Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

പിഎഫ് പെന്‍ഷനില്‍ വര്‍ദ്ധനവ്, അധികവിഹിതം അടച്ചാല്‍ പിഎഫ് പെന്‍ഷന്‍ 15,000 രൂപയായേക്കും

23 MARCH 2017 11:35 AM IST
മലയാളി വാര്‍ത്ത

പി.എഫ് പെന്‍ഷന്‍ ഇപ്പോള്‍ വളരെ ചെറിയ തുകയാണ ലഭ്യമാകുന്നത്. മിക്കവാറും പേര്‍ക്ക് 2000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇത് 15,000 രൂപ വരെ ഉയരാന്‍ അവസരമൊരുങ്ങിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇറക്കുന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി അധികവിഹിതം അടയ്‌ക്കേണ്ടി വരും. എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് മൊത്തം ശമ്പളത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അനുവദിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കുന്നതോടെ പെന്‍ഷന്‍ തുക ഉയരും. ഉത്തരവ് ഇറങ്ങുമ്പോഴേ വ്യക്തത വരൂ.
2014 വരെ അംഗത്വമെടുത്തവര്‍ക്ക് 6500 രൂപ ശമ്പളപരിധി കണക്കാക്കിയാണ് പെന്‍ഷന്‍ നല്‍കുന്നതെന്നാണ് അറിയുന്നത്. ഈ ശമ്പളപരിധി 2014ല്‍ 15,000 ആക്കി ഉയര്‍ത്തിയെങ്കിലും അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയില്‍ നിന്ന് പെന്‍ഷന്‍ നിശ്ചയിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഇത് കുരുക്കാണ്. മുമ്പ് ഇത് അവസാനത്തെ 12 മാസമായിരുന്നു.

അഞ്ചുവര്‍ഷം മുമ്പുള്ള ശമ്പളവും ഇപ്പോഴത്തെ ശമ്പളവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുത്താലേ തൊഴിലാളികള്‍ക്ക് പ്രയോജനമുള്ളൂ. ചുരുക്കത്തില്‍ ഇപ്പോള്‍ കിട്ടുന്ന ആയിരമോ, രണ്ടായിരമോ എന്ന പെന്‍ഷന്‍ ചുരുങ്ങിയത് 10,000 ത്തിന് മുകളിലേക്ക് (വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍) ഉയരുമെങ്കിലും യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടത് കിട്ടാതെവരും. പദ്ധതിയില്‍ മുമ്പുണ്ടായിരുന്ന ഓപ്ഷന്‍' പ്രകാരം 6500 രൂപയുടെ ശമ്പള പരിധിക്ക് ആനുപാതികമായി തൊഴിലാളി വിഹിതം അടയ്ക്കുകയും തൊഴിലുടമ അടയ്ക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പെന്‍ഷന്‍ എങ്ങനെയെന്നു വ്യക്തമല്ല. ഇവിടെയാണ് അധിക വിഹിതം അടയ്‌ക്കേണ്ട ബാദ്ധ്യത തൊഴിലാളിക്ക് വരുന്നത്. ഉത്തരവ് ഇറങ്ങിയ ശേഷമേ ഇക്കാര്യങ്ങളില്‍ വ്യക്തതവരൂ.

മുമ്പ് ഇ.പി.എഫിലേക്ക് വിഹിതമടച്ചിരുന്നത്

തൊഴിലാളിയുടെ ശമ്പള പരിധിയായി 2001 ജൂണ്‍ ഒന്നുമുതല്‍ നിശ്ചയിച്ചിരുന്നത് (യഥാര്‍ത്ഥ ശമ്പളമല്ല) 6500 രൂപ. എന്നാല്‍ 2014 സെപ്തംബര്‍ 1 മുതല്‍ ശമ്പള പരിധി 15,000 ആക്കി ഉയര്‍ത്തി).
തൊഴിലാളി വിഹിതം12% , തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തില്‍ 8.33% പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കി 3.67 % പ്രൊവിഡന്റ് ഫണ്ടിലേക്കും പോകും

2001 മുതല്‍ ഈ ജോയിന്റ് ഓപ്ഷന്‍' സമ്പ്രദായം നിലവില്‍ വന്നു. തൊഴിലുടമയുടെ കൂടി സമ്മതമുണ്ടെങ്കില്‍ യഥാര്‍ത്ഥ ശമ്പള'ത്തിന്റെ 12 % പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കുന്ന തൊഴിലാളിക്ക്, ആ തുകയുടെ 8.33 % പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതായിരുന്നു ഈ സമ്പ്രദായം. ഈ ഓപ്ഷന്‍ 'സമ്പ്രദായം 2014ല്‍ നിറുത്തലാക്കി. അതോടെയാണ് ചില സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ നിന്ന് 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ പി.എഫ് അംഗങ്ങളാണ് പ്രത്യേകം കേസുകളുമായി പല ഘട്ടങ്ങളിലായി കോടതിയെ സമീപിച്ചത്. ഇ.പി.എഫ് എതിര്‍കക്ഷിയായി നടന്ന കേസില്‍ കേസിന് പോയവര്‍ക്കായിരുന്നു വിജയം.

അങ്ങനെ കേസിനുപോയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ പ്രത്യേകം കത്തയച്ചുവരുത്തി ചര്‍ച്ചനടത്തി അവരെക്കൊണ്ട് യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി കുടിശിക അടപ്പിക്കുകയും അതിനനുസരണമായ വലിയ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. കോടതിയെ സമീപിച്ച് ഇത്തരത്തില്‍ ഉത്തരവ് സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവന്ന ഘട്ടത്തിലാണ് പുതിയ നിര്‍ദ്ദേശം വേണമെന്ന് ഇ.പി.എഫ് അധികൃതര്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. അതാവും പുതിയ ഉത്തരവായി വരിക.

പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി

സേവനത്തിന്റെ അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെ സേവന കാലയളവ് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുകയെ 70 കൊണ്ട് ഭാഗിക്കുമ്പോള്‍ ലഭിക്കുന്ന തുകയാണ് പെന്‍ഷന്‍. 70 എന്നത് വയസിന്റെ സൂചകമായി പി.എഫ് നിശ്ചയിച്ചിരിക്കുന്നതാണ്. ഓപ്ഷന്‍ സമ്പ്രദായത്തിന് നിശ്ചയിച്ചിരുന്ന കാലാവധി എടുത്തുകളഞ്ഞതിനാല്‍ നേരത്തേ യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി വിഹിതമടച്ചവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ കിട്ടുമെന്നര്‍ത്ഥം. 8.33 ശതമാനം തുക പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റാന്‍ ഓപ്ഷന്‍ നല്‍കിയവര്‍ക്ക് പുതിയ ഉത്തരവ് പ്രയോജനപ്പെടും.

മൊത്ത ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ പദ്ധതിയില്‍ വിഹിതം അടച്ചവര്‍ക്ക് തൊഴിലുടമയുടെ സഹായത്തോടെ ഓപ്ഷന്‍ നല്‍കാം. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവിറക്കുന്നത്. 2014നു ശേഷം ചേര്‍ന്നവര്‍ക്ക് ഉത്തരവ് ബാധകമല്ല. 2014മുതല്‍ പി.എഫ് പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളപരിധി 6500രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (1 hour ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (2 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (2 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (2 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (5 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (5 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (5 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (6 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (6 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (7 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (7 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (7 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (7 hours ago)

Malayali Vartha Recommends