Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

ഇങ്ങനാവണം കമ്മീഷൻ റിപ്പോർട്ട്. സോളാറിൽ ഉമ്മൻ ചാണ്ടിക്ക് കമ്മീഷനിൽ പിഴച്ചു. ഫോൺ കെണിയിൽ ചാനലിനെ പൂട്ടിക്കെട്ടി പി എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട്.

22 NOVEMBER 2017 05:50 AM IST
മലയാളി വാര്‍ത്ത

More Stories...

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി


തിരുവനന്തപുരം: ഫോൺ കെണി റിപ്പോർട്ടിൽ ശശീന്ദ്രനിട്ട് ഒരു ചെറിയ കൊട്ട് മാത്രം. മന്ത്രിയെന്ന നിലയിൽ ധാർമികത പാലിച്ചില്ല. പക്ഷെ ആ കൊട്ട് മർമ്മത്തായിപ്പോയി. ധാർമികതയില്ലാത്ത ആളെ എങ്ങനെ വീണ്ടും മന്ത്രിയാക്കുമെന്നു കേരളം ചോദിക്കുന്നു .പക്ഷെ
ഫോൺകെണി വിവാദത്തിൽപ്പെട്ട മുൻമന്ത്രിയെ വലുതായി കുറ്റപ്പെടുത്താത്ത റിപ്പോർട്ടാണ് പി.എസ്. ആന്റണി കമ്മിഷൻ സമർപ്പിച്ചതെന്നിരിക്കെ തിരികെവരുമെന്ന വാർത്ത കേൾക്കാനായുള്ള ശുഭപ്രതീക്ഷയിലാണ് എ.കെ. ശശീന്ദ്രനും എൻ.സി.പി നേതൃത്വവും.

ചൊവ്വാഴ്ച്ച രാവിലെയാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറിയത്. ഇതിൽ ചാനലിന്റെ ലൈസൻസ് റദ്ധാക്കണമെന്നും, സി ഇ ഓ യെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ശുപാർശ ചെയ്തിരിക്കുന്നു. പൊതുഖജനാവിനു വന്ന നഷ്ടം ചാനലിൽ നിന്ന് ഈടാക്കണം എന്നിങ്ങനെ പോകുന്നു റിപ്പോർട്ട്. സോളാർ കമ്മീഷനിൽ നിന്ന് നേരേ വിപരീതമായി പൂർണ്ണമായും സർക്കാരിനനുകൂലമായ റിപ്പോർട്ട്.

ഫോൺ കെണിയുടെ സന്ദർഭത്തിൽ ചാനലിനെ പൂർണമായും ഒറ്റപ്പെടുത്തിയ മാധ്യമലോകം ഈ റിപ്പോർട്ടിനെതിരെ പക്ഷെ വിമർശനമുയർത്തിക്കഴിഞ്ഞു. സെക്രട്ടേറിയറ്റ് ലെ മാധ്യമ നിരോധനവും ചാനലുകളെ നിയന്ത്രിക്കാനുള്ള ശ്രമവും ചേർന്ന് മാധ്യമ അടിയന്തിരാവസ്ഥയിലേക്കാണ് പിണറായി സർക്കാർ നീങ്ങുന്നതെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

ഡിസംബർ 30 വരെ റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ടായിട്ടും തിടുക്കത്തിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ പരാതിക്കാരിയെ കൊണ്ട് പരാതി പിൻവലിച്ചതിലും ആക്ഷേപമുണ്ട്.

ശശീന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള പരാതിക്കാരിയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാടെടുത്താൽ കേസിൽ നിന്ന് കുറ്റവിമുക്തനായ ശശീന്ദ്രന് മന്ത്രിസഭയിൽ വീണ്ടുമെത്താൻ വഴി തെളിയുമെന്ന് എൻ.സി.പി നേതൃത്വം കരുതുന്നു. ഇതോടെ 24ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന കേസിലേക്ക് ഉറ്റുനോക്കുകയാണ് ഇടത് നേതൃത്വവും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്നലെ ഡൽഹിയിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ധരിപ്പിച്ചു. ശശീന്ദ്രന്റെ തിരിച്ചുവരവിനെ സി.പി.ഐ എതിർക്കാനിടയുണ്ട്.

സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണോ എന്ന ആശങ്ക ശക്തമാകുകയാണ്. മൈക്കും ക്യാമറയുമായി എത്തുന്നവർ മുഖ്യമന്ത്രിയെ ആക്രമിച്ചേക്കാമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തി. എതിർശബ്ദങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ് ഇടതു സർക്കാർ വെച്ചു പുലർത്തുന്നത്. സെക്രട്ടറിയേറ്റിൽ മാധ്യമ വിലക്കേർപ്പെടുത്തിയെന്ന വാർത്ത വന്നതോടെ സിപിഐ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. എന്നാൽ, സർക്കാർ നിലപാട് കടുപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്

മാധ്യമങ്ങളെ നിയന്ത്രിക്കണെന്ന സൂചന നൽകുന്നതാണ് ഫോൺകെണി വിവാദത്തിലെ ജുഢീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെയും ആശങ്കയോടെയാണ് മാധ്യമങ്ങൾ നോക്കിക്കാണുന്നത്. മാധ്യമ നിയന്ത്രണമെന്ന കാര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സർക്കാറും ഈ റിപ്പോർട്ട് ആയുധമാക്കിയേക്കും. ഇതിനിടെ മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ നിയമവിദഗ്ധരുമായി ആലോചിക്കും എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നടത്തിയ പ്രസ്താവനയും മാധ്യമ ലോകത്തിന് ആശങ്ക നൽകുന്നതാണ്.

രണ്ട് വാള്യത്തിലായി 405 പേജ് റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. വാര്‍ത്ത സംപ്രേഷണം ചെയ്ത മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തതായി അറിയുന്നു.
കോടതി മുമ്ബാകെയുള്ള ക്രിമിനല്‍ കേസുകള്‍ അതേരീതിയില്‍ തുടരണം. ചാനല്‍ സിഇഒ ആര്‍ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം. മംഗളം ചാനല്‍ കമ്ബനിക്കെതിരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് കേസെടുക്കണം. അന്വേഷണവുമായി ബന്ധപ്പെട്ടും അല്ലാതെയും പൊതുഖജനാവിനുണ്ടായ നഷ്ടം ചാനലില്‍നിന്ന് ഈടാക്കണം. ചാനലുകളുടെ അധാര്‍മിക പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് മാതൃകയില്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് റിപ്പോര്‍ട്ടിലുള്ളതായും വിവരമുണ്ട്.

അന്വേഷണഘട്ടത്തില്‍ 22 സാക്ഷികളില്‍ 17പേര്‍ കമീഷനില്‍ ഹാജരായി മൊഴിനല്‍കിയെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം പി.എസ്. ആന്‍റണി മാധ്യമങ്ങളോടു പറഞ്ഞു. കൂടാതെ ഫോണ്‍വിളി രേഖകളും പരിശോധിച്ചു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ പ്രവര്‍ത്തക കമീഷന് മുന്നില്‍ ഹാജരായില്ല. ഇതിനായി പലതവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്​ദരേഖ കമീഷനു മുന്നിലെത്തിക്കാന്‍ സംഭവം പുറത്തുവിട്ട മംഗളം ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്​ദരേഖയാണു കമീഷന്‍ ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് തയാറാക്കാന്‍ മതിയായ സമയം ലഭിച്ചു. കാലാവധിക്കു മുമ്ബുതന്നെ റിപ്പോര്‍ട്ട് തൃപ്തികരമായി പൂര്‍ത്തിയാക്കി. ടേംസ് ഓഫ് റഫറന്‍സി​​െന്‍റ ഉള്ളില്‍നിന്നുതന്നെയായിരുന്നു അന്വേഷണം. ഉന്നത തലത്തില്‍നിന്ന് ഒരു വിധത്തിലുള്ള സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും കമീഷന്‍ വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം വേണം
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സംവിധാനം വേണമെന്ന് ഫോണ്‍ കെണി വിവാദം അന്വേഷിച്ച ജസ്​റ്റിസ് പി.എസ്. ആന്‍റണി കമീഷന്‍. ഇലക്​ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങള്‍ക്കു സ്വയംനിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെക്കുറിച്ചും തനിക്കു മോശം അഭിപ്രായമി​െല്ലന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചിലതു പരിധി ലംഘിക്കുന്നുണ്ട്. റിപ്പോര്‍ട്ടി​​െന്‍റ പകര്‍പ്പ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്രസര്‍ക്കാറിനും കൈമാറാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജസ്​റ്റിസ്​ ആന്‍റണി അറിയിച്ചു.

കായൽ കൈയേറ്റ വിവാദത്തിൽ തോമസ് ചാണ്ടി രാജിവച്ചതോടെ ഇടത് ഘടകകക്ഷിയായ എൻ.സി.പിക്ക് പിണറായി മന്ത്രിസഭയിൽ പ്രാതിനിദ്ധ്യമില്ലാത്ത അവസ്ഥയാണ്. രണ്ടംഗങ്ങളുള്ള പാർട്ടിക്കായി നീക്കിവച്ച മന്ത്രിസ്ഥാനം ചാണ്ടിയുടെ രാജിക്ക് ശേഷം ഒഴിച്ചിട്ടിരിക്കുകയാണ്. ശശീന്ദ്രനോ ചാണ്ടിയോ ആരാണ് ആദ്യം കുറ്റവിമുക്തനായെത്തുന്നത് അവർക്ക് മന്ത്രിസ്ഥാനം തിരിച്ചുനൽകുമെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് തന്നെ എൻ.സി.പിയുടെ ഏക മന്ത്രിയാണ് കേരളത്തിലേത് എന്നതുകൊണ്ടുതന്നെ പ്രത്യേകിച്ചും.

ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷന്റെ ഡൽഹിയിലെ പ്രതികരണം ശുഭപ്രതീക്ഷ പങ്കുവയ്ക്കുന്നതാണ്. കമ്മിഷൻ റിപ്പോർട്ടിന് മൊഴി നൽകാൻ പരാതിക്കാരി എത്തിയിരുന്നില്ല. മറ്റ് തെളിവുകളും കമ്മിഷൻ മുമ്പാകെ എത്തിയില്ല. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ശശീന്ദ്രനെ കുടുക്കിയതെന്ന നിഗമനത്തിലേക്ക് കമ്മിഷൻ എത്തിയതെന്ന് സൂചന റിപ്പോർട്ടിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (2 minutes ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (16 minutes ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (25 minutes ago)

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്  (35 minutes ago)

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...  (44 minutes ago)

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം  (1 hour ago)

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (4 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (4 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (5 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (5 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (6 hours ago)

Malayali Vartha Recommends