Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പേട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത് !!

22 MAY 2017 11:45 AM IST
മലയാളി വാര്‍ത്ത

വീട്ടിലെത്തിയിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ശ്രീഹരി) മകളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. അതേ സമയം നാല്‍പ്പത് ലക്ഷത്തോളം രൂപ കടമായി വാങ്ങിയിരുന്ന വിവരം പെണ്‍കുട്ടിയ്ക്ക് പിന്നാലെ അമ്മയും പോലീസിനോട് വെളിപ്പെടുത്തി. മാതാപിതാക്കളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും വാങ്ങിയെന്നായിരുന്നു മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

അതേ സമയം അന്വേഷണവുമായി സ്വാമി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് പോലീസ് നിലപാട്. ഗംഗേശാനന്ദയെ ജൂണ്‍ മൂന്നുവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ മജിസ്‌ട്രേറ്റ്  പൂര്‍ത്തിയാക്കിയത്. ഇയാളെ ആശുപത്രിയിലെ സെല്ലിലേക്കുമാറ്റി. ആശുപത്രിയില്‍ വച്ച് പൊലീസ് സ്വാമിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും കൃത്യമായി പറയുന്നില്ല.

ജനനേന്ദ്രീയം സ്വന്തമായി മുറിച്ചെന്നായിരുന്നു അവകാശ വാദം. പിന്നീട് അത് ഉറങ്ങിക്കിടന്നപ്പോള്‍ പെണ്‍കുട്ടി മുറിച്ചെന്നാക്കി. അതിന് ശേഷം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുത്തിട്ടില്ല. പൊലീസിനോട് പറഞ്ഞിട്ടും കേസെടുത്തില്ലെന്ന വാദവുമായി സന്യാസി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പൊലീസ് കരുതലെടുക്കുന്നത്.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഗംഗേശാനന്ദയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നത്.ഗംഗേശാനന്ദയെ കൂടുതല്‍ ചോദ്യംചെയ്യുമ്പോള്‍ അമ്മയ്ക്കെതിരേ കേസെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പേട്ട സ്വദേശിനിയായ 23-കാരി മുറിച്ചത്. കുട്ടിതന്നെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനു ശേഷം  പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴി പൊലീസെടുത്തു. അപ്പോഴാണ് സ്വാമി സമ്പത്തികമായി വഞ്ചിച്ചുവെന്ന ആരോപണം പെണ്‍കുട്ടി ഉയര്‍ത്തുന്നത്.

വയനാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണിതെന്നാണ് പറഞ്ഞത്. അതേസമയം, അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോഴൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു. സന്ന്യാസി സ്ഥലത്തില്ലെങ്കിലും മറ്റുചിലര്‍ വീട്ടില്‍ പണം കൊണ്ടുതരുമായിരുന്നു. രോഗബാധിതനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റുമായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയെന്ന് കുട്ടി മൊഴിനല്‍കി.

എന്നാല്‍, ആ വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വയനാട്ടില്‍ വര്‍ക്ക്ഷോപ്പിലാണെന്ന് ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞു. പണം തട്ടിയത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളില്‍നിന്ന് പരാതിലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ്‌കുമാര്‍ പറഞ്ഞു. ഗംഗേശാനന്ദ മറ്റെവിടെനിന്നെങ്കിലും പണം തട്ടിയെടുത്തതായി പരാതികളുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.

സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേ കേസെടുത്തിട്ടില്ല. ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയാകും ഇതും അന്വേഷിക്കുക. വര്‍ഷങ്ങളായി ലൈംഗികചൂഷണം നടത്തിയ ഇയാളില്‍നിന്ന് രക്ഷപ്പെടാന്‍ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു യുവതി അന്വേഷണസംഘത്തോട് പറഞ്ഞത്. അതേസമയം ജനനേന്ദ്രിയം മുറിച്ചത് യുവതി തന്നെയാണെന്ന് ഗംഗേശാനന്ദ പൊലീസിന് മൊഴി നല്‍കി. അന്വേഷണ ചുമതല വഹിക്കുന്ന പേട്ട സിഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഗംഗേശാനന്ദ ഉത്തരം നല്‍കിയില്ല.

അടിയന്തര ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നതിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവം നടന്ന വീട് പരിശോധിച്ച പൊലീസ് ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് പീഡനശ്രമം നടന്നതും യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതും. യുവതിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ ഉപദേശം.

ഇക്കാര്യത്തില്‍ പൊലീസില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷം പെണ്‍കുട്ടി വനിതാ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഗംഗേശാനന്ദ യുവതിയുടെ അച്ഛനമ്മമാരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന ആരോപണവും ഉയരുന്നത്. മകളെ ലൈഗിംകമായി ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (28 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (50 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends