കോട്ടയത്തെ നടുക്കിയ ദമ്പതികളുടെ ദുരൂഹ തിരോധാനത്തിന് നാളെ ഒരു വര്‍ഷം... രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല

ഹര്‍ത്താല്‍ ദിനമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനു രാത്രി ഒമ്പതിന് ഭക്ഷണം വാങ്ങാനെന്നു പുറത്തേയ്ക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെക്കുറിച്ചാണ് ഇതുവരെയും വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത്.
രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. വീടിനു സമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകള്‍ക്കു മുൻപ് വാങ്ങിയ മാരുതി വാഗണ്‍ആര്‍ ചാരനിറമുള്ള താത്കാലിക രജിസ്‌ട്രേഷന്‍ കാറിലാണു വീട്ടില്‍ നിന്നു കോട്ടയത്തിനു പുറപ്പെട്ടത്.
മക്കളായ ഫാത്തിമ (13), ബിലാല്‍ (ഒമ്ബത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെ ഏല്പിച്ചശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊെബെല്‍ ഫോണുകള്‍, ഡ്രൈവിങ്ങ് െലെസന്‍സ്, എ.ടി.എം. കാര്‍ഡുകള്‍ ഇവയെല്ലാം വീട്ടില്‍ വച്ചശേഷമാണു ഇരുവരും പോയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തെയും പരിസരത്തെയും തോടുകള്‍, ആറുകള്‍, കുളങ്ങളില്‍ പാതാളകരണ്ടി ഉപയോഗിച്ചും പിന്നീട് സ്‌കാനര്‍ ഉപയോഗിച്ചും രണ്ടു തവണ പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല.
തുടര്‍ന്നു, അന്വേഷണ സംഘത്തിനെതിരേ ഹബീബയുടെ ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു. ഡി.ജി.പിയായിരുന്ന സെന്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. പീന്നീട് കേസ് ക്രൈംബ്രാഞ്ചിനു െകെമാറി. ഇതിനിടെ, അജ്മീര്‍ ദര്‍ഗയില്‍ ഹബീബയെന്നു സംശയം തോന്നുന്ന യുവതിയെ കണ്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം രണ്ടാഴ്ച അവിടെ അന്വേഷണം നടത്തിയിരുന്നു. തണുപ്പുകാലത്തു ദമ്ബതികളെന്നു സംശയിക്കുന്ന രണ്ടു പേര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നതു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നു കാസര്‍കോട്ടും സമാനമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്ബൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹാഷിമിന്റെ പിതാവു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പോലീസിന്റെ കേസ് ഡയറി ഫയല്‍ കോടതി ആവശ്യപ്പെട്ടു. മെയ് 19ന് കേസ് പരിഗണിക്കുമ്ബോള്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാനാണ് െഹെക്കോടതി ജഡ്ജി സുനില്‍ തോമസ് ഉത്തരവിട്ടത്. അഭിഭാഷകന്‍ ടോം ജോസ് പടിഞ്ഞാറേക്കര മുഖേനയാണു ഹാഷിമിന്റെ പിതാവ് ഹര്‍ജി നല്‍കിയത്.
അതേസമയം തിരോധാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha























