പ്രവാസിയുടെ വീട്ടിലേയ്ക്കുള്ള വഴിയടച്ച് സി.പി.ഐയുടെ കൊടിമരം; മാറ്റാൻ ആവശ്യപ്പെട്ടത് 25000 രൂപ

പ്രവാസി ഏറെ നാൾ കൂടി സ്ഥിരതാമസത്തിനായി നാട്ടിൽ വന്നപ്പോൾ വീടിന്റെ ഗയിറ്റിനു മുന്നിൽ സി.പി.ഐ കാർ കൊടിമരം സ്ഥാപിച്ചു. വീട്ടിലേക്ക് വണ്ടികയറ്റാൻ പറ്റാതെ ഒരു വർഷമായി ഗ്രഹനാഥനായ ഏബ്രഹാം തോമസ് 40ഓളം സി.പി ഐ നേതാക്കൾക്ക് പരാതി നല്കി. കലക്ടർക്കും, മുഖ്യമന്ത്രിക്കും, സി.പി.ഐ സംസ്ഥാന കമ്മിറ്റിക്കും ഒക്കെ പരാതി നല്കി. വിവാദമായതോടെ പാർട്ടിയേ പരിഹസിച്ചു എന്നു പറഞ്ഞ് ഇന്നലെ ക്രൂരമായി എബ്രഹാമിനേ തല്ലി ചതച്ചു.ഇന്നലെ വൈകിട്ടാണ് ഏബ്രഹാം തോമസിനു നേര്‍ക്ക് കൈയേറ്റമുണ്ടായത്.
വീട്ടിലേക്കു വാഹനം കയറ്റാന്‍ കഴിയാത്ത വിധത്തിലാണ് ഗേറ്റിനു മുന്നില്‍ കൊടിമരം നില്‍ക്കുന്നത്.കൊടിമരം നീക്കണമെങ്കില്‍ 25000 രൂപ നല്‍കണമെന്ന് സി.പി.ഐയുടെ ചില പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് ഏബ്രഹാമും കുടുംബവും പറഞ്ഞു. കുവൈത്തിലായിരുന്ന ഏബ്രഹം തോമസ് 2005-ലാണ് എം.സി. റോഡിനരികെയുള്ള ഈ വീട് വാങ്ങിയത്. 2016-ല്‍ മറുനാട്ടിലെ ജോലി ഉപേക്ഷിച്ചു താമസിക്കാനെത്തിയ ഏബ്രഹാമും കുടുംബവും കണ്ടത് വീടിനു മുന്നിലെ ഈ കൊടിമരമാണ്.
അന്ന് മുതല്‍ മുപ്പതിലധികം തവണ ഏബ്രഹാം സി.പി.ഐ നേതാക്കളുടെ പിന്നാലെ നടന്നു, കൊടിമരം മാറ്റണമെന്ന ആവശ്യവുമായി. ഗേറ്റിലൂടെ വാഹനം ഉള്ളിലേക്കു കയറ്റാന്‍ സാധിക്കാത്തതിനാല്‍ സ്വന്തമായി വാഹനം വാങ്ങാനുള്ള ആഗ്രഹം പോലും ഉപേക്ഷിച്ചു. വീട്ടില്‍ ആര്‍ക്കെങ്കിലും ഒരസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാനായി എടുത്തുകൊണ്ടുവരേണ്ട അവസ്ഥ! സംഭവം വിവാദമായതോടെ കൊടിമരം മാറ്റാനെന്നു പറഞ്ഞ് ഇന്നലെ വൈകിട്ട് പാര്‍ട്ടി പ്രവര്‍ത്തകരെത്തി. ഇതിനിടയില്‍ ഏബ്രഹാം തോമസുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ കൈയേറ്റം
https://www.facebook.com/Malayalivartha


























