ബാങ്കിൽ നിന്നും 1500 രൂപ പിന്‍വലിക്കാന്‍ എത്തിയ ഇടപാടുകാരന്റെ അപേക്ഷാ ഫോം വലിച്ചെറിഞ്ഞു... 30,000 രൂപ എസ്. ബി. ഐ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

സ്വന്തം നിക്ഷേപത്തില്‍ നിന്ന് 1500 രൂപ പിന്‍വലിക്കാനെത്തിയ വയോധികനോട് മോശമായി പെരുമാറിയെന്ന ഹര്‍ജിയില്‍ എതിര്‍കക്ഷികളായ ബാങ്ക് മാനേജരും കാഷ്യറും 25,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചത്. 5000 രൂപ കോടതിച്ചെലവും എതിര്‍കക്ഷികള്‍ ഹര്‍ജിക്കാരനായ കൂനമ്മാവ് കാവില്‍നട സ്വദേശി വി.എ. ശ്രീകണ്ഠനു നല്‍കണം.
2015 ജനുവരി 21നു വാരാപ്പുഴയിലെ എസ്‌ബിറ്റി ശാഖയിലാണു സംഭവം. പഴയ എസ് ബിടി ഇന്ന് എസ് ബി ഐയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ നഷ്ടപരിഹാരം നല്‍കേണ്ടത് എസ് ബി ഐ തന്നെയാണ്. അങ്ങനെ കോഴഞ്ചേരിയിലെ ന്യായീകരണമൊന്നും ശരിയായില്ലെന്ന് ഈ വിധിയിലൂടെ എസ് ബി ടിക്ക് ബോധ്യപ്പെടുമെന്നാണ് പൊതു സമൂഹത്തിന്റെ പ്രതീക്ഷ. വരാപ്പുവയില്‍ പ്രകോപിതനായി കാഷ്യര്‍ അപേക്ഷ വലിച്ചെറിഞ്ഞു കയര്‍ത്തെന്നാണു പരാതി. എന്നാല്‍ തുക എഴുതേണ്ടത് 'ആയിരത്തി അഞ്ഞൂറ്' എന്നാണെന്നു ഹര്‍ജിക്കാരനോടു സൗമ്യമായി പറഞ്ഞതാണെന്ന് എതിര്‍കക്ഷികള്‍ ഫോറത്തെ ബോധിപ്പിച്ചു.
കയര്‍ത്തു സംസാരിച്ചതും ബാങ്കില്‍ ബഹളമുണ്ടാക്കിയതും ഹര്‍ജിക്കാരനാണെന്നും ബാങ്ക് അധികാരികള്‍ കുറ്റപ്പെടുത്തി. വാദങ്ങള്‍ തള്ളിയാണ് ഫോറം വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha


























