നീർമാതളത്തെ പ്രണയിച്ച എഴുത്തുകാരി മാധവിക്കുട്ടിയുടെ ഓർമക്കായി നട്ട നീര്‍മാതളം പൂത്തു

നീര്‍മാതളത്തെ പ്രണയിച്ച മലയാളത്തിന്റെ പ്രിയഎഴുത്തുകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മക്കായി മാനവീയംവീഥിയില്‍ നട്ട നീര്‍മാതളം ആദ്യമായി പൂത്തു. ഒരുകുല വെള്ളപൂവും നിറയെ മൊട്ടുകളുമായി തലയെടുപ്പോടെ നില്‍ക്കുകയാണ് മാധവിക്കുട്ടിയുടെ ജീവിക്കുന്ന ഈ സ്മാരകം. ഇപ്പോള്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ ഇപ്പോൾ മഞ്ഞയായി മാറിയിരിക്കുകയാണ്.
2013 മേയ് 31-ന് കവയിത്രി സുഗതകുമാരിയും കൂത്താട്ടുകുളം മേരിയും ചേര്‍ന്നാണ് തലസ്ഥാനത്തെ വനിതാ കൂട്ടായ്മയ്ക്കുവേണ്ടി നീര്‍മാതളം നട്ടത്. ഓരോ ദിവസവും വനിതാ കൂട്ടായ്മ ഏറെ ശ്രദ്ധയോടെ മരം പരിപാലിച്ചു. നീര്‍മാതളത്തിന്റെ വളര്‍ച്ചയുടെ ഒരുഘട്ടത്തില്‍ പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണം വനിതാ കൂട്ടായ്മയിലെ അംഗങ്ങളെ ഏറെ വലച്ചിരുന്നു.
അങ്ങനെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറായ ഡോ. ജയദാസ് നീര്‍മാതളത്തെ പരിപാലിക്കാനെത്തി. നീര്‍മാതളത്തിന്റെ ഡോക്ടര്‍ എന്നാണ് അദ്ദേഹം കൂട്ടായ്മയില്‍ അറിയപ്പെടുന്നത്. നീര്‍മാതളം പൂവിടാന്‍ സാധാരണ എട്ടുവര്‍ഷം വേണം. എന്നാല്‍, മാനവീയംവീഥിയിലെ നീര്‍മാതളം അഞ്ച് വർഷം കൊണ്ട് പൂവിട്ടു. യഥാര്‍ഥ നീര്‍മാതളത്തിന്റെ തൈ കണ്ടെത്താനും മാനവീയത്തില്‍ അതിനായി ഒരിടം കണ്ടെത്താനും ഏറെ ബുദ്ധിമുട്ടിയെന്നും കൂട്ടായ്മയിലെ അംഗവും എഴുത്തുകാരിയുമായ കെ.എ.ബീന പറയുന്നു.
നഗരസഭയുടെയും മറ്റും പ്രത്യേക അനുമതി വാങ്ങിയാണ് തൈ നട്ടത്. നീര്‍മാതളത്തിന്റെ ചുവട്ടില്‍ സാമൂഹികവിരുദ്ധര്‍ ഒരിക്കല്‍ ചൂടുവെള്ളമൊഴിച്ചു. കരിഞ്ഞുണങ്ങിയ ചെടി അടുത്ത മഴയില്‍ വീണ്ടും കരുത്തോടെ നാമ്ബിട്ടു-ബീന പറഞ്ഞു. ഒന്‍പതുവര്‍ഷം മുന്‍പ് മേയ് 31-നാണ് മാധവിക്കുട്ടി ലോകത്തോട് വിടപറഞ്ഞത്. എല്ലാവര്‍ഷവും മേയ് 31-ന് തലസ്ഥാനത്തെ എഴുത്തുകാരികള്‍ മാനവീയം വീഥിയില്‍ മാധവിക്കുട്ടിയെ ഓര്‍ക്കാനായി ഒത്തുചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























