കോവളത്തെ കുറിച്ച് അവൾക്ക് അറിവ് ഉണ്ടായിരുന്നില്ല... പിന്നെന്തിനാണ് എങ്ങനെയാണ് ലീഗ അവിടേയ്ക്ക് പോയതെന്ന് വ്യക്തമല്ല; ഒന്നും പ്ലാൻ ചെയ്തായിരിക്കില്ല... എന്തായാലും സംഭവിച്ചിരിക്കുന്നത് ജീവിതത്തിൽ മറക്കാനാകാത്ത കാര്യങ്ങൾ... കേസിന്റെ റിപ്പോർട്ടുകൾ വരാതെ തിരിച്ച് ഇനി നാട്ടിലേക്ക് ഇല്ല...

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി എലിസ തുറന്ന് പറച്ചിലുകളുമായി മലയാളിവാർത്തയോട്.. സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ ഭയാനകമാണ്. കേസിന്റെ റിപ്പോർട്ടുകൾ വരാതെ തിരിച്ച് നാട്ടിലേക്ക് ഇല്ല. കേസ് തുടങ്ങിയ സമയത് സജീവമല്ലാതിരുന്ന പോലീസ് പിന്നീട് എല്ലാ വിധത്തിലും സഹായിച്ചു. ലിഗ വിഷാദ രോഗിയായിരുന്നു ആയുർവേദ ചികിത്സക്കായാണ് ഞങ്ങൾ കേരളത്തിൽ എത്തുന്നത്. കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതി ഭംഗിയും കുറിച്ച ധാരാളം കേട്ടിരുന്നു. ഇവിടെ വന്നതിനു ശേഷം മാറ്റം ഉണ്ടായിരുന്നു. എന്തിനാണ് ലീഗ് കോവളത്തേക്ക് പോയത് എന്ന് വ്യക്തമല്ല. പ്ലാൻ ചെയ്താണ് പോയത് എന്നും കരുതുന്നില്ല.
കോവളത്തെ കുറിച്ച് അവൾക്ക് അറിവ് ഉണ്ടായിരുന്നില്ല. കടൽ തീരത്തേക്ക് പോകണം എന്നാവശ്യ പെട്ടപ്പോൾ കോവളം നിർദ്ദേശിച്ചത് ഡ്രൈവർ ആയിരുന്നു. ഞാൻ കോവളത് ആദ്യം എന്റെ ഫോണിൽ ഫോട്ടോ കാണിച്ചാണ് അനേഷിച്ചത്. ഞങ്ങൾക്ക് പറ്റിയ ഏക അബദ്ധം കോവളത്തിന്റെ വടക്കു ഭാഗത്താണ് ആദ്യ മണിക്കൂറിൽ ഞങ്ങളുടെ തിരച്ചിൽ തുടങ്ങിയത് എന്നാൽ ലിഗ നീങ്ങിയിരുന്നത് തെക്കു ഭാഗത്തേക്ക് ആയിരുന്നു.
പുകവലി അല്ലാതെ മറ്റു തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ലിഗ ഉപയോഗിക്കില്ല. അതുകൊണ്ട് തന്നെ ലഹരി തേടി അല്ല ലിഗ അവിടെ പോയത്. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്‌യും എന്ന് വിശ്വസിക്കുന്നില്ല. കേരളത്തിന്റെ സ്വന്തം നാട് എന്ന പദവിക് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോൾ കേരളം മുഴുവൻ എന്ന സഹോദരി ആയാണ് കാണുന്നത്. നിങ്ങൾക്ക് ഒരിക്കലും നാണക്കേട് ഉണ്ടാക്കുന്ന ഒരു വിഷയം ആക്കരുത് ഇത്. ഞാനൊരു തികഞ്ഞ ദൈവ വിശ്വാസിആണ് അതുകൊണ്ട് ക്ഷമിക്കുവാനും സ്നേഹിക്കാനും അണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്.
ഈ കാര്യങ്ങൾ കൊണ്ട് ഇന്ത്യയുടെ വില കുറഞ്ഞിട്ടില്ല. ഒരു പക്ഷെ ഭാഷയുടെയും ദേശത്തിന്റെയും പ്രേശ്നങ്ങൾ കൊണ്ടാകണം പോലീസ്ന്റെ ഭാഗത്തു നിന്നും രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. ലിഗയുടെ കൈയിൽ അക്കെ ഉണ്ടായിരുന്നത് 2000 രൂപ മാത്രമാണ്. ലിഗയ്ക്ക് പണം ലഭിക്കാൻ മറ്റൊരു വഴിയും കാണില്ല. ഇത് എവിടെ വച്ചും സംഭവിക്കാവുന്ന ഒരു കാര്യമാണ് പോലീസ് എന്ന പദവി ജനങ്ങൾക്ക് നല്കുന്ന വാഗ്ദാനമാണ് അത് ദുരുപയോഗം ചെയ്യപ്പെടരുത്.
https://www.facebook.com/Malayalivartha






















