Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഎഫ് പെന്‍ഷനില്‍ വര്‍ദ്ധനവ്, അധികവിഹിതം അടച്ചാല്‍ പിഎഫ് പെന്‍ഷന്‍ 15,000 രൂപയായേക്കും

23 MARCH 2017 11:35 AM IST
മലയാളി വാര്‍ത്ത

പി.എഫ് പെന്‍ഷന്‍ ഇപ്പോള്‍ വളരെ ചെറിയ തുകയാണ ലഭ്യമാകുന്നത്. മിക്കവാറും പേര്‍ക്ക് 2000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇത് 15,000 രൂപ വരെ ഉയരാന്‍ അവസരമൊരുങ്ങിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇറക്കുന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി അധികവിഹിതം അടയ്‌ക്കേണ്ടി വരും. എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് മൊത്തം ശമ്പളത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അനുവദിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കുന്നതോടെ പെന്‍ഷന്‍ തുക ഉയരും. ഉത്തരവ് ഇറങ്ങുമ്പോഴേ വ്യക്തത വരൂ.
2014 വരെ അംഗത്വമെടുത്തവര്‍ക്ക് 6500 രൂപ ശമ്പളപരിധി കണക്കാക്കിയാണ് പെന്‍ഷന്‍ നല്‍കുന്നതെന്നാണ് അറിയുന്നത്. ഈ ശമ്പളപരിധി 2014ല്‍ 15,000 ആക്കി ഉയര്‍ത്തിയെങ്കിലും അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയില്‍ നിന്ന് പെന്‍ഷന്‍ നിശ്ചയിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഇത് കുരുക്കാണ്. മുമ്പ് ഇത് അവസാനത്തെ 12 മാസമായിരുന്നു.

അഞ്ചുവര്‍ഷം മുമ്പുള്ള ശമ്പളവും ഇപ്പോഴത്തെ ശമ്പളവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുത്താലേ തൊഴിലാളികള്‍ക്ക് പ്രയോജനമുള്ളൂ. ചുരുക്കത്തില്‍ ഇപ്പോള്‍ കിട്ടുന്ന ആയിരമോ, രണ്ടായിരമോ എന്ന പെന്‍ഷന്‍ ചുരുങ്ങിയത് 10,000 ത്തിന് മുകളിലേക്ക് (വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍) ഉയരുമെങ്കിലും യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടത് കിട്ടാതെവരും. പദ്ധതിയില്‍ മുമ്പുണ്ടായിരുന്ന ഓപ്ഷന്‍' പ്രകാരം 6500 രൂപയുടെ ശമ്പള പരിധിക്ക് ആനുപാതികമായി തൊഴിലാളി വിഹിതം അടയ്ക്കുകയും തൊഴിലുടമ അടയ്ക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പെന്‍ഷന്‍ എങ്ങനെയെന്നു വ്യക്തമല്ല. ഇവിടെയാണ് അധിക വിഹിതം അടയ്‌ക്കേണ്ട ബാദ്ധ്യത തൊഴിലാളിക്ക് വരുന്നത്. ഉത്തരവ് ഇറങ്ങിയ ശേഷമേ ഇക്കാര്യങ്ങളില്‍ വ്യക്തതവരൂ.

മുമ്പ് ഇ.പി.എഫിലേക്ക് വിഹിതമടച്ചിരുന്നത്

തൊഴിലാളിയുടെ ശമ്പള പരിധിയായി 2001 ജൂണ്‍ ഒന്നുമുതല്‍ നിശ്ചയിച്ചിരുന്നത് (യഥാര്‍ത്ഥ ശമ്പളമല്ല) 6500 രൂപ. എന്നാല്‍ 2014 സെപ്തംബര്‍ 1 മുതല്‍ ശമ്പള പരിധി 15,000 ആക്കി ഉയര്‍ത്തി).
തൊഴിലാളി വിഹിതം12% , തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തില്‍ 8.33% പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കി 3.67 % പ്രൊവിഡന്റ് ഫണ്ടിലേക്കും പോകും

2001 മുതല്‍ ഈ ജോയിന്റ് ഓപ്ഷന്‍' സമ്പ്രദായം നിലവില്‍ വന്നു. തൊഴിലുടമയുടെ കൂടി സമ്മതമുണ്ടെങ്കില്‍ യഥാര്‍ത്ഥ ശമ്പള'ത്തിന്റെ 12 % പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കുന്ന തൊഴിലാളിക്ക്, ആ തുകയുടെ 8.33 % പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതായിരുന്നു ഈ സമ്പ്രദായം. ഈ ഓപ്ഷന്‍ 'സമ്പ്രദായം 2014ല്‍ നിറുത്തലാക്കി. അതോടെയാണ് ചില സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ നിന്ന് 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ പി.എഫ് അംഗങ്ങളാണ് പ്രത്യേകം കേസുകളുമായി പല ഘട്ടങ്ങളിലായി കോടതിയെ സമീപിച്ചത്. ഇ.പി.എഫ് എതിര്‍കക്ഷിയായി നടന്ന കേസില്‍ കേസിന് പോയവര്‍ക്കായിരുന്നു വിജയം.

അങ്ങനെ കേസിനുപോയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ പ്രത്യേകം കത്തയച്ചുവരുത്തി ചര്‍ച്ചനടത്തി അവരെക്കൊണ്ട് യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി കുടിശിക അടപ്പിക്കുകയും അതിനനുസരണമായ വലിയ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. കോടതിയെ സമീപിച്ച് ഇത്തരത്തില്‍ ഉത്തരവ് സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവന്ന ഘട്ടത്തിലാണ് പുതിയ നിര്‍ദ്ദേശം വേണമെന്ന് ഇ.പി.എഫ് അധികൃതര്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. അതാവും പുതിയ ഉത്തരവായി വരിക.

പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി

സേവനത്തിന്റെ അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെ സേവന കാലയളവ് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുകയെ 70 കൊണ്ട് ഭാഗിക്കുമ്പോള്‍ ലഭിക്കുന്ന തുകയാണ് പെന്‍ഷന്‍. 70 എന്നത് വയസിന്റെ സൂചകമായി പി.എഫ് നിശ്ചയിച്ചിരിക്കുന്നതാണ്. ഓപ്ഷന്‍ സമ്പ്രദായത്തിന് നിശ്ചയിച്ചിരുന്ന കാലാവധി എടുത്തുകളഞ്ഞതിനാല്‍ നേരത്തേ യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി വിഹിതമടച്ചവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ കിട്ടുമെന്നര്‍ത്ഥം. 8.33 ശതമാനം തുക പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റാന്‍ ഓപ്ഷന്‍ നല്‍കിയവര്‍ക്ക് പുതിയ ഉത്തരവ് പ്രയോജനപ്പെടും.

മൊത്ത ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ പദ്ധതിയില്‍ വിഹിതം അടച്ചവര്‍ക്ക് തൊഴിലുടമയുടെ സഹായത്തോടെ ഓപ്ഷന്‍ നല്‍കാം. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവിറക്കുന്നത്. 2014നു ശേഷം ചേര്‍ന്നവര്‍ക്ക് ഉത്തരവ് ബാധകമല്ല. 2014മുതല്‍ പി.എഫ് പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളപരിധി 6500രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (4 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (8 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (11 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (15 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (17 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (20 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (21 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (23 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (25 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (26 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (27 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (30 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (38 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (58 minutes ago)

Malayali Vartha Recommends