Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

പത്മശ്രീ നേടിയ വ്യവസായി സുന്ദര്‍ മേനോന്‍ 23കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; ജാമ്യാപേക്ഷ കോടതി തള്ളിയപ്പോള്‍ നാട് വിട്ടു

26 AUGUST 2016 03:59 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പത്മശ്രീ നേടി വ്യവസായിയായ സുന്ദര്‍ മേനോന്‍ കുടുങ്ങുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ഒത്തുകളി കോടതി ഇടപെടലോടെ പൊളിഞ്ഞു. ഇതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ പത്മശ്രീ ജേതാവ് അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. ഇതോടെ പരാതിക്കാരുമായി ഒത്തുതീര്‍പ്പ് ശ്രമവും തുടങ്ങി. അതിനിടെ പാസ്‌പോര്‍ട്ടില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയ കേസും സുന്ദര്‍ മോനോന് കടുത്ത വെല്ലുവിളിയാവുകയാണ്. 

യുവതിയെ തല്ലിയ കേസില്‍ കേസില്‍ സുന്ദര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ മാസം ഏഴിന് രാത്രിയിലാണ് തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാര്‍ത്ഥിയുമായ പാര്‍വതിയെയാണ് സുന്ദര്‍മേനോന്‍ വീട് കയറി ആക്രമിച്ചത്.

പാര്‍വതിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തതോടെ സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ഈ മാസം 11ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിക്ക് അനുകൂലമായി വാദിച്ചത് വിവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. ഇതും കോടതിയെ സ്വാധീനിച്ചില്ല. ഇതോടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോകേണ്ട അവസ്ഥയാണുള്ളത്.

എന്നാല്‍ കേസിന്റെ സ്വഭാവം അനുസരിച്ച് ഹൈക്കോടതിയും ജാമ്യം നല്‍കാനിടയില്ല. കീഴ് കോടതിയുടെ പരാമര്‍ശങ്ങളും ഇതിന് കാരണമാണ്. നിയമത്തിന് മുന്നില്‍ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് ജഡ്ജി ആനി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. വാദി ഭാഗത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പാര്‍വതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷനും പരാതി നല്‍കിയിരുന്നു. 23നാണ് ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. പണക്കൊഴുപ്പില്‍ എല്ലാം അനുകൂലമാക്കാനായിരുന്നു സുന്ദര്‍മോനോന്റെ ശ്രമം. അതാണ് പൊളിയുന്നത്.

ഇതിനൊപ്പം ഈ വാര്‍ത്ത മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി. തൃശൂരില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകരുമായി സുന്ദര്‍ മോനോന് അടുത്ത ബന്ധമുണ്ടായിരുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബ് സുന്ദര്‍ മേനോന് സ്വീകരണം നല്‍കിയത് പണം വാങ്ങിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കരുത്തിലായിരുന്നു അക്രമവും മറ്റും. വിവാദങ്ങളെ അടുത്തിടെ പത്മശ്രീ ലഭിച്ച തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ചിരുന്ന സുന്ദര്‍മേനോന് ജാമ്യം റദ്ദാക്കല്‍ തിരിച്ചടിയാണ്. മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം കാരണം വാര്‍ത്ത വരില്ലെന്നും കരുതി. എന്നാല്‍ ജാമ്യം നിഷേധിച്ച വാര്‍ത്ത മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കി. 

തൃശൂര്‍ നഗരത്തില്‍ കുന്നത്ത് ലെയ്‌നില്‍ ദാമോദര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകള്‍ പാര്‍വതിക്കാണു മര്‍ദനമേറ്റത് മദ്യ ലഹരിയില്‍ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. വലതു കൈയ്ക്ക് പരിക്കേറ്റ പാര്‍വതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അയല്‍വാസികളില്‍നിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയെ ദേഹോപദ്രവം ഏല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകള്‍ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്. 

പാര്‍വതിയുടെ പരാതി ഇങ്ങനെ: കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ സുന്ദര്‍ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛന്‍ ഇവിടെയില്ലെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലില്‍ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയില്‍ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തില്‍ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയില്‍ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാന്‍ പോയ അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു.

എല്ലാവരുടെയും മുമ്പില്‍ വച്ച് സുന്ദര്‍ മേനോന്‍ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയല്‍വാസികളും നിര്‍ബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം സുന്ദര്‍ മേനോന്‍ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടു.

യു എ ഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സണ്‍ ഗ്രൂപ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ സുന്ദര്‍ മേനോന് വ്യവസായി എന്ന നിലയിലല്ല, ജീവകാരുണ്യപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്ന നിലയിലാണ് പത്മശ്രീ പുരസ്‌കാരം നേടിയെടുത്തത്. സുന്ദര്‍ മേനോന്‍ 1985ലാണ് സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന് തുടക്കമിട്ടത്.

മേനോന്റെ നേതൃത്വത്തിലുള്ള സണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ്സാമൂഹിക,ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. പ്രധാനമന്ത്രി മോദിയുടെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ മാലിന്യനിര്‍മ്മാര്‍ജനത്തിള്ള ഇന്‍സിനറേറ്ററും സണ്‍ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂര്‍ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദര്‍ മേനോന്‍. ഊര്‍ജോല്‍പാദനം, മറൈന്‍ ഫ്യൂവല്‍സ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിര്‍മ്മാണം, സിനിമ ടെലിവിഷന്‍ വ്യവസായം എന്നീ മേഖലകളിലാണ് സണ്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (2 hours ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (2 hours ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (3 hours ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (3 hours ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (3 hours ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (4 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (4 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (4 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (5 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (5 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (5 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (5 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (6 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (6 hours ago)

Malayali Vartha Recommends