വൈദീകന് കൂട്ട് പുരോഹിതനും കന്യസ്ത്രീകളും, സംരക്ഷണം നല്‍കിയത് കുട്ടികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച അധികാരസ്ഥാനത്തിരിക്കുന്നവര്‍

ബലാല്‍സംഘം ചെയ്ത പുരോഹിതനെ സംരക്ഷിക്കാന്‍ സഭയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവരും കന്യസ്ത്രീകളും മറ്റും കൂട്ടുനിന്നാതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ നിയമലംഘനത്തിന് സംരക്ഷണം നല്‍കിയത് കുട്ടികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തന്നെ നിയോഗിച്ച അധികാരസ്ഥാനത്തിരിക്കുന്നവരെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂര്‍ തോക്കിലങ്ങാടിയിലെ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിക്കുന്നത് ഫെബ്രുവരി 7ന്. അന്നു ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികള്‍ നടത്തുന്ന അഡോപ്ഷന്‍ സെന്ററിലെത്തിച്ചുവെന്നാണ് പിതാവ് പറയുന്നത്.
ഇതു ശരിയാണോ എന്നറിയാല്‍ വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി ഹോമില്‍പോയി അന്വേഷിച്ചു 7ന് രാത്രി പത്തുമണിക്ക് പെണ്‍കുട്ടിയുടെ അയല്‍വാസികളെന്നു പറഞ്ഞ് രണ്ടുപേര്‍ ശിശുവിനെയെത്തിച്ചുവെന്നാണ് ലഭിച്ചവിവരം.
കോട്ടിയൂരിനടുത്ത് പട്ടുവത്ത് സര്‍ക്കാര്‍ അംഗീകൃത അഡോപ്ഷന്‍ സെന്ററുണ്ടെന്നിരിക്കെ മാനന്തവാടി രൂപതയുടെ പരിധിയില്‍ തന്നെ എന്തുകോണ്ടെത്തി എന്നത് ദുരൂഹത. കോണ്ടുവന്നത് അയല്‍കാരെന്നറിയിച്ചിട്ടും പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചില്ല. നവജാത ശിശുവിനെ അഡോപ്ഷന്‍ സെന്ററിന് കിട്ടിയാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 24 മണിക്കൂറിനുള്ളില്‍ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കണമെന്ന ചട്ടവും ലഘിച്ചു. ഫെബ്രുവരി 26ന് പേരാവൂര്‍ പോലീസ് കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ തേരകത്തെ സമീപിക്കുന്നത് രാത്രി 12മണിക്ക്. ഉടന്‍ വിട്ടുകോടുക്കാന്‍ ഉത്തരവിറക്കി.
രണ്ടുമണിക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് കോണ്ടുപോയി. രാത്രിയില് കുട്ടിയെ കസ്റ്റഡിയിലെടുക്കരുതെന്ന സുപ്രീ കോടതി ഉത്തരവുകള്‍ ഇവിടെ ലംഘിച്ചു. ഉത്തരവാതികള്‍ പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനും. മുന്നംഗങ്ങളുടെസാന്നിധ്യത്തില്‍ മാത്രമെ കുട്ടിയെ വിട്ടുനല്‍കാവൂ എന്ന ജെ ജെ ആക്ട് 38 ഇവിടെ ലംഘിച്ചു.
https://www.facebook.com/Malayalivartha























