Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...

09 MAY 2025 04:31 PM IST
മലയാളി വാര്‍ത്ത

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കരുതി വാടക വീട്ടിലേയ്ക്ക് യുവാവിനെ വിളിച്ച് വരുത്തുക, ശേഷം ഭാര്യയുടെ സഹായത്തോടെ തന്നെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാക്കിൽ ഉപേക്ഷിക്കുക. കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിന്റെ വെട്ടിനുറുക്കിയ ശരീര ഭാഗങ്ങൾ കിട്ടുമ്പോൾ ആ നാട് ഒന്നാകെ നടുങ്ങി. 2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ കൊന്നത്. കേസിൽ മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി ജെ നാസറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. കൂടാതെ പ്രതികള്‍ 5 ലക്ഷം രൂപ പിഴയും ഒടുക്കണം.

സുഹൃത്തായിരുന്ന വർഗീസിനെ കുഞ്ഞുമോൾ വീട്ടിലേക്കു വിളിച്ചുവരുത്തിയെന്നും പിന്നിലൂടെയെത്തി വിനോദ് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നുമാണു കേസ്. ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു. ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയപ്പോൾ പൊലീസിനു ലഭിച്ച ഷർട്ടിലെ ബട്ടൻസും കൊലപാതകം നടന്ന സ്ഥലത്തു നിന്നു ലഭിച്ച ഷർട്ടിലെ ബട്ടൻസും ഒരുപോലെയെന്നു കണ്ടെത്തിയതാണു കേസിൽ നിർണായകമായത്. പ്രതികളുടെയും കൊല്ലപ്പെട്ട വർഗീസിന്റെയും ടവർ ലൊക്കേഷൻ ഒരിടത്തായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കുറ്റകൃത്യം തെളിയിക്കാൻ ഏറെ ബുദ്ധി മുട്ടു നേരിടേണ്ടി വന്നുവെന്ന് പ്രോസിക്യൂട്ടർ സിറിൾ തോമസ് പാറപ്പുറം പറഞ്ഞു. കോട്ടയം ഈസ്‌റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. സ്വന്തം പിതാവിനെ ചവിട്ടി കൊന്ന കേസിൽ ജയിലിൽ കഴിഞ്ഞ വിനോദ് ഇടയ്ക്ക് പുറത്തിറങ്ങിയപ്പോഴാണ് രണ്ടാമത്തെ കൊലനടത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം 28 ന് അടുത്തുള്ള തുരുത്തേൽ പാലത്തിന് സമീപം തല കണ്ടെത്തുകയായിരുന്നു. സന്തോഷുമായി വിനോദിന്റെ ഭാര്യ കുഞ്ഞുമോൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും വിനോദിന്റെ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.കുഞ്ഞുമോളുടെ ഫോണിൽ നിന്ന് കോൾ വന്നതിനെ തുടർന്ന് വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തി. തുടർന്ന് വിനോദും കുഞ്ഞുമോളും ചേർന്ന് ശരീരഭാഗങ്ങൾ ഒരു ഓട്ടോറിക്ഷയിൽ പലയിടങ്ങളിലായി ഉപേക്ഷിച്ചു.കമ്മൽ വിനോദ് തന്റെ പിതാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന സമയത്താണ് സംഭവം ആരംഭിച്ചത്. അച്ഛനെ കൊന്നതിന് വിനോദ് കുമാർ ജയിലിലായപ്പോഴും സന്തോഷ് ജയിലിലായിരുന്നു.

മോചിതനായ സന്തോഷിനോട് ഭാര്യ കുഞ്ഞുമോളുടെ കാര്യം നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സന്തോഷും കുഞ്ഞുമോളും വിവാഹേതര ബന്ധം ആരംഭിച്ചത്. ഇതറിഞ്ഞ വിനോദ് സന്തോഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി ഭാര്യയെയും കേസിലെ പ്രതി കുഞ്ഞുമോളെയും സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിപ്പിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർത്താവ് വീട്ടിലില്ലെന്നും രാത്രിയിൽ വരണമെന്നും പറഞ്ഞു.

രാത്രിയിൽ സന്തോഷ് സിറ്റ്ഔട്ടിലെ ഒരു കസേരയിൽ ഇരിക്കുമ്പോൾ, പിന്നിൽ നിന്ന് വന്ന വിനോദ് ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തി. സന്തോഷ് ഭാര്യ കുഞ്ഞുമോളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാലാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊല്ലപ്പെട്ട സന്തോഷ് ഒരു സ്ത്രീയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി  (1 hour ago)

നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രിയെ ഉപദേശിച്ച് നവാസ് ഷെരീഫ്  (1 hour ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം  (2 hours ago)

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഹരീഷ് കണാരന്‍  (2 hours ago)

വീണ്ടും പാക് പ്രകോപനം; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച  (2 hours ago)

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും  (3 hours ago)

കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല  (3 hours ago)

വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍  (4 hours ago)

പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍  (4 hours ago)

ഏഴ് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചു  (5 hours ago)

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം റദ്ദാക്കി  (5 hours ago)

130 ലധികം വിമാന സർവീസുകൾ റദ്ദാക്കി  (5 hours ago)

പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്  (5 hours ago)

Malayali Vartha Recommends