ദുബായ് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി ലൈവില്‍; ദുബായ് ഭരണാധികാരിയുടെ ആറ് ഭാര്യമാരില്‍ അധികമൊന്നും അറിയപ്പെടാത്ത ഒരാളാണ് എന്റെ അമ്മ

ഒരു വീഡിയോ ലൈബ് ദുബായില്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി തത്സമയം വീഡിയോയില്‍ വന്നതോടെയാണ് ചര്‍ച്ച കൊഴുത്തത്. തന്നെ മൂന്നുവര്‍ഷത്തോളം ദുബായില്‍ മയക്കുമരുന്ന് കുത്തിവെച്ച് തടവിലിട്ടുവെന്നും പിന്നീടൊരു ഫ്രഞ്ച് ചാരന്റെ സഹാേെയത്താ രക്ഷ്‌പെട്ട താന്‍ ഇപ്പോള്‍ ഇന്ത്യന്‍ തീരത്തിനടുത്ത് ഒരു യാട്ടില്‍ കഴിയുകയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ലത്തീഫ മുഹമ്മദ് അല്‍ മക്തൂം എന്ന ഈ യുവതി ഷെയ്ഖ് മുഹമ്മദിന് ആറ് ഭാര്യമാരിലായുണ്ടായ 30 മക്കളിലൊരാളാണെന്ന് അവകാശപ്പെടുന്നു.
അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അതിനായി തന്റെ അഭിഭാഷകന്‍ മുഖേന ശ്രമിച്ചു കൊണ്ടിരിക്കുയാണെന്നും ഷെയ്ഖ് ലത്തീഫ പറയുന്നു. ഇവരുടെ അവകാശവാദങ്ങളെക്കുറിച്ച് ദുബായ് ഭരണകൂടം പ്രതികരിച്ചിട്ടില്ലെങ്കിലും തന്റെ ദുബായ് ഐഡന്റിറ്റി കാര്‍ഡുകള്‍ ലത്തീവ ലൈവിനിടെ കാണിക്കുന്നുണ്ട്.
2000 മുതല്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും െ്രെഡവ് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും ഷെയ്ഖ് ലത്തീവ പറയുന്നു. അന്നുമുതല്‍ തന്റെ നീക്കങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കപ്പെട്ടിരുന്നു. ലോകത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രവും സര്‍വ സ്വാതന്ത്ര്യവുമുള്ള നാടായ ദുബായില്‍ ഷെയ്ഖ് ലത്തീഫയെ മാത്രമെന്തിനാണ് പൂട്ടിയിട്ടതെന്ന് വ്യക്തമല്ല. ഇപ്പോള്‍ യു.എ.ഇ. വിട്ടെങ്കിലും താന്‍ അപകടത്തില്‍നിന്ന് മുക്തയായിട്ടില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍, തന്നെ സഹായിക്കാന്‍ ധാരാളം ആളുകുണ്ടെന്നും അവരുടെ സഹായത്തോടെയാണ് യാട്ടില്‍ കഴിയുന്നതെന്നും അവര്‍ അയച്ച സന്ദേശങ്ങളിലൊന്നില്‍ പറയുന്നു.
ദുബായ് ഭരണാധികാരിയുടെ ആറ് ഭാര്യമാരില്‍ അധികമൊന്നും അറിയപ്പെടാത്ത ഒരാളാണ് തന്റെ അമ്മയെന്ന് ലത്തീഫ അവകാശപ്പെടുന്നു. തനിക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ടെന്നും അവര്‍ പറയുന്നു. രാജ്യം വിട്ടശേഷം സോഷ്യല്‍ മീഡിയ ഉപയോഗി്ക്കാത്തതിനാല്‍, പ്രൊഫൈല്‍ ഇല്ലെന്നും അവര്‍ പറയുന്നു.
സ്വന്തം പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന തനിക്ക്, പുറത്തുപോവണമെങ്കില്‍ ഭരണകൂടം അനുവദിച്ചിട്ടുള്ള ഡ്രൈവറെ കൂടെക്കൂട്ടണമായിരുന്നുവെന്ന് ലത്തീഫ പറയുന്നു. 2000നുശേഷം ദുബായ് വിട്ട് എവിടേക്കും പോയിട്ടില്ല. 16 ആം വയസില്‍ രാജ്യം വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. പിന്നീട് എല്ലാവരെയും സംശയത്തോടെയാണ് താന്‍ കണ്ടതെന്നും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള ജീവിതമെന്നും അവര്‍ പറയുന്നു.
മെച്ചപ്പെട്ടൊരു ജീവിതം നയിക്കണമെന്ന ആഗ്രഹത്തിലാണ് ഇപ്പോള്‍ രംഗത്തുവരുന്നതെന്ന് ലത്തീഫ പറഞ്ഞു. വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് ദുബായിലെ മനുഷ്യാവകാശ സംഘടനയായ ഡീറ്റെയിന്‍ഡുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ പക്കല്‍ ലത്തീഫയുടെ പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പുണ്ട്. അതിലവര്‍ രാജകുടുംബാംഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലത്തീഫയെ കണ്ടെത്താന്‍ ഡീറ്റെയിന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് പൊലീസിന്റെ സഹായം തേടിയിരുന്നു.
രണ്ടാഴ്ച മുമ്പ് ലത്തീഫയില്‍നിന്ന് ഒരു ഇമെയില്‍ ഡീറ്റെയിന്‍ഡിന് കിട്ടുന്നതോടെയാണ് സംഭവം പുറംലോകത്തെത്തുന്നത്. തന്നെ സഹായിക്കണമെന്നും അവിടെ പുറത്ത് ആണുങ്ങളുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ഡീറ്റെയിന്‍ഡ് അന്വേഷണോദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അതിനിടെയാണ് വീഡിയോയിലൂടെ ലത്തീഫ സ്വയം പ്രത്യക്ഷപ്പട്ടത്. വീഡിയോയ്ക്കുശേഷം ലത്തീഫയില്‍നിന്ന് യാതൊരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























