കൊച്ചിയിൽ ആദ്യവിജയം ബ്രസീലിന്റെ മഞ്ഞപ്പടയ്ക്ക് ; വിജയം ഒന്നിനെതിരെ രണ്ട് ഗോളിന്

സ്റ്റേഡിയത്തിലേക്ക് ഒഴികിയെത്തി ആര്‍ത്തിരമ്ബി പിന്തുണച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരെ ബ്രസീല്‍ നിരാശരാക്കിയില്ല. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ഫുട്ബോളിലെ രാജാക്കന്‍മാരെന്ന വിശേഷണം മഞ്ഞക്കിളികള്‍ അരക്കിട്ടുറപ്പിച്ചു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില് ബ്രസീല്‍ സ്പെയിനിനെ 2-1 ന് തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു മഞ്ഞക്കിളികളുടെ വിജയം.
മത്സരത്തില്‍ സ്പെയിനാണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ത്തന്നെ ബ്രസീലിന്റെ വലകുലുക്കി ലാ റോജ മുന്നിലെത്തി. സ്പെയിനിന്റെമുഹമ്മദ് മുഖ്ലിസിന്റെ മുന്നേറ്റം ഗോള്‍വലയ്ക്ക് മുന്നില്‍ തടയാനുള്ള ബ്രസീല്‍ താരം വെസ്ലിയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.
എന്നാല്‍ 25 ആം മിനിട്ടില്‍ തിരിച്ചടിച്ച ബ്രസീല്‍ കൊച്ചിയെ ആവേശത്തിലാഴ്ത്തി. ലിങ്കണിന്റെ വകയായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. സമനില നേടിയതോടെ ഊര്‍ജ്ജം വീണ്ടെടുത്ത ബ്രസീല്‍ മുന്നേറ്റം ശക്തമാക്കി. ആദ്യപകുതിയുടെ അധികസമയത്ത് പൗളിനോ ബ്രസീലിനെ മുന്നിലെത്തിച്ചു.
ഗോവയിലെ മഡ്ഗാവില്‍ നടന്ന മത്സരത്തില്‍ ജര്‍മനി കോസ്റ്റോറിക്കയ്ക്കെതിരെ വിജയം കണ്ടു. 2-1 നായിരുന്നു ജര്‍മനിയുടെ വിജയം.
https://www.facebook.com/Malayalivartha























