ആദ്യഭര്‍ത്താവ് എലിവിഷം നല്‍കി തന്നെ കൊലപ്പെട്ടുത്താന്‍ ശ്രമിച്ചിരുന്നത് പ്രേരണയായി ; പിന്നെയെല്ലാം ആസൂത്രിതം ; സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

പിണറായിയിലെ കൂട്ട കൊലപാതകങ്ങളിൽ സൗമ്യയുടെ അറസ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൊലപാതകത്തില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു സൗമ്യയുടെ കുറ്റ സമ്മതം. 2012 മുതല്‍ ഒരേ വീട്ടില്‍ നാല് കൊലപാതകങ്ങളാണ് നടന്നത്. മക്കളായ കീര്‍ത്തനയും ഐശ്വര്യയും, മാതാപിതാക്കളായ കുഞ്ഞിക്കണ്ണനും കമലയും ഇടവേളകളില്‍ കൊല്ലപ്പെടുകയായിരുന്നു.
കേസിൽ സൗമ്യയെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. നീണ്ട 11 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അത്യന്തം ദുരൂഹത നിറഞ്ഞ സംഭവത്തിൽ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ മേൽനോട്ടം ക്രൈംബ്രാഞ്ച് ഡി.വൈഎംഎസ്.പി രഘുറാമിന് സ്ഥലം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി കൈമാറിയത്.
തുടര്‍ന്നായിരുന്നു ലോക്കല്‍ പൊലീസിന്‍റെയും സഹായത്തില്‍ സൗമ്യയുമായേയും ബന്ധമുള്ള മൂന്ന് യുവാക്കളെയും തലശേരി ഗസ്റ്റ് ഹസ്സിൽ ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതോടെയാണ് നാല് മാസത്തിനിടെ ഉണ്ടായ മൂന്ന് മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയുടെയും ആന്തരികാവയവങ്ങളുടെ രസപരിശോധനായിൽ അലുമിനിയം ഫോസ്ഫേറ്റ് അംശം കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. എലിവിഷത്തിലടങ്ങിയിട്ടുള്ള വിഷവസ്തുവാണിത്.
ഇതിലും അലുമിനിയം ഫോസ്ഫേറ്റ് അംശം കണ്ടെത്തിയാൽ ഇവ ആസൂത്രിതമായ കൊലപാതകങ്ങൾ ആണെന്ന് ഉറപ്പിക്കാൻ പോലീസിനാകും. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന സൗമ്യയുടെ ബന്ധങ്ങളെ ചൊല്ലി വീട്ടിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു.
സൗമ്യയുടെ വഴിവിട്ട ബന്ധം നേരില്‍ക്കണ്ട മൂത്ത മകള്‍ കരഞ്ഞ് ബഹളം വെച്ചിരുന്നു. ഇതാണ് മകളെ കൊലപ്പെടുത്താന്‍ കാരണമായത്. വീട്ടിലേക്കുള്ള കാമുകന്റെ വരവും പോക്കും മാതാപിതാക്കള്‍ വിലക്കിയതാണ് ഇവരെയും ഇല്ലായ്മ ചെയ്യാന്‍ പ്രേരണയായതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ആദ്യഭര്‍ത്താവ് എലിവിഷം നല്‍കി തന്നെ കൊലപ്പെട്ടുത്താന്‍ ശ്രമിച്ചിരുന്നെന്നും ഇതാണ് മകളെയും അച്ഛനമ്മമാരെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ പ്രേരണയായതെന്നും ഇവര്‍ പറഞ്ഞതായാണ് വിവരം.
https://www.facebook.com/Malayalivartha






















