യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കി കൊന്നിട്ടും ആകാശ് ജയിലിലെ വിഐപി... സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികളുടെ ജയിൽ വാസം

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കി കൊന്നിട്ടും ജയിലില്‍ കഴിയുന്ന പ്രതികള്‍ പാര്‍ട്ടിക്ക് വി.ഐ.പി.കള്‍തന്നെ. സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. ഇതോടെ അറസ്റ്റിലായ സി.പി.എം.സൈബര്‍ പോരാളി ആകാശ് ജയിലധികൃതര്‍ക്കു തലവേദന സൃഷ്ടിക്കുന്നു.
മുന്‍പ് മറ്റ് രാഷ്ട്രീയ അക്രമകേസുകളില്‍ റിമാന്‍ഡിലായപ്പോഴും പാര്‍ട്ടി സ്വാധീനത്തിന്റെ ബലത്തില്‍ ആകാശ് ജയിലില്‍ ഇതേരീതിയിലാണു പെരുമാറിയതെന്ന് ജയിലുദ്യോഗസ്ഥര്‍ പറയുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ദിവസവും ആകാശിനെയും അറസ്റ്റിലായ മറ്റു പ്രതികളെയും കാണാനെത്തുന്നത്. 24 വയസിനിടെ രണ്ട് കൊലപാതകം, 11 രാഷ്ട്രീയ സംഘട്ടനക്കേസുകള്‍, കാപ്പ ചുമത്തപ്പെട്ട കുറ്റവാളി അങ്ങനെ തലയെടുപ്പുള്ള ആളാണ് ആകാശ്.
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ആകാശ് എസ്.എഫ്.ഐയിലൂടെ പാര്‍ട്ടിയിലെത്തുന്നത്. വളരുന്നതിനനുസരിച്ച് എതിരാളികളെ കൈകാര്യം ചെയ്യാനുള്ള പാര്‍ട്ടിയുടെ പ്രധാന ഉപകരണമായി മാറി. നേരത്തേ മറ്റു അക്രമ കേസുകളില്‍ പെട്ടപ്പോഴും ആകാശിന് എല്ലാ പിന്തുണയും നല്‍കിയത് പാര്‍ട്ടി നേതൃത്വമാണ്. ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യം ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം നേതാക്കള്‍ നിഷേധിച്ചെങ്കിലും പിന്നീട് സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അതു തിരുത്തിപ്പറഞ്ഞു.
ആകാശും മറ്റൊരു പ്രതിയായ രജിന്‍രാജും ഒളിവില്‍ കഴിഞ്ഞത് സി.പി.എം പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിലായിരുന്നു. പാര്‍ട്ടി നേതൃത്വം അറിഞ്ഞേ ഇവിടെ ഒളിയിടം ഒരുക്കാനാകൂ. അതിനിടെ കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ ആകാശ് അടക്കമുള്ള പ്രതികളെ രണ്ടു തവണ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. രാഷ്ട്രീയ കക്ഷികള്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തുമ്ബോള്‍ നേതൃത്വം കുറ്റവാളികള്‍ക്ക് പിന്തുണ നല്‍കുന്നതും സ്വാധീനം ഉപയോഗിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ് അക്രമം തുടരാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























