സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും...

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ (എട്ട്) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സൗമ്യയെ അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ സൗമ്യയെ കഴിഞ്ഞ നാലു ദിവസവും എ.എസ്.പി ചൈത്ര തെരേസ ജോണിന്റെയും സി.ഐ. കെ.ഇ. പ്രേമചന്ദ്രന്റെയും നേതൃത്വത്തിൽ ചോദ്യം ചെ യ്തിരുന്നു.
മൂന്നുപേരെയും വിഷം നൽകി കൊലപ്പെടുത്താൻ പരപ്രേരണയുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യംചെയ്യൽ. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന നിലപാടാണ് ഇപ്പോഴും സൗമ്യ തുടരുന്നത്. വഴിവിട്ടജീവിതം നയിച്ചുവന്ന സൗമ്യ, തടസ്സമെന്ന് കണ്ടതിനാൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്നതാണ് സൗമ്യക്കെതിരെയുള്ള കുറ്റം.
https://www.facebook.com/Malayalivartha


























