ഇടത് മുന്നണി മന്ത്രി സഭയിൽ മന്ത്രി വാഴാത്ത വകുപ്പായി ഗതാഗതം മാറുന്നു; മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം കനത്തതോടെ ഭാവിയും തുലാസിൽ

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായി ഒന്നിലധികം പേർ വന്നിരുന്നു. വി എസ് ശിവകുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ മന്ത്രിമാരായി. ഒരു മന്ത്രിയുടെ കൈയിലും ഗതാഗതം ഭദ്രമായിരുന്നില്ല. കെ എസ് ആർറ്റിസി അനുദിനം നഷ്ടത്തിൽ കൂപ്പു കുത്തിയത് മാത്രം മിച്ചം. മന്ത്രി തോമസ് ചാണ്ടിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. എട്ട് ജില്ലാ പ്രസിഡന്റുമാർ തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. അവർ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ പിന്തുണയുമുണ്ട്.
തോമസ് ചാണ്ടിക്കെതിരെ മാധ്യമങ്ങൾ അതിശക്തമായ നിലപാട് സ്വീകരിക്കുകയാണ്. കലാകൗമുദി വാരികയാണ് തുടങ്ങി വച്ചത്. ഉഴവൂർ വിജയന്റെ മരണത്തിനു പിന്നിൽ തോമസ് ചാണ്ടിയുടെ കരങ്ങളുണ്ടെന്ന് കലാകൗമുദി പറയാതെ പറഞ്ഞു. പിന്നീട് മാധ്യമങ്ങൾ ഒന്നടങ്കം ചാണ്ടിക്കെതിരെ രംഗത്തിറങ്ങി. പുതിയ വിവാദം തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റമാണ്. പുന്നമടക്കായൽ വരെ ചാണ്ടി കൈയേറിയെന്നാണ് മാധ്യമങ്ങൾ തെളിവു സഹിതം പുറത്തു വിടുന്ന പുതിയ വാർത്ത.
തോമസ് ചാണ്ടി ശശീന്ദ്രനെ കുരുക്കിയതെന്ന വാർത്തയും ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ശശീന്ദ്രനെ ചിലരുടെ സഹായത്തോടെ തോമസ് ചാണ്ടി ട്രാപ്പ് ചെയ്തു എന്നാണ് ശശീന്ദ്രന്റെയും പാർട്ടിക്കാരുടെയും മനസിലുള്ളത്. ശശീന്ദ്രൻ ചതിക്കുഴി മനസിലാക്കിയില്ലെന്നും പറയപ്പെടുന്നു. ഇക്കാര്യം പുറത്തു കൊണ്ടുവരണമെന്നാണ് എൻസിപി ക്കാരുടെ ആവശ്യം. ശശീന്ദ്രന് പിണറായിയുടെ പിന്തുണയുണ്ട്. ആ പിന്തുണ അതിശക്തവുമാണ്. പതറാതെമാണ് ശശീന്ദ്രൻ മുന്നോട്ടു പോകുന്നത്. വരും ദിവസങ്ങളിൽ എല്ലാം ഒരു ഭൂമറാങ്ക് പോലെ ചാണ്ടിയുടെ മണ്ടയിൽ പതിക്കും.
എ.കെ.ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് തെറ്റില്ലാത്ത ഭരണമാണ് കാഴ്ചവച്ചത്. അഴിമതിയില്ലായ്മയും ആദർശശുദ്ധിയും ശശീന്ദ്രനെ ഒരു പാട് സഹായിച്ചു. എന്നാൽ തോമസ് ചാണ്ടി അകപ്പെട്ടത് അഴിമതി കുരുക്കിലാണ്. ഉഴവൂർ വിജയന്റെ മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിൽ നടന്നതെല്ലാം പുറത്തു വന്നാൽ ചാണ്ടിക്ക് രാജിവച്ച് പോകേണ്ടി വരും.
കെ എസ് ആർറ്റിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തിന്റെ പ്രവർത്തന മികവ് ഒന്നുകൊണ്ട് മാത്രമാണ് വകുപ്പിൽ പ്രതിസന്ധിയില്ലാത്തത്. രാജമാണിക്യം നന്നായി പ്രവർത്തിക്കുന്നതിനാൽ മന്ത്രിക്ക് ജോലിയില്ല. വകുപ്പ് മന്ത്രി ഒന്നിലും ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























