്ടറില്‍ എന്ത് ചെയ്യാനാകുമെന്നു അവര്‍ വിധിയെഴുതിയപ്പോള്‍ ജിലു ആ അവഗണനയെ ഒരു വെല്ലുവിളിയായി കണ്ടു. കംപ്യൂട്ടറിനെ വരുതിയില്‍ നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പുറത്തെടുത്തു. ആ പരിശ്രമങ്ങളെ ശരിക്കുമൊരു ഗെയിം പ്ലാനാക്കി മാറ്റിയപ്പോള്‍ ഈ ഇരുപത്തിനാലുകാരി ആ മത്സരത്തില്‍ വിന്നറായി വിജയക്കൊടി പാറിക്കുകയായിരുന്നു. ഏത് ശരാശരിക്കാരനെക്കാളും വേഗത്തില്‍ കംപ്യൂട്ടറും മൊബൈലുമെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ന് ജിലുവിന് കഴിയും.
ആത്മവിശ്വാസത്തിന്റെ കരംപിടിച്ച്
ജിലുവിനെ കര്‍ഷകനായ പിതാവ് തോമസിന്റെ കരങ്ങളിലേല്‍പ്പിച്ച് അന്നക്കുട്ടി ലോകത്തോട് വിടപറയുമ്പോള്‍ ജിലുവിന് വയസ് നാല്. അമ്മയുടെ കരലാളനകള്‍ കിട്ടാതെയാണ് വളര്‍ന്നതെങ്കിലും സാഹചര്യങ്ങളോട് വേഗം ഇണങ്ങാനുള്ള ഒരു മാനസികാവസ്ഥ ജിലു വേഗം സ്വന്തമാക്കി. സ്വപ്‌നങ്ങളുടെ ആകാശത്ത് പാറിനടക്കുന്ന ഒരു പെണ്‍കുട്ടിയേക്കാള്‍ പച്ചയായ യാഥാര്‍ഥ്യത്തിന്റെ കരംപിടിച്ചായിരുന്നു ഈ കൊച്ചുമിടുക്കിയുടെ പിന്നീടുള്ള ജീവിത യാത്രകള്‍.
പറക്കമുറ്റാത്ത പ്രായത്തിലെ മാതാവിന്റെ വിയോഗത്തെത്തുടര്‍ന്നു സാമ്പത്തിക പരാധീനതകള്‍ പിടിമുറക്കിയപ്പോള്‍ പിതാവ് ജിലുവിന്റെ പരിചരണം ചങ്ങനാശേരിക്കടുത്ത് ചെത്തിപ്പുഴയിലെ മേഴ്‌സി ഹോമിലെ സിസ്റ്റര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു. അവളിലെ കഴിവുകള്‍ക്ക് അവിടം മികച്ച വിളനിലമായി.
കളര്‍പെന്‍സിലും പുസ്തകങ്ങളും വാങ്ങി നല്‍കി അവിടത്തെ സിസ്റ്റര്‍മാരായ മരിയല്ലയും, ലെറ്റയും, സുജയും, ഫോളറന്‍സുമെല്ലാം അവളിലെ കലാകാരിയെ വളര്‍ത്തിവലുതാക്കി. ചങ്ങനാശേരി ജെ.എം.എല്‍.പി. സ്‌കൂള്‍, വാഴപ്പിള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ജിലു എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കുവാങ്ങി പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്തു പഠിച്ച് ഡിസ്റ്റിങ്ഷന്‍ നേടി. തുടര്‍ന്നാണ് ചങ്ങനാശേരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ബി.എ. അനിമേഷന്‍ പഠിക്കാനെത്തുന്നത്. അനിമേഷനിലെ അതിനൂതന സാങ്കേതികവിദ്യകള്‍ കാല്‍വിരലുകളില്‍ ആവാഹിച്ചാണ് ഈ പ്രതിഭ പഠനം പൂര്‍ത്തിയാക്കി കോളജില്‍ നിന്നും പടിയിറങ്ങുന്നത്.
ഇങ്ങനെയാകണം
ഒരു സാധാരണ കമ്പ്യൂട്ടര്‍ ടേബിളാണ് ഇന്ന് ജിലുവിന്റെ ലോകം. അതിന്റെ കീഴ്ഭാഗത്തായി കീബോര്‍ഡും മൗസും ഘടിപ്പിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാതെ തന്നെ കാല്‍ വിരലുകള്‍ കൊണ്ട് കീബോര്‍ഡിലും മൗസിലും ഞൊടിയിടയില്‍ ജിലു ഡിസൈനിംഗിന്റെ മായാലോകം സൃഷ്ടിക്കും. ഡിസൈനിംഗ് മാത്രമല്ല നന്നായി വരയ്ക്കുകയും ചെയ്യും . പഠനശേഷം ജോലിക്കായി ജിലുവിന് അധികം അലയേണ്ടിവന്നില്ല. ജിലുവിന്റെ മികവ് തിരിച്ചറിഞ്ഞ വഴിത്തലയിലെ ശാന്തി സോഫ്റ്റ് ടെക്‌നോളജീസില്‍ ഡിസൈനറായി ജിലു വലതുകാല്‍ വച്ചു. പിന്നീട് പൈങ്കുളത്തെ എസ്.എച്ച് ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി പുതിയ മേല്‍വിലാസം. അതിനൊപ്പം ഫ്രീലാന്‍സായി വെബ് ഡിസൈനിംഗ് ജോലികളും ചെയ്തു. അവിടെനിന്ന് തന്റെ മേഖല ഡിസൈനിംഗാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ മികച്ചൊരു ഡിസൈനിംഗ് സ്ഥാപനത്തില്‍ ജോലിക്കായി അന്വേഷണം. വിശ്വാസത്തിന്റെ ഒരു തൂവല്‍സ്പര്‍ശംപോലെ പ്രത്യക്ഷപ്പെട്ടത് എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാനായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പിതാവായിരുന്നു. പിതാവിനെ നേരിട്ടു പരിചയമുണ്ടായിരുന്നില്ല. മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് കാര്യം പറഞ്ഞു. അങ്ങനെ വിയാനി പ്രിന്റിംഗ് പ്രസില്‍ ഡിസൈനറുടെ ജോലികിട്ടി. അവിടെ തന്റെ പ്രതിഭയ്ക്ക് അതിരില്ലാത്ത അംഗീകാരങ്ങള്‍ കിട്ടുന്നതിനാല്‍ അഭിമാനമുണ്ട് ജിലുവിന്. വിയാനി പ്രിന്റിംഗ് പ്രസിലെ മാനേജിംഗ് ഡയറക്ടറായ ഫാദര്‍ ഫ്രാന്‍സീസ് അരീക്കലിന്റെ അകമഴിഞ്ഞ പിന്തുണയും താങ്ങായുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറില്‍ അപ്രതീക്ഷിതമായി പിതാവ് തോമസിനെ തേടിയെത്തിയ ഹാര്‍ട്ട് അറ്റാക്കിന്റെ ഭീതി എപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് ജിലു പറയുന്നു. ഡിസംബറില്‍ വീട്ടിലായിരുന്നപ്പോഴാണ് പിതാവിന് അറ്റാക്ക് വന്നത്. എന്തു ചെയ്യണമന്നറിയാതെ പകച്ച നാളുകള്‍. ജിലുവാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്. അങ്ങേയറ്റം ഗൗരവമായ സ്ഥിതിയിലായിരുന്ന തോമസിനെ മക്കളില്‍നിന്നും അകറ്റാന്‍ ദൈവത്തിന് സാധിച്ചില്ല.
എറണാകുളം പുല്ലേപ്പടിയിലെ ലേഡീസ് ഹോസ്റ്റലിലാണ് ജിലു ഇപ്പോള്‍ താമസിക്കുന്നത്. എല്ലാ ശനിയാഴ്ചയും തൊടുപുഴയിലെ വീട്ടിലേയ്ക്ക് പോകും. മൂത്ത സഹോദരി അനു ഡല്‍ഹിയില്‍ നഴ്‌സാണ്. ഇളയവള്‍ ഡെല്‍ന പ്ലസ് ടുവിനു പഠിക്കുന്നു. എന്താണ് ജീവിതത്തില്‍ ബാക്കിവച്ചിരിക്കുന്ന ആഗ്രഹങ്ങളെന്നു ചോദിച്ചപ്പോള്‍ ജിലു അല്‍പനേരം ആലോചനകളിലായി. പിന്നെ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഭാവിയില്‍ സ്വന്തമായി ഒരു വെബ്ഡിസൈനിംഗ് സ്ഥാപനം ആരംഭിക്കണം. പിന്നെ അവസരം കിട്ടിയാല്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാകണം. നടക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. ''
മെട്രോ റെയിലിന്റെ വികസന കുതിപ്പില്‍ ചൂളംവിളിച്ചു പായുന്ന എറണാകുളം നഗരത്തിന്റെ തിരക്കിലാണ് ജിലുവിപ്പോള്‍. ഹോസ്റ്റലില്‍ നിന്നും ജോലിക്കായി വരുന്നതും പോകുന്നതും ബസിലാണ്. കൈയുള്ളവര്‍പോലും ബസിന്റെ കുതിച്ചുപായലുകള്‍ കണ്ടു ഭയക്കുന്ന നഗരത്തില്‍ ഒരു ബസ് യാത്രികയായി ജിലുവുമുണ്ടാകും. പരിമിതികളെ ഓര്‍ത്ത് ഭയന്നിരിക്കാന്‍ ഈ മിടുക്കി ഒരുക്കമല്ല. എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ തനിക്കും ചെയ്യാനാകുമെന്ന് അവള്‍ ഓരോ ദിവസവും തെളിയിക്കുന്നു.
''ഞാന്‍ ജനിച്ചപ്പോഴേ കൈകള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിച്ചു. അത് മനസിന് ബലം നല്‍കുന്നു. അല്ലാതെ ഒരിക്കലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണെന്ന ചിന്തയുമായല്ല ഞാന്‍ ജീവിക്കുന്നത്.
രണ്ടുകൈകളുമില്ലാതിരുന്നിട്ടും കാലുകള്‍കൊണ്ട് ആ പരിമിതികളെ മറികടന്ന ജിലുവിന് ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കാലം അവസരമൊരുക്കാതിരിക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (21 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (45 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (14 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends