ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ ബസും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം

നെന്മാറ-കൊല്ലങ്കോട് പാതയില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച് നവദമ്പതിമാർ മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ പൊന്നൂക്കര മതിക്കുന്ന് കോളനിയിലെ തെക്കേത്തറ പരേതനായ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍ (32), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്. കുമ്പളക്കോട് പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ക്ഷേത്രദര്‍ശനത്തിന് കാറില്‍ വരികയായിരുന്ന ഇവരുടെ വാഹനവും പൊള്ളാച്ചിയില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ചാണ് അപകടം. മല്ലിക അപകട സ്ഥലത്തുതന്നെ മരിച്ചു.മണികണ്ഠന്‍ തൃശ്ശൂര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. കുമ്ബളക്കോട് ഇറക്കത്തില്‍ ബസും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. മാര്‍ച്ച് 18നായിരുന്നു ഇവരുടെ വിവാഹം.
സ്വര്‍ണത്തൊഴിലാളിയാണ് മണികണ്ഠന്‍. അമ്മ: തങ്കമ്മ. സഹോദരങ്ങള്‍: ശാന്തകുമാരി, ശ്രീമതി, സുശീല, പുഷ്പ, പ്രമീള. വണ്ടിത്താവളം വടതോട് കുട്ടമണി-വേശ ദമ്ബതിമാരുടെ മകളാണ് മല്ലിക. സഹോദരന്‍: മഹേഷ്. രണ്ടുപേരുടെയും ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് വടൂക്കര ശ്‌മശാനത്തിൽ നടക്കും.
https://www.facebook.com/Malayalivartha


























