Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'സിനിമയിലെ തീപ്പൊരി ഡയലോഗും അത് ‌കഴിഞ്ഞ്‌ സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട്‌ മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട്‌ കൊതിച്ച്‌ സിവിൽ സർവീസിൽ വരുന്നവൻ വൻ തോൽവിയായിരിക്കും'; കളക്ടര്‍ ബ്രോ

06 NOVEMBER 2017 03:40 PM IST
മലയാളി വാര്‍ത്ത

ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവർത്തിക്കാനും മനസ്സുള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ട കരിയറാണ്‌ സിവിൽ സർവീസ് എന്ന് കോഴിക്കോടിന്റെ പ്രീയപ്പെട്ട കളക്ടര്‍ ബ്രോ പ്രശാന്ത് നായർ. രാഷ്ട്രീയക്കാരുടെ കാര്യം പറയും പോലെ, ഉദ്ദേശശുദ്ധിയുള്ള, സത്യസന്ധർ മടിക്കാതെ ലജ്ജിക്കാതെ ഈ മേഖലയിലേക്ക്‌ കടന്ന് വരണമെന്നാണ് കളക്ടര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

സിനിമയിലെ തീപ്പൊരി ഡയലോഗും അത് ‌കഴിഞ്ഞ്‌ സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട്‌ മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട്‌ കൊതിച്ച്‌ സിവിൽ സർവീസിൽ വരുന്നവൻ വൻ തോൽവിയായിരിക്കും. ചെറുപ്രായത്തിൽ തന്നെ അധികാരവും ഉത്തരവാദിത്തവും വന്ന് ചേരുമ്പോൾ, അതിൽ മതിമറന്ന് ജനത്തിന്റെ മേൽ കുതിരകയറാനും അധികാരം സ്വന്തം ലാഭത്തിനുപയോഗിക്കാനും താൽപര്യം കാട്ടുന്നവർ സിവിൽ സർവീസിനു കളങ്കം സൃഷ്ടിക്കും.

ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവർത്തിക്കാനും മനസ്സുള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ട കരിയറാണ്‌ സിവിൽ സർവീസ്. സിവിൽ സർവീസ് പരീക്ഷയിൽ എത്തിക്സിന്റെ പേപ്പർ‌ ഉൾപ്പെടുത്തിയതിനു പിന്നിലെ ഉദ്ദേശ്യം കുഴപ്പക്കാരെ ഒഴിവാക്കുക എന്നതാണ്‌.എന്നാൽ ഇതൊക്കെ വളരെ വിദഗ്ദ്ധമായി മറികടക്കുന്ന ജഗ ഫ്രോഡുകൾ ഉണ്ടെന്നതാണ്‌ സത്യം.

യു കെയിലെ സിവിൽ സർവീസ് പരീക്ഷയിലെ ഫൈനൽ സെലക്ഷൻ മൽസരാർഥികളെ ഒരാഴ്ചയോളം 'ഫാം ഹൗസിൽ' താമസിപ്പിച്ച് അവരുടെ പെരുമാറ്റം സൂക്ഷമമായി പരിശോധിച്ചിട്ടാണ്‌. 'ബിഗ്‌ ബ്രദർ', 'മലയാളി ഹൗസ്‌' എന്നീ ടി.വി പ്രോഗ്രാമുകൾ പോലെ. ഇവിടെ അതുപോലുള്ള രീതികൾ നടപ്പിലാക്കിയാലും 100% പ്രശ്നപരിഹാരം ആവില്ല.

സമൂഹത്തിലെ മറ്റ്‌ മേഖലകളിൽ കാണുന്ന അപചയങ്ങൾ സിവിൽ സർവീസിനെയും ബാധിക്കുന്നു എന്നതാണ്‌ സത്യം. ഒരു പരീക്ഷയിലൂടെ ഇത്‌ പരിഹരിക്കാനാവില്ല. രാഷ്ട്രീയക്കാരുടെ കാര്യം പറയും പോലെ, ഉദ്ദേശശുദ്ധിയുള്ള, സത്യസന്ധർ മടിക്കാതെ ലജ്ജിക്കാതെ ഈ മേഖലയിലേക്ക്‌ കടന്ന് വരണം.
കഴിഞ്ഞ നൂറ്റാണ്ടിൽ വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്നു സിവിൽ സർവീസ്.

ഇപ്പോൾ പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നു പോലും എത്രയോ പേർ സിവിൽ സർവീസിലേക്കു വന്ന് തുടങ്ങി. 2007 ലെ എന്റെ ബാച്ചിൽ ഉൾപ്പെട്ട ഗോവിന്ദിന്റെ അച്ഛൻ റിക്ഷാക്കാരനായിരുന്നു. അഭിമാനത്തോടെ മകനെ സ്വന്തം റിക്ഷയിൽ ഇരുത്തി ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്ന ചിത്രം പല വാരികകളുടെയും മുഖചിത്രമായി. ഒന്നാം റാങ്ക്‌ നേടിയ മുത്യാല രാജുവാകട്ടെ, കറന്റും വെള്ളവും, സ്കൂളും, ആശുപത്രിയും ഇല്ലാത്ത കുഗ്രാമത്തിൽ പഠിച്ച്‌ വളർന്നവൻ.

2009 ബാച്ച്‌കാരൻ ജയഗണേശ്‌ വെല്ലൂരിൽ ഒരു ഹോട്ടലിൽ വെയിറ്റർ ആയിരുന്നു. പത്രം വിറ്റ്‌ ജീവിച്ചാണ്‌ മധ്യപ്രദേശ്‌കാരൻ നിരീഷ്‌ 2013 ൽ ഐഎഎസ് പരീക്ഷ കടക്കുന്നത്‌. വീടുകളിൽ പാത്രം കഴുകിയും മറ്റും കുടുംബം പോറ്റിയിരുന്ന അമ്മയുടെ മകൻ സന്ദീപ്‌ കഴിഞ്ഞ വർഷമാണ്‌ ഐഎഎസ്കാരനായത്‌. അവർ ജീവിക്കുന്നതോ ദില്ലിയിലെ ചേരിയിൽ. നിശ്ചയദാർഢ്യത്തിന്റെ എത്രയോ കഥകൾ.

സാമുഹ്യവ്യവസ്ഥിതിയിലും ജീവിത സാഹചര്യത്തിലും വരുത്തുന്ന മാറ്റം സിവിൽ സർവീസിനെ ഒരു സ്വപ്ന ജോലിയായി കാണാൻ ഇവരെ പ്രേരിപ്പിക്കുന്നു. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും. അങ്ങനെ നോക്കുമ്പോൾ ഒരു ശരാശരി മലയാളി ഉദ്യോഗാർത്ഥി സുഖലോലുപനും ആഡംബരത്തിന്റെ ദന്തഗോപുരത്തിൽ ജീവിക്കുന്നവനുമാണ്‌.

കോച്ചിംഗ്‌ സെന്ററുകളുടെ ആധിപത്യം തകർക്കാൻ എന്നവണ്ണം യുപിഎസ്ഇ പരീക്ഷാ പറ്റേൺ സാവധാനം മാറ്റിക്കൊണ്ടുവന്നു. ഇന്ന് കോച്ചിംഗ്‌ സെന്ററുകൾ നല്ല സഹപാഠികൾക്ക്‌ ഒത്ത്‌ കൂടാനും സ്റ്റഡി മെറ്റീരിയൽ സംഘടിപ്പിക്കാനുമുള്ള ഒരു കേന്ദ്രം എന്നതിൽ കവിഞ്ഞ്‌ ഒന്നുമല്ല. നിങ്ങളെ സ്പൂൺ ഫീഡ്‌ ചെയ്ത്‌ഐഎഎസ്/ഐപിഎസ്കാരനാക്കാം എന്ന് ആര്‌ അവകാശപ്പെട്ടാലും അത്‌ ശുദ്ധ തട്ടിപ്പാണ്‌. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും വ്യക്തമായ കഴ്ചപ്പാടും മാത്രമാണു ഇന്ന് ഒരു പരീക്ഷാർത്ഥിക്ക്‌ വേണ്ടത്.

തൊണ്ണൂറുകളിലെ ഉദാരവൽക്കരണത്തിന്‌ ശേഷം സുഖിച്ച്‌ ജീവിക്കാനും പണം സമ്പാദിക്കാനും സ്വകാര്യമേഖലയിൽ വേണ്ടുവോളം സാഹചര്യങ്ങൾ ഉണ്ട്‌‌‌. കാശുണ്ടാക്കാൻ ആരും സിവിൽ സർവീസിലേക്ക്‌ വന്ന് ബുദ്ധിമുടേണ്ട കാര്യമില്ല എന്ന് സാരം. അങ്ങനെ വന്ന് കയറിയവരെ കൊണ്ട്‌ അല്ലാതെ തന്നെ വേണ്ടുവോളം ചീത്തപ്പേരും ജനങ്ങൾക്ക്‌ ഉപദ്രവവും ഉണ്ട്‌.

രാജകീയമായ, സുഖലോലുപമായ ഒരു ജോലിയല്ല സിവിൽ സർവീസ്. ഇതൊരു 10-5 ജോബ്‌ അല്ല. സ്വകാര്യമേഖലയിലെ മാനേജർക്ക് പലപ്പോഴും അയാളുടെ ഒരു മേലുദ്യോഗസ്ഥനോടു മറുപടി പറഞ്ഞാൽ മതി. എന്നാൽ ഒരു കലക്ടർ ആരോടൊക്കെ ഉത്തരം പറയണം? മുകളിൽ ഉള്ള ഉദ്യോഗസ്ഥർ, അതിനും മുകളിലെ മന്ത്രിമാർ, സർക്കാരിന്റെ ഭാഗമല്ലാത്ത, എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന ജനപ്രതിനിധികൾ, സാധാരണക്കാർ, കീഴുദ്യോഗസ്ഥർ, മാധ്യമങ്ങൾ, കുടുംബം, സ്വന്തം മനസ്സാക്ഷി! 24 മണിക്കൂറും ജാഗ്രതയോടെ ജനങ്ങൾക്ക്‌ ഒരു വിളിപ്പാടകലെ നിലകൊള്ളണം.

നിലപാടുകൾ കടുപ്പിച്ച്‌ ശക്തരായ പലരെയും പിണക്കേണ്ടിയും വരും. 'പാരകൾ' പ്രതീക്ഷിക്കാം. ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്താലും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കാനും തയ്യാറായിരിക്കണം. ഇതെല്ലാമാണെങ്കിലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ഒരു കരിയർ തന്നെയാണ്‌ സിവിൽ സർവീസ്. ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന, സാധാരണക്കാരന്റെ ജീവിതത്തെ ക്രിയാത്മകമായി സ്പർശിക്കാൻ സാധിക്കുന്ന അതിവിശാലമായ ക്യാൻവാസാണ്‌ ഈ ജോലി നമുക്ക്‌ സമ്മാനിക്കുന്നത്.

ഇന്നേവരെ ചീത്തപ്പേര്‌ കേൾപ്പിക്കാത്ത ഭരണഘടനാസ്ഥപനമായ യുപിഎസ്ഇ നടത്തുന്ന ഈ പരീക്ഷ അതത്‌ ജില്ലാകലക്ടർക്ക്‌ നേരിട്ട്‌ ഉത്തരവാദിത്തം ഉള്ള രീതിയിലാണ്‌ ഇന്ത്യ ഒട്ടുക്കും നടത്തുന്നത്. പരീക്ഷാഹാളിലെ ഇൻവിജിലറേറ്ററിൽ ഒതുങ്ങുന്നില്ല‌ മേൽനോട്ടം.

ചാർജ്ജ്‌ ഓഫിസർ ആയി എല്ലാ നഗരത്തിലും മുതിർന്ന ഐഎഎസ് ഓഫീസർമാർ ഉണ്ട്‌. പരീക്ഷാനടത്തിപ്പിന്റെയും മറ്റു കാര്യങ്ങളുടെയും മേൽനോട്ടത്തിന് ഇതിനു മുകളിലും ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്‌. തട്ടിപ്പ്‌ നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്, അല്ല, പിടിക്കപ്പെടുക തന്നെ ചെയ്യും.

ഒരുകാര്യം ഓർത്താൽ നന്ന് - ബ്ലൂ ടൂത്തിന്റെയോ സ്മാർട്ട്‌ ഫോണിന്റെയോ ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ. പട്ടിണിപ്പാവങ്ങൾ പലതും പണയപ്പെടുത്തി, സ്വപ്നങ്ങൾ പോലും കടം വാങ്ങി, പലരുടെയും ത്യാഗങ്ങളും നൊമ്പരങ്ങളും ഏന്തി, ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ മക്കൾ എഴുതുന്ന പരീക്ഷകൂടിയാണ്‌ ഇത്‌. ഖട്ഗ വലിച്ച്‌ ചോര തുപ്പുന്നവന്റെ മകനും എഴുതി പാസ്സാവുന്ന പരീക്ഷയാണ്‌. അവരോടൊക്കെ മൽസരിച്ച്‌ ഈ പരീക്ഷ എഴുതുമ്പോൾ മിനിമം സത്യസന്ധത പാലിക്കാനുള്ള സെൻസ്‌ എങ്കിലും നമ്മൾ കാണിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends