Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പത്മശ്രീ നേടിയ വ്യവസായി സുന്ദര്‍ മേനോന്‍ 23കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; ജാമ്യാപേക്ഷ കോടതി തള്ളിയപ്പോള്‍ നാട് വിട്ടു

26 AUGUST 2016 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പത്മശ്രീ നേടി വ്യവസായിയായ സുന്ദര്‍ മേനോന്‍ കുടുങ്ങുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ഒത്തുകളി കോടതി ഇടപെടലോടെ പൊളിഞ്ഞു. ഇതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ പത്മശ്രീ ജേതാവ് അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. ഇതോടെ പരാതിക്കാരുമായി ഒത്തുതീര്‍പ്പ് ശ്രമവും തുടങ്ങി. അതിനിടെ പാസ്‌പോര്‍ട്ടില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയ കേസും സുന്ദര്‍ മോനോന് കടുത്ത വെല്ലുവിളിയാവുകയാണ്. 

യുവതിയെ തല്ലിയ കേസില്‍ കേസില്‍ സുന്ദര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ മാസം ഏഴിന് രാത്രിയിലാണ് തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാര്‍ത്ഥിയുമായ പാര്‍വതിയെയാണ് സുന്ദര്‍മേനോന്‍ വീട് കയറി ആക്രമിച്ചത്.

പാര്‍വതിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തതോടെ സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ഈ മാസം 11ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിക്ക് അനുകൂലമായി വാദിച്ചത് വിവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. ഇതും കോടതിയെ സ്വാധീനിച്ചില്ല. ഇതോടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോകേണ്ട അവസ്ഥയാണുള്ളത്.

എന്നാല്‍ കേസിന്റെ സ്വഭാവം അനുസരിച്ച് ഹൈക്കോടതിയും ജാമ്യം നല്‍കാനിടയില്ല. കീഴ് കോടതിയുടെ പരാമര്‍ശങ്ങളും ഇതിന് കാരണമാണ്. നിയമത്തിന് മുന്നില്‍ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് ജഡ്ജി ആനി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. വാദി ഭാഗത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പാര്‍വതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷനും പരാതി നല്‍കിയിരുന്നു. 23നാണ് ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. പണക്കൊഴുപ്പില്‍ എല്ലാം അനുകൂലമാക്കാനായിരുന്നു സുന്ദര്‍മോനോന്റെ ശ്രമം. അതാണ് പൊളിയുന്നത്.

ഇതിനൊപ്പം ഈ വാര്‍ത്ത മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി. തൃശൂരില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകരുമായി സുന്ദര്‍ മോനോന് അടുത്ത ബന്ധമുണ്ടായിരുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബ് സുന്ദര്‍ മേനോന് സ്വീകരണം നല്‍കിയത് പണം വാങ്ങിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കരുത്തിലായിരുന്നു അക്രമവും മറ്റും. വിവാദങ്ങളെ അടുത്തിടെ പത്മശ്രീ ലഭിച്ച തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ചിരുന്ന സുന്ദര്‍മേനോന് ജാമ്യം റദ്ദാക്കല്‍ തിരിച്ചടിയാണ്. മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം കാരണം വാര്‍ത്ത വരില്ലെന്നും കരുതി. എന്നാല്‍ ജാമ്യം നിഷേധിച്ച വാര്‍ത്ത മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കി. 

തൃശൂര്‍ നഗരത്തില്‍ കുന്നത്ത് ലെയ്‌നില്‍ ദാമോദര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകള്‍ പാര്‍വതിക്കാണു മര്‍ദനമേറ്റത് മദ്യ ലഹരിയില്‍ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. വലതു കൈയ്ക്ക് പരിക്കേറ്റ പാര്‍വതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അയല്‍വാസികളില്‍നിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയെ ദേഹോപദ്രവം ഏല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകള്‍ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്. 

പാര്‍വതിയുടെ പരാതി ഇങ്ങനെ: കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ സുന്ദര്‍ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛന്‍ ഇവിടെയില്ലെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലില്‍ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയില്‍ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തില്‍ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയില്‍ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാന്‍ പോയ അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു.

എല്ലാവരുടെയും മുമ്പില്‍ വച്ച് സുന്ദര്‍ മേനോന്‍ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയല്‍വാസികളും നിര്‍ബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം സുന്ദര്‍ മേനോന്‍ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടു.

യു എ ഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സണ്‍ ഗ്രൂപ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ സുന്ദര്‍ മേനോന് വ്യവസായി എന്ന നിലയിലല്ല, ജീവകാരുണ്യപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്ന നിലയിലാണ് പത്മശ്രീ പുരസ്‌കാരം നേടിയെടുത്തത്. സുന്ദര്‍ മേനോന്‍ 1985ലാണ് സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന് തുടക്കമിട്ടത്.

മേനോന്റെ നേതൃത്വത്തിലുള്ള സണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ്സാമൂഹിക,ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. പ്രധാനമന്ത്രി മോദിയുടെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ മാലിന്യനിര്‍മ്മാര്‍ജനത്തിള്ള ഇന്‍സിനറേറ്ററും സണ്‍ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂര്‍ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദര്‍ മേനോന്‍. ഊര്‍ജോല്‍പാദനം, മറൈന്‍ ഫ്യൂവല്‍സ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിര്‍മ്മാണം, സിനിമ ടെലിവിഷന്‍ വ്യവസായം എന്നീ മേഖലകളിലാണ് സണ്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (17 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends