Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബാര്‍കോഴകേസ് അന്വേഷണത്തെ ആരാണ് സ്വാധീനിച്ചത്; ജേക്കബ് തോമസ് സത്യം വെളിപ്പെടുത്തുമോ

22 MAY 2017 08:41 PM IST
മലയാളി വാര്‍ത്ത

യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍കോഴകേസും അന്വേഷണവും അട്ടിമറിക്കപ്പെട്ടു എന്ന് പുസ്തകത്തില്‍ ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു. എങ്കില്‍ അത് എങ്ങനെ ആരെന്ന് അദ്ദേഹം വെളിപ്പെടുത്തുമോ. ബാര്‍കോഴക്കേസില്‍ ഇടപെടാന്‍ ജേക്കബ് തോമസിന് അധികാരമില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി ചെന്നിത്തല പലതവണ പ്രഖ്യാപിച്ചിരുന്നു. താന്‍ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുസ്തകത്തില്‍ ചെന്നിത്തലയെ വിശുദ്ധനാക്കുന്നു. പുസ്തകത്തില്‍ അദ്ദേഹം തുടര്‍ന്ന് പറയുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എ.ഡി.ജി.പിയായ താന്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച രീതിയെക്കുറിച്ച് അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിര്‍പ്പില്ലായിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. കെ. ബാബുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് തന്നെ മാറ്റാന്‍ ശ്രമിച്ചത്. മാണിക്കെതിരായ ബാര്‍കേസ് അന്വേഷണത്തെ രമേശ് ചെന്നിത്തല അനുകൂലിച്ചിരുന്നു. 
പുസ്തകത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് എന്ന് പേരിട്ടിരിക്കുന്ന ഇരുപതാം അധ്യായത്തിലെ വരവും പോക്കും എന്ന ഖണ്‍ഡികയിലാണ് വ്യക്തമായി ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടതായി പറയുന്നത്. അന്വേഷണത്തില്‍ ഇടപെട്ടവര്‍ വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ ചെയ്തത് അദ്ദേഹം കുറിക്കുന്നു. 
ബാര്‍ കോഴ ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉന്നതര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഡി.ജി.പി. ജേക്കബ് തോമസ് ഉന്നയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍. ബാലകൃഷ്ണ പിള്ള, മുന്‍ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ തുടങ്ങിയവരെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ ജേക്കബ് തോമസ് പേരെടുത്തു വിമര്‍ശിക്കുന്നു. സപ്ലൈകോയില്‍ സി.എം.ഡി. ആയിരിക്കെയുണ്ടായ അനുഭവങ്ങളാണ് പുസ്തത്തില്‍ കൂടുതലായുള്ളത്. അഴിമതിക്കാരനായ കരാറുകരനെതിരേ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സി. ദിവാകരന്‍ തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എഴുതാന്‍ പോലും വിമുഖത കാണിച്ചു. സപ്ലൈകോയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. മന്ത്രിസഭ യിലെ ഒരു ഉന്നതന്റെ ആവശ്യപ്രകാരം തന്നെ സപ്ലൈകോയില്‍നിന്നും മാറ്റുന്നതായി സി. ദിവാകരന്‍ ഒരിക്കല്‍ ഫോണ്‍ വിളിച്ചുപറഞ്ഞു.
തന്നെ പുറക്കിയശേഷം തന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണു സി. ദിവാകരന്‍. ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവഞ്ചകനെന്നു മുദ്രകുത്താന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഏക മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. അഴിമതിക്കെതിരേ നിലപാട് എടുക്കേണ്ട ലോകായുക്തയില്‍നിന്നു മറിച്ചുള്ള അനുഭവമാണ് പാറ്റൂര്‍ കേസില്‍ ഉണ്ടായത്. ജേക്കബ് തോമസ് പറയുന്നു.ഗണേഷ്‌കുമാറിനെ മാറ്റി ബാലകൃഷ്ണ പിള്ള ഗതാഗതമന്ത്രിയായപ്പോള്‍ വകുപ്പില്‍ അഴിമതി കുന്നുകൂടിയെന്നാണു മറ്റൊരു വെളിപ്പെടുത്തല്‍. തുറമുഖവകുപ്പില്‍നിന്നും മണല്‍മാഫിയയാണു തുരത്തിയത്. 
സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പലതരം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു. ജനവിരുദ്ധന്‍, മനസ്സിനു സുഖമില്ലാത്തവന്‍ എന്നെല്ലാം ആക്ഷേപം കേട്ടു. തന്നേക്കാള്‍ വളരെ ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചായിരുന്നു.
വിജിലന്‍സ് ഡയറക്ടറാവാനുള്ള യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വിജയിക്കണമെന്നും വൈദ്യുതി മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നും താന്‍ ആഗ്രഹിച്ചിരുന്നു. പുസ്തകത്തില്‍ ജേക്കബ് തോമസ് പറയുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്‌ബോള്‍എന്ന് പുസ്തകത്തിനെ പ്രകാശന കര്‍മം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടതായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നും പരാതിയുണ്ട്. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് കെ.സി ജോസഫ് കത്തില്‍ പറയുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടി റദ്ദ് ചെയ്തത്. ഇതോടെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചതായി ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം ഓണ്‍ ലൈനില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (28 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (50 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends