നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു

ലോകത്തിന് പോലും അറിയാത്ത അതീവ രഹസ്യ കേന്ദ്രങ്ങളിൽ അമേരിക്ക വൻതോതിൽ ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ഏത് വലിയ യുദ്ധത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ്. ഇറാനെതിരെയുള്ള സൈനിക നടപടികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ ആയുധശേഷിയെക്കുറിച്ച് ഉയർന്ന ആശങ്കകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രസ് സെക്രട്ടറിയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായതിലധികം അത്യാധുനിക ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. നിലവിൽ ഇറാനിലെ യുദ്ധഭൂമിയിലേക്ക് അമേരിക്കൻ കരസേനയെ നേരിട്ട് അയക്കാൻ പദ്ധതിയില്ലെന്ന് കരോളിൻ ലീവിറ്റ് വ്യക്തമാക്കി. എങ്കിലും സാഹചര്യം മാറുന്നതിനനുസരിച്ച് കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രസിഡന്റിന്റെ മറ്റ് സൈനിക ഓപ്ഷനുകൾ തള്ളിക്കളയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ ഭരണകൂടം യുക്രെയ്നിന് സൗജന്യമായി ആയുധങ്ങൾ നൽകിയത് അമേരിക്കയുടെ കരുത്തിനെ ബാധിച്ചിരുന്നു എന്ന വാദങ്ങളെ പുതിയ വെളിപ്പെടുത്തലിലൂടെ വൈറ്റ് ഹൗസ് പ്രതിരോധിച്ചു. രഹസ്യ കേന്ദ്രങ്ങളിലെ കരുത്ത് ഏത് സാഹചര്യത്തെയും നേരിടാൻ പര്യാപ്തമാണ്. തൽക്കാലം മിസൈൽ, വ്യോമാക്രമണങ്ങൾക്കും നാവിക നീക്കങ്ങൾക്കുമാണ് മുൻഗണന. ഇറാൻ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആയുധ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കാൻ പ്രമുഖ പ്രതിരോധ കമ്പനികളുടെ (ഉലളലിലെ ഇീിൃേമരീേൃ)െ മേധാവികളുമായി പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ മാരകമാകുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിലെ 2000-ത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടിയായി 500 ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും ഇറാൻ തൊടുത്തുവിട്ടതായി യുഎസ് നേവി അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദിയിലെ അരാംകോയുടെ റാസ് തനുറ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇത് രണ്ടാം തവണയാണ് അരാംകോ ലക്ഷ്യമിടുന്നത്. നിലവിൽ ഉൽപ്പാദനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആക്രമണം ആഗോള എണ്ണവിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനുപുറമെ സൗദിയിലെ സിഐഎ താവളത്തിലും ഇറാൻ ഡ്രോണുകൾ പതിച്ചതായി സ്ഥിരീകരണമുണ്ട്.
യുഎഇ: ഇറാൻ തൊടുത്ത 129 ഡ്രോണുകളിലും 3 മിസൈലുകളിലും പെട്ട് 3 പേർ മരിച്ചു. വിദേശികളടക്കം 78 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാൽ പ്രകൃതിവാതക ഉൽപ്പാദനം ഖത്തർ പൂർണ്ണമായും നിർത്തിവെച്ചു. ഇറാൻ സൈന്യത്തിനായി ചാരവൃത്തി ചെയ്തവരെ ഖത്തറിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 ഡ്രോണുകളും 2 ക്രൂസ് മിസൈലുകളുമാണ് ഖത്തർ ലക്ഷ്യമാക്കി എത്തിയത്.
ഇന്ത്യൻ സമുദ്രത്തിലെ ഡീഗോ ഗാർസ്യ സൈനിക താവളത്തിൽ നിന്ന് യുഎസ് ആക്രമണം ശക്തമാക്കിയത് ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യൻ സമുദ്രത്തിലെ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നത് വ്യാപാര മേഖലയെ ബാധിച്ചേക്കാം. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി ഇറാൻ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.
https://www.facebook.com/Malayalivartha
























