മകന്റെ മുന്നിൽ വച്ച് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്നു. മാവേലിക്കര സ്വദേശി ബിജു(45) , ഭാര്യ കല(43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസി സുധീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വസ്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു കാരണങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
പല്ലാരിമംഗലത്ത് ഇന്നലെ ഉച്ചയ്ക്കു 2.45ന് ആയിരുന്നു ഇരട്ടക്കൊലപാതകം. ബിജുവും ഭാര്യ ശശികലയും മാവേലിക്കരയിൽ നിന്ന് ജോലി കഴിഞ്ഞു മകൻ ദേവനുമായി വീടിനു മുൻവശത്തെ വഴിയിലൂടെ പോയപ്പോൾ സുധീഷ് അസഭ്യം പറഞ്ഞു. ബിജു ഇതിനെ ചോദ്യം ചെയ്തു. മൂവരും വീടിനുള്ളിലേക്കു കയറിയതിനു പിന്നാലെ സുധീഷ് ക്ഷുഭിതനായെത്തി കമ്പിവടി ഉപയോഗിച്ചു ബിജുവിനെ ആക്രമിച്ചു.
നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തി ആക്രമണം തടയാൻ ശ്രമിച്ച ശശികലയെയും കമ്പിവടികൊണ്ട് അടിച്ചു. അടിയേറ്റു വീടിനു പുറത്തേക്ക് ഓടിയ ഇരുവരെയും പിന്തുടർന്ന സുധീഷ് സ്വന്തം വീടിനു മുൻവശത്തെ വഴിയിൽ വച്ചു വീണ്ടും കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഇഷ്ടിക വച്ചു പലതവണ തലയ്ക്കിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബിജുവിന്റെ മൂത്ത മകൾ ദേവിക (11) സംഭവ സമയം മുള്ളിക്കുളങ്ങരയിലെ ബന്ധുവീട്ടിലായിരുന്നു.
നിലവിളിച്ചോടിയ ദേവനാണു സമീപത്തെ വീടുകളിൽ വിവരമറിയിച്ചത്. അയൽവാസികൾ എത്തിയപ്പോൾ ബിജുവും ശശികലയും അടിയേറ്റു രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. കാലുകൾ ഒടിഞ്ഞു തൂങ്ങിയതിനാൽ കാറിൽ കൊണ്ടുപോകാൻ പറ്റാത്ത നിലയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ സിപിഎം ഏരിയ സെക്രട്ടറി കെ.മധുസൂദനനാണ് ആംബുലൻസ് വിളിപ്പിച്ച് ഇരുവരെയും കായംകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലും മരിച്ചു.
https://www.facebook.com/Malayalivartha






















