Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആദ്യ ഭർത്താവിനൊപ്പം സൗമ്യ ജീവിതം തുടങ്ങിയത് പത്തൊമ്പതാം വയസിൽ; രണ്ടാമത്തെ കുഞ്ഞ് തന്റേതാണെന്ന് തെളിയിക്കാൻ എലിവിഷം കുടിക്കണമെന്ന് പറഞ്ഞ് മർദ്ദിച്ച് വിഷം കുടിപ്പിച്ചിരുന്നതായി സൗമ്യയും, സൗമ്യയുടെ ഫോണ്‍ വിളി കുടുംബം തകര്‍ത്തുവെന്ന് കിഷോറും: അമ്മയെ കൊന്ന ശേഷം സൗമ്യ രണ്ടാം വിവാഹത്തിനൊരുങ്ങിയാതായി സഹോദരി, അന്വേഷണ സംഘത്തിനെ വട്ടംകറക്കി പിണറായി കൊലയിൽ മൊഴികൾ

28 APRIL 2018 12:30 PM IST
മലയാളി വാര്‍ത്ത

പിണറായിയിൽ കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ(28) പേരിൽ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. യുവതിയുടെ അമ്മ കമല, അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരുടെ മരണത്തിലാണ് നിലവിൽ പ്രതിചേർത്തത്.

മകൾ ഐശ്വര്യയുടെ മരണത്തിൽ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയാൽ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളിൽ യുവതി പ്രതിയാകും. മകളെ കൊലപ്പെടുത്തിയ കേസിലും ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

സൗമ്യക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അഡ്വ. ആളൂർ (ബിജു ആന്റണി ആളൂർ) കോടതിയിൽ എത്തും. സൗമ്യക്കുവേണ്ടി ഹാജരാകാൻ ആരാണ് സമീപിച്ചതെന്ന് ആളൂർ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ലീഗൽ സർവീസ് അഥോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു മറുപടി. കേസിന്റെ വിശദാംശങ്ങൾ പഠിച്ചശേഷം ജാമ്യനടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂർ പറഞ്ഞു.

തൃശ്ശൂരിലെ സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കും എറണാകുളത്തെ നിയമവിദ്യാർത്ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുൾ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.</p><p>കിഷോറിന്റെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങൾ സൗമ്യയോടും ചോദിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെയാണ് വക്കീലായി ആളൂരെത്തുന്നുവെന്ന വാർത്ത ചർച്ചായകുന്നത്.

കൊടുങ്ങല്ലൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത കിഷോറിനെ വെള്ളിയാഴ്ച രാവിലെ തലശ്ശേരിയിലെത്തിച്ചാണ് ചോദ്യംചെയ്യുന്നത്. പലകാര്യങ്ങളിലും സൗമ്യയുടെ മൊഴിക്ക് വിരുദ്ധമാണ് കിഷോറിന്റെ മൊഴി. മൊഴിയിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിനൊടുവിൽ മാത്രമേ ഇളയ കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് പൊലീസ് ഉറപ്പിക്കൂ. മൂത്ത മകൾ ഐശ്വര്യ മരിച്ചപ്പോൾ പിണറായിയിൽ വന്നിരുന്നില്ലെന്ന് ഇയാൾ തലശ്ശേരി സിഐ. കെ.ഇ.പ്രേമചന്ദ്രൻ മുമ്പാകെ മൊഴിനൽകി. മരിച്ചതറിഞ്ഞില്ലെന്നതാണ് ഇതിനു കാരണമായി പറഞ്ഞത്.

ഒന്നരവയസ്സുള്ളപ്പോൾ മരിച്ച മകൾ കീർത്തനയ്ക്ക് ആറുമാസം പ്രായമുള്ളപ്പോൾ അസുഖമുണ്ടായിരുന്നു. കാതുകുത്ത് കഴിഞ്ഞതുമുതൽ കുഞ്ഞ് കരച്ചിലായിരുന്നു. മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോൺവിളിയാണ് കുടുംബബന്ധം തകർത്തതെന്നും കിഷോർ മൊഴിനൽകി. ഒന്നിച്ചുകഴിയുന്നതിനിടയിൽ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു. ഒന്നിച്ചുതാമസിക്കാൻ താത്പര്യമില്ലെന്ന് എഴുതിവെച്ച് പിണറായിയിലേക്കു വരികയായിരുന്നു.

സൗമ്യക്ക് എലിവിഷം നൽകിയിട്ടില്ലെന്നാണ് കിഷോറിന്റെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സൗമ്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ബന്ധുക്കളിൽ നിന്ന് പോലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കും.

ദൃക്സാക്ഷികളില്ലാത്തതിനാൽ സാഹചര്യത്തെളിവും കേസിൽ പ്രധാനമാകും. യുവതിയുമായി ബന്ധമുള്ളതിന്റെ പേരിൽ കഴിഞ്ഞദിവസം ചോദ്യംചെയ്തവർ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന യുവതിയുടെ മൊഴി പൊലീസ് പൂർണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവർക്കെതിരേ മൊഴിയുണ്ടായാൽ നടപടിയുണ്ടാകുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നു.

യുവതിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മറ്റു കുറ്റങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തും. അന്വേഷണം പൂർത്തിയാക്കി വൈകാതെ കുറ്റപത്രം സമർപ്പിക്കാനും ശ്രമം തുടങ്ങി. ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി യുവതി മൊഴിനൽകിയിരുന്നു.

പടന്നക്കരയിലെ കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, സൗമ്യയുടെ മകൾ ഐശ്വര്യ എന്നിവരാണ് നാലു മാസത്തിനിടെ മരിച്ചത്. ഇവരെ കൊല്ലാൻ വിഷം വാങ്ങി നൽകിയത് സൗമ്യയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പലപ്പോഴായി ഇയാൾ വാങ്ങി നൽകാറുണ്ടായിരുന്നു. ഇതിന്റെ കൂടെ സൗമ്യയുടെ ആവശ്യപ്രകാരം എലിവിഷം വാങ്ങി നൽകിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എലിവിഷം വാങ്ങി വീട്ടിൽ സൂക്ഷിച്ച സൗമ്യ ഇത് അവസരം നോക്കി മകൾക്കും മാതാപിതാക്കൾക്കും ഭക്ഷണത്തിൽ ചേർത്ത് നൽകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends