മാണിയുടെ സമ്മേളനം പൊളിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ക്വട്ടേഷൻ കൊടുത്തു , വീരനെ തുലയ്ക്കാനും ശനി ദശക്കാർ ശ്രമം തുടങ്ങി

കേരള കോൺഗ്രസ് എം കോട്ടയത്ത് നടത്തിയ മഹാസമ്മേളനം പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായി സൂചന. ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും തട്ടകത്തിൽ നടക്കുന്ന ഒരു മാർച്ച് വിജയിക്കരുതെന്ന വാശി ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ ഒന്നായി പ്രവർത്തിച്ചു എന്നാണ് വിവരം.
എന്നാൽ ഒരു ലക്ഷത്തിനടുത്ത് ആളുകൾ വെള്ളിയാഴ്ച ഉച്ചമുതൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വന്നു നിറഞ്ഞു. പടയൊരുക്കം കഴിഞ്ഞ് തിരുവനന്തപുരത്ത് വിശ്രമിക്കുകയായി കന്ന രമേശ് ചെന്നിതല കോട്ടയത്തെ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു. എങ്ങനെയെങ്കിലും സമ്മേളനം പൊളിക്കുകയായിരുന്നു ലക്ഷ്യം. സമ്മേളനം വിജയിച്ചതോടെ ഉമ്മൻ ചാണ്ടിയുടെ തലയിൽ ചാരി രക്ഷപ്പെടാനാണ് ചെന്നിത്തല യുടെ നീക്കം.
ജോസ് കെ മാണി എംപിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് സമ്മേളനം വിജയമായത്. യു ഡി എഫിലെ ചിലർ പിന്നിൽ നിന്നും കുത്തിയെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ചെന്നിത്തലയെയും ചാണ്ടിയെയും ലക്ഷ്യം വച്ചു കൊണ്ടുള്ളതായിരുന്നു. പിജെ ജോസഫിനെയും മോൻസിനെയും സ്വാധീനിച്ച് യു ഡി എഫിൽ തന്നെ നിലനിർത്താനും ചെന്നിത്തല ശ്രമിച്ചിരുന്നു. അതും പാളി.
ഇതേ തന്ത്രം എം.പി വീരേന്ദ്രകമാറിന്റെ കാര്യത്തിലും സ്വീകരിച്ചു. വീരനൊപ്പം നിൽക്കുന്നവരെ ദിന്നിപ്പിക്കാനാണ് ചെന്നിത്തല ശ്രമിച്ചത്. എന്നാൽ ഇക്കാര്യം മനസിലാക്കിയ ശ്രേയാംസ് കുമാർ ചെന്നിത്തലയെ വിരട്ടിയതായാണ് വിവരം. മാത്യഭൂമി ഉള്ളതിനാൽ രമേശിന് വീരനെ ഭയമാണ്. മുമ്പും രമേശിനെ വീരൻ ഗൗനിച്ചിരന്നില്ല. ഉമ്മൻ ചാണ്ടിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന നേതാവാണ് വീരൻ. ചെന്നിത്തലയുമായി വീരൻ വിവിധ വിഷയങ്ങളിൽ സംസാരിച്ച് തെറ്റിയിയിട്ടുണ്ട്.
അതേ സമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതോടെ കോൺഗ്രസിലെ സംസ്ഥാന തലത്തിൽ അഴിച്ചുപണിക്ക് അരങ്ങ് ഒരുങ്ങുന്നു. ഘടകകക്ഷികൾ കൊഴിഞ്ഞു പോകുന്നത് ചെന്നിത്തലയുടെ കെടുകാര്യസ്ഥത കാരണമാണെന്ന നിഗമനത്തിലെത്തിയ ഹൈക്കമാന്റ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റുമോ എന്നാണ് അണികൾ ഉറ്റുനോക്കുന്നത്. കെ.പി.സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി വരുമോ എന്നും സംസ്ഥാനം ശ്രദ്ധിക്കുന്നു.
രമേശ് ചെന്നിത്തലക്കെതിരെ നീക്കങ്ങൾ ശക്തവും സജീവവുമാണ്. ഇടതു, വലത് പിന്തുണയില്ലാതെ കെ എം മാണി കോട്ടയത്ത് നടത്തിയ അത്യുഗ്രൻ മാർച്ച് വൻവിജയമായതോടെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചൂളി. യു ഡി മാർച്ച് വിജയിക്കുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചില്ല. അതിനിടെ മാണിയുമായുള്ള വിഷയങ്ങൾ അവസാനിപ്പിച്ച് അദ്ദേഹത്തെ ഒപ്പം കൂട്ടണമെന്ന ചിന്തയും കോൺഗ്രസിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നു. ഇതിനോട് ചെന്നിത്തലക്ക് യോജിപ്പില്ലെങ്കിലും മറ്റൊരു മാർഗ്ഗവും മുന്നിലില്ല. എന്നാൽ കെ.എം.മാണി വഴങ്ങുന്നില്ല. രമേശിനെ മാറ്റിയാൽ ഇതിൽ മാറ്റം വരുമോ എന്നാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha


























