Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

പേരുകളും കൊടിയുടെ നിറവും മാറുന്നതല്ലാതെ കേരളത്തിലെ മണ്ണിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കുന്നില്ല! രാഷ്ട്രീയ തിമിരം ബാധിച്ച കൊലപാതകങ്ങളിൽ യുവ ജീവനുകൾ പൊലിയുമ്പോൾ...

19 FEBRUARY 2018 01:33 PM IST
മലയാളി വാര്‍ത്ത

കുറേ വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങള്‍ കേരളത്തിലുണ്ടായിട്ടില്ല. കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പാർട്ടികൾക്ക് കൊലപാതകം ഒരു ലഹരിയാണെന്ന് പറയേണ്ടിവരും.

രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം കേരളത്തിൽ പാർട്ടികൾ കൊന്നുതള്ളിയത് ഇരുനൂറിലധികം  ജീവനുകളെയാണ്. കണ്ണൂരിലാണ് രാഷ്ട്രീയ കൊലപാതകങ്ങളേറെയും നടക്കുന്നത്. എന്താണ് കണ്ണൂരില്‍ സംഭവിക്കുന്നത്..? രാഷ്ട്രീയ കൊലപാതകങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ണൂര്‍ മാറുന്ന തരത്തിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.

പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊലവിളി മുഴക്കുമ്പോഴെല്ലാം ആരുടെയൊക്കെയോ ജീവന്‍ പൊലിയുന്നു. എതിർ പാർട്ടിക്കാരുടെ എണ്ണം കൃത്യമാകും വരെ കൊലപാതകം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സാക്ഷര കേരളത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ച കൊലപാതകങ്ങള്‍ പകപോക്കലിന്റെയും പകരം വീട്ടലിന്റെയും ഇരുണ്ട കാലത്തേക്കാണ് തിരിച്ച് പോകുന്നത്. എന്താണ് കണ്ണൂരില്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. വ്യക്തികള്‍ക്കല്ല രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് കണ്ണൂരില്‍ പ്രധാന്യം. 

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം. കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കിടെ ജില്ലയില്‍ കൊല്ലപ്പെട്ടത് 230ഓളം രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇപ്പോൾ ഏറ്റവുമൊടുവിലായി പകപോക്കലിൽ പൊലിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹെെബിന്റെ ജീവനായിരുന്നു. കൊല്ലക്കളത്തിൽ തെറിച്ചുവീഴുന്ന ഓരോ രക്തത്തുള്ളികളും പാവപ്പെട്ട കുടുംബത്തിലുള്ള അണികളുടേതാണ്. തെരുവുകളിൽ കണ്ടം തുണ്ടമായി വെട്ടിയരിയുന്ന ശരീരം പാർട്ടിക്ക് രക്തസാക്ഷിയായി മാറുമ്പോൾ മറ്റൊരിടത്ത് നഷ്ടമാകുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അത്താണിയും.

വര്‍ഷാവര്‍ഷം പാര്‍ട്ടി നേതൃത്വത്തിന്റെ പേരില്‍ രക്തസാക്ഷി ദിനങ്ങളും ബലിദാനദിനങ്ങളും ആഘോഷിക്കുകയല്ലാതെ കൊലപാതക രാഷ്ട്രീയത്തിന് ജില്ലയില്‍ ഇതുവരെ ഒരു കുറവും വന്നിട്ടില്ല. അതിന്റെ തെളിവാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും ജില്ലയില്‍ തുടര്‍ന്ന വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാളുടെ ജീവനെടുക്കുമ്പോൾ മനസിലെങ്കിലും ഒന്നോര്‍ക്കണം അവനെ കാത്ത് ഒരു കുടുംബം ഉണ്ടെന്ന്.

1969 ഏപ്രില്‍ 28ന് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതോടെയാണ് ആശയരാഷ്ട്രീയത്തിനപ്പുറം കൊലക്കത്തി രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണില്‍ പിറന്നു വീണത്. ഈ കേസില്‍ പ്രതിസ്ഥാനത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് പിണറായി പ്രതിപട്ടികയില്‍ നിന്ന് ഒഴിവായി. തലശേരി കലാപത്തിന്റെ സമയത്ത് കൊല്ലപ്പെട്ട യു.കെ കുഞ്ഞിരാമനായിരുന്നു ജില്ലയില്‍ സി.പി.എമ്മിന്റെ അറിയപ്പെടുന്ന ആദ്യരക്തസാക്ഷി. പ്രതിസ്ഥാനത്ത് ആര്‍.എസ്.എസും.

എന്നാല്‍ 1970-80 കാലഘട്ടത്തില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ നിന്നും വിട്ടുമാറി സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന കാഴ്ചയ്ക്കാണ് കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചത്. എന്നാല്‍ പിന്നീട് തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് വീണ്ടും ആര്‍.എസ്.എസ് എത്തി. 'ചോരയ്ക്ക് ചോര' എന്ന നിലപാടിലേക്ക് ഇരുകൂട്ടരും എത്തിയതോടെ തുടരെ സി.പി.എം-ആര്‍എ.സ്.എസ് സംഘര്‍ഷങ്ങള്‍ ജില്ലയില്‍ അരങ്ങേറി.

90കളില്‍ നേതാക്കള്‍ക്കെതിരെയും കൊലക്കത്തി വീശുന്ന രാഷ്ട്രീയം കണ്ണൂരില്‍ പിറന്നു. എസ്.എഫ്.എെയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു കെ.വി സുധീഷിനെ മാതാപിതാക്കളുടെ മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയതും യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിതും ഈ സമയത്താണ്. സി.പി.എം നേതാക്കളായിരുന്ന പി. ജയരാജനെതിരെയും ഇ.പി ജയരാജനെതിരെയും വധശ്രമമുണ്ടായി.

അവിടെ നിന്നും തീരാതെ പിന്നീടും ഓരോ കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്ന നിരവധി പേരാണ് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂരില്‍ പിടഞ്ഞു വീണത്. രക്തസാക്ഷികളുടെ പേരുകള്‍ മാത്രമാണ് മാധ്യമങ്ങൾ പോലും ചര്‍ച്ചയാക്കിയിട്ടുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (1 hour ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (1 hour ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (1 hour ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (2 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (2 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (5 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (5 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (6 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (6 hours ago)

ഉന്നതതല യോഗം  (6 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (7 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (7 hours ago)

Malayali Vartha Recommends