രണ്ട് വർഷം മുമ്പ് വിവാഹിതരായി; ആഗ്രഹം സാധിച്ചുകൊടുക്കാത്ത ഭർത്താവിന് മുമ്പിൽ ഭാര്യയുടെ ആത്മഹത്യ! ആ രംഗം കണ്ട് ഭർത്താവ് ചെയ്തത്....

ഭര്‍ത്താവ് ജോലിക്ക് വിടാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭര്‍ത്താവും ജീവനൊടുക്കി. പുലയനാര്‍കോട്ട കഴുകുംമൂട് വീട്ടില്‍ സുജിതയും (21) പാച്ചല്ലൂര്‍ തോപ്പടി ആറ്റരികത്ത് വീട്ടില്‍ വിമല്‍ (28) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്.
സുജിത ബ്യൂട്ടിഷ്യന്‍ ജോലിക്ക് പോകുന്നത് വിമലിന് ഇഷ്ടമായിരുന്നില്ല. ഇത് ചൊല്ലി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. രണ്ട് വര്ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുറച്ച് മാസങ്ങളായി രണ്ടുപേരും അകന്നാണ് കഴിയുന്നത്. സുജിത പുലയനാര്‍കോട്ടയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇടയ്ക്ക് വിമല്‍ ഇവിടെ വരാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.തുടര്‍ന്ന് സുജിത മുറിയില്‍ കയറി വാതിലടച്ചു. അതിരാവിലെ മുട്ടിവിളിച്ചിട്ടും ഭാര്യ തുറന്നില്ല. പിണക്കമാണെന്ന് കരുതി വിമല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.
രാവിലെ സുജിതയെ വീട്ടുകാരാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ, വളരെ അത്യാവശ്യമായി ഭാര്യവീട്ടില്‍ എത്തണമെന്ന് വിമലിന് ഫോണ്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതോടെ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു ഇയാള്‍.
വിമലിനെക്കുറിച്ച് വിവരമില്ലാതായതോടെ പുലയനാര്‍കോട്ടയില്‍നിന്ന് ഭാര്യയുടെ ബന്ധുക്കള്‍ രാവിലെ എട്ട് മണിയോടെ അന്വേഷിച്ച് പാച്ചല്ലൂരിലെത്തി. വിളിച്ചിട്ട് മറുപടി ഇല്ലാതെ വന്നപ്പോള്‍ ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിമലിനെ കണ്ടത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha

























