Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ലിംഗം ച്ഛേദിച്ച് സ്വയം നീതി നടപ്പാക്കിയ പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

21 MAY 2017 09:09 AM IST
മലയാളി വാര്‍ത്ത

കാഷായ വേഷം ധരിച്ച ഒരു കാട്ടാളന്‍ വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പ്രതികാരമെന്നോണം 23 കാരിയായ പെണ്‍കുട്ടി ആ വ്യക്തിയുടെ ലിംഗം ച്ഛേദിച്ച് സ്വയം നീതി നടപ്പാക്കി. ജനനേന്ദ്രിയം 99 ശതമാനവും മുറിഞ്ഞ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരി (54) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴുത്തില്‍ കത്തി വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഈ കൃത്യം താന്‍ ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നഗരത്തിലെ കോളേജില്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂര്‍വമായ ഈ സംഭവം ഉണ്ടായത്. ചങ്ങനാശേരി സ്വദേശിയും പന്മന ആശ്രമത്തില്‍ കുറച്ചുനാള്‍ അന്തേവാസിയുമായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂര്‍ണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേര്‍ക്കാനായില്ല. എന്നാല്‍ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകള്‍ നല്‍കിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന സ്വാമി പ്ലസ് വണ്‍ പഠനകാലം മുതല്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.10നുള്ള ബിക്കാനിര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സഹോദരനാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകല്‍ മുഴുവന്‍ വിശ്രമത്തിലായിരുന്നു സ്വാമി. വൈകിട്ട് ആലപ്പുഴ സ്വദേശിയായ അയ്യപ്പന്‍ കാണാനെത്തി. കടമായിനല്‍കിയ 20ലക്ഷം രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. രാത്രി പത്തരവരെ അയ്യപ്പനുമായി സ്വാമി സംസാരിച്ചിരുന്നു.

വീട്ടുകാര്‍ ഉറക്കമായപ്പോള്‍ കിടപ്പുമുറിയിലേക്ക് സ്വാമി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആപ്പിളുകളും പഴങ്ങളും കൂടയിലാക്കി സ്വാമിയുടെ മുറിയിലെത്തിച്ചിരുന്നു. ആപ്പിള്‍ മുറിക്കാന്‍ കത്തിയും കരുതി. ഈ കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചേര്‍ത്തുവച്ച്, ഒന്നര വര്‍ഷമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് തനിക്ക് വഴങ്ങാന്‍ സ്വാമി ആവശ്യപ്പെട്ടു. ഭയന്നുവിറച്ച പെണ്‍കുട്ടി ധൈര്യം സംഭരിച്ച് ശബ്ദമുണ്ടാക്കി സ്വാമിയുടെ ശ്രദ്ധതിരിച്ച് തന്ത്രത്തില്‍ കത്തി കൈക്കലാക്കി. ജനനേന്ദ്രിയത്തില്‍ പിടിച്ച് കുറുകേ മുറിച്ചു. 30സെന്റിമീറ്ററോളം നീളമുള്ള കത്തിയുടെ അഗ്രഭാഗം വളഞ്ഞതായിരുന്നതിനാല്‍ ജനനേന്ദ്രിയം കത്തിയില്‍ കൊളുത്തിവലിച്ച് പലഭാഗവും മുറിഞ്ഞു. ജനനേന്ദ്രിയം മുറിഞ്ഞിട്ടും സ്വാമി നിലവിളിച്ചില്ല. സ്വാമി വീണ്ടും ഉപദ്രവിക്കുമെന്ന് ഭയന്ന് പെണ്‍കുട്ടി അടുക്കളവാതില്‍ വഴി റോഡിലേക്ക് ഓടി. എ.ഡി.ജി.പി ബി. സന്ധ്യയുടെ വീടിനടുത്ത് എത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മൊബൈലില്‍ നിന്ന് പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു.

100മീറ്റര്‍ അകലെ കണ്ണമ്മൂല പാലത്തിനടുത്ത് ഫൂട്ട്പട്രോള്‍ നടത്തുകയായിരുന്ന പൊലീസ് സംഘം വയര്‍ലെസിലൂടെ സന്ദേശം കേട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി. എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ജീപ്പ് പട്രോള്‍ സംഘവും പിന്നാലെയെത്തി. വനിതാസെല്ലില്‍ നിന്ന് രണ്ട് പൊലീസുകാരികളെ എത്തിച്ച് പെണ്‍കുട്ടിയെ പേട്ട സ്‌റ്റേഷനിലേക്ക് മാറ്റി. എസ്.ഐ വിജയന്റെ സംഘമാണ് രക്തത്തില്‍ കുളിച്ചുകിടന്ന സ്വാമിയെ 12.15ഓടെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. പൊലീസെത്തിയിട്ടും മാതാപിതാക്കള്‍ വിവരമറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ തൊട്ടടുത്തെ മുറിയില്‍ ഉറക്കത്തിലായിരുന്നു സഹോദരന്‍. മാനസിക വിഭ്രാന്തിയുണ്ടായപ്പോള്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതായാണ് സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്. പൊലീസിന് മൊഴിനല്‍കാന്‍ തയ്യാറായില്ല. പൊലീസ് വിരട്ടിയപ്പോള്‍, താന്‍ ഉറക്കത്തിലായപ്പോള്‍ വിരോധം കൊണ്ട് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതായി മൊഴിനല്‍കി.

ഞാന്‍ ആരുടെയും ലൈംഗിക അടിമയല്ല

ഞാന്‍ ഒരാളുടെ ലൈംഗിക അടിമയാകേണ്ട ആവശ്യമില്ല. കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം സംഭരിച്ച് ഒറ്റ വലി വലിച്ചു. മുറിച്ചിട്ടും അയാള്‍ വിളിച്ചുകൂവിയില്ല. ദേഹം മുറിഞ്ഞില്ലെന്ന് അപ്പോള്‍ തോന്നി. ധൈര്യമില്ലായിരുന്നു, പുറത്തുചാടി ഓടി...'' പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന്

സ്വാമി വന്നത് ആറുവര്‍ഷം മുന്‍പ്

കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സംരക്ഷിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാന്‍ ആറുവര്‍ഷം മുന്‍പ് എത്തിയപ്പോഴാണ് സ്വാമി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിയുടെ കടുത്ത ഭക്തരായി മാറി. പെണ്‍കുട്ടിയുടെ പിതാവിന്റെ ഹൃദ്രോഗം ഭേദമായത് സ്വാമിയുടെ പൂജയുടെയും പ്രാര്‍ത്ഥനകളുടെയും ഫലമാണെന്നാണ് കുടുംബം വിശ്വസിച്ചത്.

40ലക്ഷം രൂപ തട്ടി

കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത സ്വാമി പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പലപ്പോഴായി 40ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരത്ത് വന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലാണ് തങ്ങാറുള്ളത്. വി.എസ്.എസ്.സിയിലെ ജീവനക്കാരനായ പിതാവ് വിരമിച്ചപ്പോള്‍ കിട്ടിയ 32ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം തട്ടിയതിനു പുറമേ എംപ്ലോയീസ് സൊസൈറ്റിയില്‍ നിന്ന് 10ലക്ഷം വായ്പയെടുപ്പിച്ചു. രണ്ടുമാസം മുന്‍പ് വയനാട്ടില്‍ വസ്തു വാങ്ങാനായാണ് പത്തുലക്ഷം വാങ്ങിയത്. സ്വാമിക്ക് സഞ്ചരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടുത്തിടെ കാര്‍ വാങ്ങിനല്‍കി. പെണ്‍കുട്ടിയുടെ അമ്മയുടെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ശംഖുംമുഖം അസി. കമ്മിഷണര്‍ ടി. അജിത്കുമാര്‍ പറഞ്ഞു.

കേസില്‍ പോക്‌സോ വകുപ്പും

പ്രായപൂര്‍ത്തിയാവാത്തപ്പോള്‍ കുട്ടിയെ ഉപദ്രവിച്ചതിന് പോക്‌സോ നിയമപ്രകാരവും തുടര്‍ച്ചയായുള്ള പീഡനത്തിനുള്ള ശിക്ഷാനിയമത്തിലെ 376 2(എന്‍) വകുപ്പും സ്വാമിക്കെതിരെ ചുമത്തി. മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വാര്‍ഡിലുള്ള സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ സ്വാമിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വയരക്ഷയ്ക്ക് രക്ഷപെടുന്നതിനിടെ മുറിവേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends