വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ ; കോളേജ് പ്രിന്‍സിപ്പളിനെ അവഹേളിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിന് പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെന്ന് പ്രിന്‍സിപ്പള്‍ പിവി പുഷ്പ ആരോപിച്ചു.
മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന ഡോക്ടര്‍ പി.വി.പുഷ്പജയ്ക്ക് കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കി. ഇതിനിടെയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച് സംഭവം ആഘോഷിച്ചത്. ഒപ്പം കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം എന്ന് പോസ്റ്ററിൽ എഴുതിയിരുന്നു.
പോസ്റ്ററിലേക്ക് നയിച്ചത് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചിരുന്നു. എന്നാല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന് തന്നെയാണ് തീരുമാനമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























