ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ മരണത്തിൽ ദുരൂഹത നീക്കാൻ മകളെ നുണ പരിശോധനയ്ക്ക് വിധേയയാക്കും

ഉദയംപേരൂര്‍ സ്വദേശി കെ.എസ്.ശകുന്തളയെ (54) കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടി കായലില്‍ താഴ്ത്തിയ സംഭവത്തില്‍ മകള്‍ അശ്വതി(37)യെ നുണപരിശോധനയ്ക്ക് (പോളിഗ്രാഫ്) വിധേയയാക്കും. ഇതിന് അനുമതി തേടി പോലീസ് കോടതിയെ സമീപിക്കും. അതിനിടെ നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് അശ്വതി പോലീസിനെ അറിയിച്ചു.
ശകുന്തള, മകള്‍ അശ്വതി ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ എന്നിവര്‍ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊലപാതകം നടന്നത്. അശ്വതിയുമായുമുള്ള ബന്ധം സജിത്തിന്റെ വീട്ടിലറിയിക്കുമെന്ന് പലപ്പോഴും ശകുന്തള ഭീഷണിപ്പെടുത്തിയിരുന്നു. ഇരുവരുമായുള്ള സജിത്തിന്റെ ബന്ധം നാട്ടില്‍ ചിലര്‍ക്കും അറിയാമായിരുന്നു.
എന്നാല്‍ ശകുന്തളയെ കാണാതായതിനെ തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ അശ്വതി തയ്യാറായിരുന്നില്ല. ഇതിനാലാണ് അശ്വതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. 2016 സെപ്തംബര്‍ 20ന് ചോറ്റാനിക്കര എരുവേലി ശാന്തിതീരം ശ്മശാനത്തിനടുത്തുള്ള വാടകവീട്ടില്‍ വച്ചാണ് ശകുന്തളയെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എസ്.പി.സി.എ ഇന്‍സ്പെക്ടറായിരുന്ന എം.ടി.സജിത്തും കൂട്ടുകാരുമാണ് കൃത്യം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ജനുവരി എട്ടിനാണ് പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ ശകുന്തളയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം എരൂര്‍ സ്വദേശിയായ എം.ടി.സജിത്തിനെ (32 ) വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും കണ്ടെത്തി. സജിത്ത് തൃപ്പൂണിത്തുറയില്‍ നിന്ന് വാങ്ങിയ പ്ലാസ്റ്റിക് വീപ്പ എരൂരിലെ സുരേന്ദ്രന്‍ എന്ന ഓട്ടോഡ്രൈവറാണ് വീട്ടിലെത്തിച്ചത്. മൃതദേഹം ഇതില്‍ കോണ്‍ക്രീറ്റ് ചെയ്ത ശേഷം നാല് ദിവസം വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിച്ചു. പിന്നീട് എയ്സ് പിക്കപ്പില്‍ കൊണ്ടുപോയി കായലില്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha
























