മകളുമായി പിണങ്ങിക്കഴിഞ്ഞ അമ്മയുടെ സമ്പാദ്യം ലക്ഷങ്ങൾ; കണ്ണിലുടക്കിയ ലക്ഷങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ അമ്മയുടെ ഉയിരെടുത്തു! കൊച്ചി കുമ്പളയില്‍ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലാക്കി കായലില്‍ ഉപേക്ഷിച്ച ഉദയം പേരൂർ സ്വദേശിനിയുടെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ...

കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടേത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തികമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കാമെന്ന് പോലീസ് വിലയിരുത്തല്‍. മകളോട് പിണങ്ങി ഒറ്റയ്ക്ക് ജീവിച്ചിരുന്ന ശകുന്തളയുടെ കൈയിൽ ലക്ഷക്കണക്കിന് രുപയുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം മരണത്തില്‍ എത്തിച്ചതെന്നും സൂചനയുണ്ട്.
മക്കളുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു ശകുന്തളയുടെ ജീവിതം. ഇവരുടെ കൈയിൽ ലക്ഷക്കണക്കിനു രൂപയുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നും സൂചനയുണ്ട്. ശകുന്തളയുടെ മകളുടെ സുഹൃത്തായിരുന്ന ഏരൂര്‍ സ്വദേശിയുടെ മരണവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ശകുന്തളയുടെ അസ്ഥികൂടം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയതിനു പിറ്റേദിവസം ഇയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. 2016 സെപ്റ്റംബറിലാണു ശകുന്തളയെ കാണാതായത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമായത്. പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. അസ്ഥികൂടത്തിന്റെ കാലില്‍നിന്ന് കിട്ടിയ പിരിയാണിയെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണു ശകുന്തളയിലെത്തിയത്.
ഓപ്പറേഷനിലൂടെ ഘടിപ്പിച്ച പിരിയാണി വിതരണം ചെയ്യുന്ന കമ്പനികളിലൂടെയും ഇവര്‍ ഇതു വിതരണംചെയ്ത ആശുപത്രികളും സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശകുന്തളയിലെത്തുകയായിരുന്നു. തുടര്‍ന്ന് ശകുന്തളയുടെ മകളുടെ ഡി.എന്‍.എ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ഒത്തു ചേരുന്നതായി കണ്ടെത്തി. വീപ്പയ്ക്കുള്ളില്‍നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. മകള്‍ അശ്വതിയുടെ ഡി.എന്‍.എ ഫലം കിട്ടിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്ത് മകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് മകനും മകളുമൊത്ത് വാടക വീടുകളില്‍ മാറി മാറി താമസിച്ചു വന്നിരുന്നു. മകന്‍ പ്രമോദ് ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലായതിനു ശേഷം ആത്മഹത്യ ചെയ്തു. ഇതിനിടെ മകളുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു ശകുന്തളയുടെ താമസം. മകന്റെയും ശകുന്തളയുടെയും അപകടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഇന്‍ഷുറന്‍സ് തുക ശകുന്തളയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ, പെരുമ്പാവൂരിലെ 3 സെന്റ് സ്ഥലം 2013ല്‍ വിറ്റ പണവും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു.
പണത്തെ ചൊല്ലിയുണ്ടായ കൊലപാതകമാകാം ഇതെന്നാണ് പൊലീസിന്റെ അനുമാനം. വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ശകുന്തളയുടെയും മകള്‍ അശ്വതിയുടെയും സുഹൃത്തായിരുന്ന എരൂര്‍ സ്വദേശിയുടെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നു. ഒന്നര വര്‍ഷം മുന്‍പ് കെ.എസ് ശകുന്തള ഇയാളുടെ കാറില്‍ കയറി പോയിട്ടുണ്ടെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയതായി അറിയുന്നു. ശകുന്തളയുടെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























