നടിയെ തട്ടിക്കൊണ്ടുപോകലിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞില്ലെന്നു മുഖ്യമന്ത്രി. മാത്രമല്ല തട്ടിക്കൊണ്ട് പോകലിലെ ഗൂഢാലോചനക്കാരെ മുഴുവന്‍ പുറത്തു കൊണ്ടു വരാന്‍ പൊലീസിന് നിര്‍ദ്ദേശവും നൽകി. സിനിമാ മേഖലയിലെ 'ശത്രുക്കളി'ലേക്ക് അന്വേഷണം നീളുന്നു.

നടി പീഡിപ്പിക്കപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടിയിൽ നിന്ന് സിനിമാ മേഖലയിലെ ശത്രുക്കളെ കുറിച്ച് പൊലീസ് മൊഴിഎടുക്കുമെന്ന് സൂചന.
ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയില്‍ നിന്ന് ശക്തമായ നിലപാട് എടുത്തവരാണ് മഞ്ജുവും പൃഥിരാജും. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും മറ്റു സഹപ്രവര്‍ത്തകര്‍ അത്തരം സാധ്യത ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ആക്രമണത്തിനു പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലഷ്മിയും പറഞ്ഞിരുന്നു. എന്നാൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടിയെയും ബന്ധപ്പെട്ടവരെയും വിഷമത്തിലാക്കിയായിരുന്നു. ഇതിനിടെയാണ് അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നും എല്ലാം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.
സിനിമയിലെ കഞ്ചാവിന്റെ ദുരുപയോഗവും റിയൽ എസ്റ്റേറ്റ് ഇടപാടുകളും പരിശോധിക്കുമെന്നറിയുന്നു.
നടിയുടെ ഡ്രൈവറായി മാർട്ടിനെ നിയോഗിച്ചതിൽ ഇപ്പോഴും സംശയങ്ങൾ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമയിലുള്ളവർക്ക് പങ്കുണ്ടെന്ന വാദം സജീവാണ്. ഒരു നടിയുടെ ക്വട്ടേഷനാണ് ഇതെന്ന് പൾസർ സുനി പറഞ്ഞതായി നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലൊന്നില്ലെന്നാണ് സുനി പറയുന്നത്. ഇത് പക്ഷെ വിശ്വസനീയമല്ല.
നടിയെ ആക്രമിച്ച പൾസർ സുനിക്ക് പിന്നിൽ സിനിമാക്കാരുൾപ്പെട്ട ഒരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നോ എന്ന കാര്യത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ പീഡിപ്പിക്കുന്ന രംഗങ്ങൾ അടങ്ങിയ മെമ്മറികാർഡ് കണ്ടു കിട്ടിയത് അന്വേഷണത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവാണ്
https://www.facebook.com/Malayalivartha
























