പെണ്‍കുട്ടി അയച്ച കത്തില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന മൂവര്‍ സംഘം ഗംഗേശാനന്ദയുടെ ശിഷ്യര്‍

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലുണ്ടായ നാടകീയ വഴിത്തിരിവിലേയ്ക്ക്. പെണ്‍കുട്ടി അയച്ചതെന്ന് പറയപ്പെടുന്ന കത്തില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന മൂവര്‍ സംഘം ഗംഗേശാനന്ദയുടെ പ്രമുഖ ശിഷ്യര്‍. അയ്യപ്പനെന്ന അയ്യപ്പദാസ്, മനുവെന്ന മനോജ് മുരളി, അജിയെന്ന അജിത് കുമാര്‍ ഇവരുടെ പേരെടുത്ത് പറഞ്ഞാണ് കണ്ണമ്മൂലയിലെ പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് കത്തയച്ചത്.
കോലഞ്ചേരിയില്‍ തുടങ്ങിയ കലവറ ഹോട്ടലില്‍ ഇവര്‍ സ്വാമിയുടെ പങ്കുകാരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഇവരുടെ കുടുംബ സ്വത്തുക്കള്‍ പണയപ്പെടുത്തിയാണ് സംഘം കലവറ ഹോട്ടലിലെ നടത്തിപ്പുകാരായി കൂടിയത്. എന്നാല്‍, ബിസിനസ് പച്ച പിടിച്ചില്ല. നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തിയ ഹോട്ടലിലേയ്ക്ക് മുടക്കിയ പണവുമായി ബന്ധപ്പെട്ട് സ്വാമിയുമായി തര്‍ക്കം നില നിന്നിരുന്നു. സ്വാമിയുമായി തുടങ്ങിയ ഇവരുടെ അടുപ്പത്തിനിടയില്‍ മനുവിന് കോലഞ്ചേരിയില്‍ നിന്നും വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സ്വാമിയായിരുന്നു.
ഹോട്ടല്‍ ബിസിനസ് തകര്‍ന്നതോടെ മുടക്കിയ പണവുമായി ബന്ധപ്പെട്ട് ഇവരുമായി തര്‍ക്കം നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതില്‍ മനു മുടക്കിയ പണത്തിന് പകരമായി പുത്തന്‍കുരിശില്‍ ഗംഗേശാനന്ദയുടെ അനുജന്‍ തുടങ്ങിയ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് കൈമാറ്റം ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഹോട്ടലിന്റെ മുഴുവന്‍ ചുമതലക്കാരനായി അയ്യപ്പനെയാണ് നിയോഗിച്ചിരുന്നത്.

ഹോട്ടല്‍ നഷ്ടത്തിലേയ്ക്ക് എത്തിയപ്പോള്‍ അയ്യപ്പന്‍ ഹോട്ടല്‍ സ്വയം ഏറ്റെടുക്കുകയും കോലഞ്ചേരിയില്‍ നിന്നുമുള്ള രണ്ട് പേരെ പങ്കുകാരായി ഉള്‍പ്പെടുത്തി നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പഠനത്തിനിടയിലുള്ള ഒഴിവു സമയങ്ങളില്‍ പെണ്‍കുട്ടി കോലഞ്ചേരിയിലെത്തുമായിരുന്നു. അവിടെ വച്ച് അയ്യപ്പനുമായി സൗഹൃദത്തിലായത് ഗംഗേശാനന്ദ എതിര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha


























