ഭക്ഷണത്തിനും മരുന്നിനും കാശില്ല; പാപ്പുവിന്റെ ബാങ്ക് ബാലന്‍സ് ലക്ഷങ്ങള്‍: അമ്പരന്ന് നാട്ടുകാർ

ഭക്ഷണത്തിനോ മരുന്നിനോ കാശില്ലാതെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട് കഴിഞ്ഞ ജിഷയുടെ പിതാവ് പാപ്പു ഇന്നലെയാണ് മരിച്ചത്.വീടിന് സമീപത്തെ റോഡില്‍ വീണാണ് മരണമടഞ്ഞത്.ഭക്ഷണത്തിനോ മരുന്നിനോ കാശില്ലാതെ ദയനീയ അവസ്ഥയിലായിരുന്നു പാപ്പു.
എന്നാല്‍ മരണ ശേഷം പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് കണ്ട് പോലീസും നാട്ടുകാരും ഞെട്ടി.കൈയ്യില്‍ മൂവ്വായിരത്തേലേറെ രൂപയും ബാങ്കില്‍ നാലര ലക്ഷത്തിലേറെയും.കൃത്യമായി പറഞ്ഞാല്‍ 452000 രൂപ.ജിഷയുടെ പിതാവിന്റെ കൈയ്യില്‍ എങ്ങനെ പണം വന്നു എന്നാണ് പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നത് .ഭക്ഷണത്തിനോ വസ്ത്രത്തിനോ പണമില്ലാതെ കഴിഞ്ഞ പാപ്പുവിന്റെ പക്കല്‍ ഇത്രയും പണമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.
മരിച്ചുകിടക്കുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മൂവായിരം രൂപ പോലീസ് കണ്ടെടുത്തു.കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് എസ്ബിഐ അക്കൗണ്ടിലുള്ള പണവിവരം അന്വേഷിച്ചപ്പോഴാണ് ലക്ഷങ്ങള്‍ ബാങ്കിലുണ്ടെന്നറിഞ്ഞത്.സര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും ആനുകൂല്യം കിട്ടിയില്ലെന്നാണ് പാപ്പു പറഞ്ഞിരുന്നത്.
എന്നാല്‍ തന്നെ ആരെങ്കിലും വഞ്ചിക്കുമോ എന്ന ആശങ്കയില്‍ പണം കിട്ടിയ കാര്യം പാപ്പു പറയാതിരുന്നതാണോ എന്നന്വേഷിക്കുകയാണ് പോലീസ് .ബാങ്കില്‍ ഇതിനായി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സംസ്‌കാരം ശ്മശാനത്തില്‍ നടത്തും.
https://www.facebook.com/Malayalivartha




















