Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

പേട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത് !!

22 MAY 2017 11:45 AM IST
മലയാളി വാര്‍ത്ത

വീട്ടിലെത്തിയിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ശ്രീഹരി) മകളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. അതേ സമയം നാല്‍പ്പത് ലക്ഷത്തോളം രൂപ കടമായി വാങ്ങിയിരുന്ന വിവരം പെണ്‍കുട്ടിയ്ക്ക് പിന്നാലെ അമ്മയും പോലീസിനോട് വെളിപ്പെടുത്തി. മാതാപിതാക്കളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും വാങ്ങിയെന്നായിരുന്നു മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

അതേ സമയം അന്വേഷണവുമായി സ്വാമി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് പോലീസ് നിലപാട്. ഗംഗേശാനന്ദയെ ജൂണ്‍ മൂന്നുവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ മജിസ്‌ട്രേറ്റ്  പൂര്‍ത്തിയാക്കിയത്. ഇയാളെ ആശുപത്രിയിലെ സെല്ലിലേക്കുമാറ്റി. ആശുപത്രിയില്‍ വച്ച് പൊലീസ് സ്വാമിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും കൃത്യമായി പറയുന്നില്ല.

ജനനേന്ദ്രീയം സ്വന്തമായി മുറിച്ചെന്നായിരുന്നു അവകാശ വാദം. പിന്നീട് അത് ഉറങ്ങിക്കിടന്നപ്പോള്‍ പെണ്‍കുട്ടി മുറിച്ചെന്നാക്കി. അതിന് ശേഷം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുത്തിട്ടില്ല. പൊലീസിനോട് പറഞ്ഞിട്ടും കേസെടുത്തില്ലെന്ന വാദവുമായി സന്യാസി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പൊലീസ് കരുതലെടുക്കുന്നത്.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഗംഗേശാനന്ദയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നത്.ഗംഗേശാനന്ദയെ കൂടുതല്‍ ചോദ്യംചെയ്യുമ്പോള്‍ അമ്മയ്ക്കെതിരേ കേസെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പേട്ട സ്വദേശിനിയായ 23-കാരി മുറിച്ചത്. കുട്ടിതന്നെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനു ശേഷം  പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴി പൊലീസെടുത്തു. അപ്പോഴാണ് സ്വാമി സമ്പത്തികമായി വഞ്ചിച്ചുവെന്ന ആരോപണം പെണ്‍കുട്ടി ഉയര്‍ത്തുന്നത്.

വയനാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണിതെന്നാണ് പറഞ്ഞത്. അതേസമയം, അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോഴൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു. സന്ന്യാസി സ്ഥലത്തില്ലെങ്കിലും മറ്റുചിലര്‍ വീട്ടില്‍ പണം കൊണ്ടുതരുമായിരുന്നു. രോഗബാധിതനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റുമായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയെന്ന് കുട്ടി മൊഴിനല്‍കി.

എന്നാല്‍, ആ വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വയനാട്ടില്‍ വര്‍ക്ക്ഷോപ്പിലാണെന്ന് ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞു. പണം തട്ടിയത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളില്‍നിന്ന് പരാതിലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ്‌കുമാര്‍ പറഞ്ഞു. ഗംഗേശാനന്ദ മറ്റെവിടെനിന്നെങ്കിലും പണം തട്ടിയെടുത്തതായി പരാതികളുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.

സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേ കേസെടുത്തിട്ടില്ല. ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയാകും ഇതും അന്വേഷിക്കുക. വര്‍ഷങ്ങളായി ലൈംഗികചൂഷണം നടത്തിയ ഇയാളില്‍നിന്ന് രക്ഷപ്പെടാന്‍ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു യുവതി അന്വേഷണസംഘത്തോട് പറഞ്ഞത്. അതേസമയം ജനനേന്ദ്രിയം മുറിച്ചത് യുവതി തന്നെയാണെന്ന് ഗംഗേശാനന്ദ പൊലീസിന് മൊഴി നല്‍കി. അന്വേഷണ ചുമതല വഹിക്കുന്ന പേട്ട സിഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഗംഗേശാനന്ദ ഉത്തരം നല്‍കിയില്ല.

അടിയന്തര ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നതിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവം നടന്ന വീട് പരിശോധിച്ച പൊലീസ് ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് പീഡനശ്രമം നടന്നതും യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതും. യുവതിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ ഉപദേശം.

ഇക്കാര്യത്തില്‍ പൊലീസില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷം പെണ്‍കുട്ടി വനിതാ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഗംഗേശാനന്ദ യുവതിയുടെ അച്ഛനമ്മമാരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന ആരോപണവും ഉയരുന്നത്. മകളെ ലൈഗിംകമായി ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (5 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (5 hours ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (5 hours ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (5 hours ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (6 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (6 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (7 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (7 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (8 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (8 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (8 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (8 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (9 hours ago)

Malayali Vartha Recommends