മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനീയരെ ദുഷ്ടലാക്കോടെ സ്വാധീനിക്കാനും തന്നെ വിശ്വസിച്ച സോളാർ ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിച്ചതിനെതിരെ ഐ.പി.സി. 420 അനുസരിച്ച് സരിതക്കെതിരെ കേസെടുക്കേണ്ടതല്ലേ?...ചോദ്യ ശരങ്ങൾ സരിതയ്ക്ക് മേൽ...

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനീയരെ ദുഷ്ടലാക്കോടെ സ്വാധീനിക്കാനും തന്നെ വിശ്വസിച്ച സോളാർ ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിച്ചതിനെതിരെ ഐ.പി.സി. 420 അനുസരിച്ച് സരിതക്കെതിരെ കേസെടുക്കേണ്ടതല്ലേ? ഐ.പി. സി. 420 അനുസരിച്ച് ചീറ്റിങ്ങിനാണ് കേസെടുക്കേണ്ടതെന്ന് നിയമ വ്യത്തങ്ങൾ പറയുന്നു.
എന്നാൽ തിരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സരിത തമ്പുരാട്ടിയുടെ റോളാണ് ഇപ്പോൾ ഉള്ളത്. ഏതായാലും ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥയാണുള്ളത്. തോമസ് ചാണ്ടിയെ രക്ഷിക്കാൻ വേണ്ടിയാണത്രേ സോളാർ കേസ് സി പി എം കത്തിച്ചത്. എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടിയെ ആരും മാനഭംഗക്കാരനെന്ന് വിളിക്കില്ല. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളായി ഇതിനെ ജനം കാണുന്നു.
സരിതാ നായർ രാജ്യം നന്നാക്കാനില്ല തട്ടിപ്പുമായി ഇറങ്ങിയത്. ടീം സോളാർ എന്ന പേരിൽ ഒരു കമ്പനിയുണ്ടാക്കിയത് ജനനന്മക്ക് വേണ്ടിയുമല്ല. സോളാർ സരിതയെ കമ്മീഷൻ തന്നെ വിശേഷിപ്പിച്ചത്, ആരെയും സ്വാധീനിക്കാൻ കഴിയുന്ന യുവതി എന്നാണ്. അതായത് സരിത തന്റെ മാദക ഭാവം ഉപയോഗിച്ചാണ് എല്ലാവരെയും വെള്ളത്തിലാക്കിയത്. അരും അവരെ മാനഭംഗപ്പെടുത്തിയിട്ടില്ല. എല്ലാവർക്കും അവർ കീഴ്പ്പെടുകയായിരുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് സരിത നീങ്ങിയത്. അവരെ വിശ്വസിച്ച് പണം നൽകിയവരെയൊക്കെ അവർ ചതിച്ചു. ഉന്നത നേതാക്കളുടെ ലറ്റർ ഹെഡ് ഉണ്ടാക്കി ചതി നടത്തി. ഇതിനെതിരെ ചില കേസുകൾ വന്നു. എന്നാൽ എല്ലാറ്റിലും നിന്നും സരിത ഊരി.
സോളാർ റിപ്പോർട്ടിൽ സരിത കുറ്റവാളിയുടെ ഭാഗത്താണ്. അവരെ കേരളം വിശ്വസിക്കുന്നില്ല. അവർ നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടവർ മസാലകൾക്ക് പിന്നാലെ പോയി. ഒരു രതിചിത്രം കാണുന്ന മട്ടിൽ കേരളം സോളാർ റിപ്പോർട്ട് കണ്ടു കഴിഞ്ഞതോടെ അഴിമതി, കർട്ടന് പിന്നിൽ പോയി ഒളിച്ചു.
സരിത തന്റെ ശരീരം കാഴ്ചവച്ചാണ് സകലരെയും പറ്റിച്ചത്. ശരീര കച്ചവടം കേരളത്തിൽ കുറ്റകരമാണ്. റയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്റിനും മറവിൽ നിന്ന് ശരീരം വിൽക്കുന്നവരെ കണ്ടാൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കും. ഇവിടെ ഇതേ മട്ടിൽ നടന്നിട്ടും ഒരു കേസുമില്ല. അതെങ്ങനെ ശരിയാകും എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.
ഫലത്തിൽ കോടതിയിൽ നിൽക്കാത്ത അഭ്യാസം കാണിച്ച് മാധ്യമങ്ങളിലൂടെ മോശക്കാരാക്കുകയാണിപ്പോൾ. നാളെ സരിത ഇതെല്ലാം മാറ്റി പറയില്ലെന്ന് എന്താണുറപ്പ്. ഇത്രയും ഗുണദോഷങ്ങൾ പകർന്നു നൽകിയ കമ്മീഷൻ സരിതക്കെതിരെയും കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ.
https://www.facebook.com/Malayalivartha




















