സ്വകാര്യാശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യാശുപത്രികളിൽ ചികിത്സാ ചെലവുകൾ കുത്തനെ കൂട്ടും...

സ്വകാര്യാശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യാശുപത്രികളിൽ ചികിത്സാ ചെലവുകൾ കുത്തനെ കൂട്ടും. ചികിത്സാ ചെലവ് നിയന്തിക്കാൻ സർക്കാർ തലത്തിൽ യാതൊരു സംവിധാനവും നിലവിലില്ല.
നിലവിൽ 5000 മുതൽ 6000 വരെയാണ് നഴ്സുമാർക്ക് ആശുപത്രികൾ നൽകുന്നത്. എന്നാൽ അവർക്ക് 9000 രൂപ വരെ നൽകുന്നുണ്ടെന്നാണ് ആശുപത്രികൾ ഔദ്യോഗികമായി പറയുന്നത്. നിലവിൽ 8975 രൂപ അടിസ്ഥാന ശമ്പളമുള്ള നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാന ശമ്പളവും പരമാവധി അൻപത് ശതമാനം അധിക അലവൻസും നൽകണം. ആശുപത്രിയിലെ കിടക്കളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം നൽകണം. മറ്റ് ജീവനകാർക്ക് 16,000 - 22,090 രൂപ അടിസ്ഥാന ശമ്പളവും പരമാവധി 15% അധിക അലവൻസും നൽകണം. ക്ഷാമബത്തയും ഇൻക്രിമെന്റും നൽകണം. പാരാമെഡിക്കൽ സ്റ്റാഫിന് 16,400 രൂപ നൽകണം.
സ്വകാര്യാശുപത്രികൾ നടത്തുന്നത് ആരെയും നന്നാക്കാനല്ല. ലാഭം കൊയ്യുന്ന ബിസിനസുകളാണ് ആശുപത്രിയും സ്കൂളും. രോഗ ചികിത്സയും വിദ്യാഭ്യാസവും അനിവാര്യമാണെന്നിരിക്കെ അതിനു പിന്നാലെ സ്വകാര്യ മുതലാളിമാർ നെട്ടോട്ടമോടും. ലാഭം ഉണ്ടാക്കുന്ന ബിസിനസുകൾ നടത്തുന്നത് ആരെയും നന്നാക്കാനല്ല.
സ്വകാര്യാശുപത്രികളുടെ പ്രവർത്തനം നിരീക്ഷിക്കാനാണ് സർക്കാർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പാസാക്കിയത്. എന്നാൽ പ്രവർത്തനം ഫലപ്രദമായിട്ടില്ല. അതു കൊണ്ടു തന്നെ സർക്കാരിന് അതു സംബന്ധിച്ച് നടപടിയെടുക്കുന്നത് അസാധ്യമാണ്.
സ്വകാര്യശുപത്രികൾ മൃതദേഹങ്ങളെ വരെ ചികിത്സിക്കുന്നുണ്ടെന്ന റിപ്പോർട്ടുണ്ട്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും യാതൊരു നടപടികളും നടക്കുന്നില്ല. ആയിരക്കണക്കിനാളുകളാണ് സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നത്. സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിലെ താളപ്പിഴകൾ കാരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാർ ആശുപത്രികളെ ശാക്തീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും സർക്കാർ ആശുപത്രികളുടെ വളർച്ചക്ക് ഒരു കുറവുമുണ്ടായില്ല. നേഴ്സുമാർക്കെതിരെ മാനേജ്മെൻറ് നീങ്ങും എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















