ഇതര മതത്തിൽ നിന്ന് വിവാഹം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി

ഇതര മതത്തില്‍നിന്ന് വിവാഹം ചെയ്തതിനാൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് മണ്ഡലം വാട്ട്സാപ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ചേര്‍പ്പ് മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തു വന്നത്. തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും മുന്‍ ജനപ്രതിനിധികളും ഉള്‍പ്പെടെ അനാവശ്യമായി പോസ്റ്റുകളിടുകയാണെന്നും നിഖില്‍ പറഞ്ഞു.
പൂര്‍ണ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തതെന്നു വ്യക്തമാക്കി നിഖിലും ഭാര്യ മയൂഖയും ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. നിഖിലിനെ സഹായിക്കാനായി രംഗത്തുവരുമെന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിനാണു നിഖിലിനെ ഗ്രൂപ്പ് അഡ്മിനായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീക്കം ചെയ്തതെന്നാണു പരാതി. ഗ്രൂപ്പില്‍ നിന്നു നീക്കം ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനു ശേഷമാണു സഭ്യമല്ലാത്ത ഭാഷയില്‍പ്പോലും പോസ്റ്റുകള്‍ വന്നു തുടങ്ങിയത്.
https://www.facebook.com/Malayalivartha


























