തലച്ചോർ തകർന്നു; അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം ക്രൂരപീഡനത്തിനുശേഷം

അട്ടപ്പാടിയില്‍ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം ക്രൂരപീഡനത്തിനുശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് മധുവിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ അമ്പതോളം പാടുകളുണ്ടായിരുന്നുവെന്നാണ്. ഇതില്‍ പകുതിയും മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസംമുമ്പുണ്ടായതാണ്.
വടികൊണ്ട് അടിയേറ്റു വാരിയെല്ലു പൊട്ടി. തലയ്ക്കേറ്റ പരുക്കാണു മരണകാരണം. തലച്ചോര്‍ തകര്‍ന്നു നീര്‍ക്കെട്ടുണ്ടായി. മതിലില്‍ തലയിടിപ്പിച്ചതുകൊണ്ടോ കല്ലുകൊണ്ടോ ഇടിച്ചതുകൊണ്ടോ ആകാം തലച്ചോറിനു ക്ഷതമുണ്ടായത്. മധുവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.എന്‍.എ. ബലറാമാണു റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കും പോസ്റ്റ്മോര്‍ട്ടം ആദ്യം മുതല്‍ അവസാനം വരെ മെഡിക്കല്‍ കോളജ് ഫോറന്‍സികള വിഭാഗത്തിലെ സി.സി.ടിവിയിലും പോലിസിന്റെ ഫോറന്‍സിക് വിഭാഗവും ഫിംഗര്‍പ്രിന്റ് വിഭാഗവും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവ ഉടന്‍ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും കൈമാറും.
https://www.facebook.com/Malayalivartha
























