Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

10 MARCH 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!

മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...

ഹൈക്കോടതി ജസ്റ്റിസുമാരായ പി.ഉബൈദ്, എബ്രഹാംമാത്യു എന്നിവര്‍ക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറി വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മലയാളിവാര്‍ത്തയ്ക്ക് കിട്ടി. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജസ്റ്റിസുമാര്‍ക്കെതിരെ പരാതി നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്. ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിന് സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജുഡീഷ്യറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

2017 ഫെബ്രുവരി ആദ്യം മുതല്‍ തനിക്കെതിരെയുള്ള എല്ലാ വിധികളിലും നിശിതമായി വിമര്‍ശിക്കുന്നു, അവയെല്ലാം മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നു. ഇ.പി ജയരാജന്‍ കേസ് വിധിയിലും തുടര്‍ന്നുണ്ടായ വിജിലന്‍സ് രാജ് കേസിലും പാറ്റൂര്‍ കേസിലും അനൂപ് ജേക്കബ്. കെ എം മാണി എന്നിവര്‍ക്കെതിരായ കേസുകളിലും സ്‌കൂള്‍ യുവജനോത്സവ കേസുകളിലും ഇതു പ്രകടമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഔദ്യോഗിക ജീവിതത്തിലുടനീളം അഴിമതിക്കെതിരെയും ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും ശക്തമായി നിലകൊള്ളുന്ന ഉദ്യോഗസ്ഥനാണ് ഞാന്‍. കോടതി നിലപാടുകള്‍ മാനസികമായി തളര്‍ത്താനും നിശ്ശബ്ദനാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഞാന്‍ അന്വേഷണം തുടങ്ങിവച്ച അഴിമതി കേസുകള്‍ അവസാനിപ്പിക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യുകയാണുണ്ടായത്. ഈ കേസുകളില്‍ പെട്ട കക്ഷികള്‍ മുന്‍ കയ്യെടുത്ത് കോടതിയെ എനിക്കെതിരെയുള്ള ഉപജാപങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും ഉപയോഗിക്കുന്നു. പറയുന്നതെല്ലാം സത്യങ്ങളാണ്,
ആരോപണങ്ങളല്ലെന്നും പരാതിയില്‍ പറയുന്നു. അനുയോജ്യമായ അന്വേഷണ ഏജന്‍സികള്‍ ഈ കേസുകള്‍ പരിശോധിച്ച് അന്വേഷണം നടത്തണം.

ജസ്റ്റിസ് ഉബൈദിനെതിരെ ജേക്കബ് തോമസ് ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഔദ്യോഗികമായി ലഭിച്ച നിയമോപദേശം അനുസരിച്ച്, ചുരുങ്ങിയ കാലത്തിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉബൈദ് എനിക്കെതിരെ പ്രസ്താവിച്ച വിധികള്‍ക്കെല്ലാം പൊതുസ്വഭാവം ഉള്ളതായി മനസ്സിലാക്കുന്നു. അത് അഴിമതി വിരുദ്ധഭരണ നിര്‍വ്വഹണത്തിന് അനുകൂലമല്ല. ഉന്നത വ്യക്തികള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന അനേകം വിധികള്‍ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍ നിന്നും വന്നിട്ടുണ്ട്. ഒരു എഫ്‌ഐആര്‍ മുഖാന്തരം വിജിലന്‍സ് കോടതിയിലെത്തിയിട്ടുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുവാനും തെളിവുകള്‍ വേഗത്തില്‍ ശേഖരിക്കുവാനുമുള്ള ഉദ്യോഗസ്ഥരുടെ കാര്യശേഷിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊതുതാത്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ച വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ജസ്റ്റിസ് ഉബൈദ് നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ജസ്റ്റിസ് ഉബൈദിന്റെ വിധി പ്രസ്താവനകള്‍, അക്കാലത്തെ വിഎ.സി.ബിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതും വൈകിപ്പിക്കാനും , ആന്റികറപ്ഷന്‍ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുവാനുമാണ് ഇടയാക്കിയത്. അന്ന് തുടങ്ങിവച്ച പല അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഫലമെന്തായിരുന്നെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. വേസ്റ്റഡ് ക്രോര്‍സ് പ്രോഗ്രാം, എഡ്യൂ-വിജില്‍, വിസില്‍ ബ്ലോവേഴ്‌സ് അവാര്‍ഡ് പ്രോഗ്രാം, എറൈസിംഗ് കേരള എക്‌സിബിഷന്‍സ്, വിസില്‍ നൗ മൊബൈല്‍ ആപ്പ്, വിജ്-നെറ്റ്, കണ്‍കറന്റ് വിജിലന്‍സ്, നോ യുവര്‍ പ്രോജക്റ്റ്‌സ് പ്രോഗ്രാം എന്‍വയോണ്‍മെന്റല്‍ റിസ്‌ക് വിജിലന്‍സ്, കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ്, ആന്റി കറപ്ഷന്‍ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ്, ആര്‍.എ.എ.എം ഗുഡ് ഗവര്‍അന്‍സ് ഓഡിറ്റ്, വാട്ടര്‍-വിജില്‍, ബെനിഫിറ്റ് ട്രാക്കിംഗ് ഓഡിറ്റ്, ആന്റി കറപ്ഷന്‍ റിസര്‍ച്ച് , എന്‍ എസ് എസ് വിജില്‍ ഹെല്‍പ് ഡെസ്‌ക് എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളാണ്.

ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍മാരുടെ അലംഭാവവും അജ്ഞതയും ഉന്നതര്‍ ഉള്‍പ്പെടുന്ന കേസുകളുടെ വാദത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള അഞ്ച് അഭിഭാഷകരടങ്ങുന്ന നിയമോപദേശ സംഘത്തിന്റെ അഭിപ്രായവും ഇത് തന്നെയാണ്. പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതാകട്ടെ രാഷ്ട്രീയ ചായ്‌വുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. 22-2-2017ലെ നിയമോപദേശത്തിന്റെ കോപ്പിയും പരാതിക്കൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.


കണ്ണൂര്‍ , അഴിക്കല്‍ തുറമുഖത്തിന്റെ പരിസ്ഥിതി നാശത്തിലേക്കെത്തിച്ച അഴിമതിയെ സംബന്ധിക്കുന്ന വസ്തുതകള്‍ 5-2-2014 ല്‍ സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റിയ്ക്ക് കൈമാറി. അതിന്റെ ഫോളോ അപ്പ് രേഖകള്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് ആന്റ് എണ്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റിനും കൈമാറി. അതോടെ തുറമുഖ ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും എന്നെ നീക്കം ചെയ്തു. നീക്കം ചെയ്തതിനുശേഷം രണ്ടര മാസത്തോളം മറ്റൊരു സ്ഥാനത്തേക്കേും തനിക്ക് നിയമനം നല്‍കിയില്ലെന്നു മാത്രമല്ല തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുക, പരാതി നല്‍കുക തുടങ്ങിയ പ്രതികാര നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

പാറ്റൂര്‍ കേസ് അസാധുവാക്കി കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 28-03-2017 ല്‍ ജസ്റ്റിസ് ഉബൈദും പിന്നീട് 8-2-2018 ല്‍ ജസ്റ്റിസ് ഏബ്രഹാം മാത്യുവും ഉത്തരവുകള്‍ പുറപ്പെടുവിച്ചപ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ അന്വേഷിച്ചിരുന്ന ആ കേസില്‍ തന്റെ ഭാഗം ശരിയായി വാദിക്കാന്‍ ശരിയായ നിയമ സഹായം നല്‍കിയിട്ടില്ല. പ്രതികാര നടപടികളുടെ ഭാഗമായി തന്നെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് ഏബ്രഹാം മാത്യു എന്നിവര്‍ക്കു മുമ്പാകെ ഹൈക്കോടതിയില്‍ എത്തിയ, ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളുടെ വാദങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ അട്ടിമറിച്ചുവെന്ന് സംശയിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്നും അതിനാല്‍ 2017-2018 കാലത്ത് വി.എ.സി.ബി അന്വേഷിച്ചിരുന്ന കേസുകള്‍ പുനരന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (22 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (25 minutes ago)

– വിവാദം കൊഴുക്കുന്നു  (47 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (3 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends