അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടക്കണമെന്ന് വേവലാതി പ്പെടുന്ന ടൂറിസം മന്ത്രി കടകംപള്ളിയൊക്കെ തങ്ങളുടെ കീഴില്‍ നടക്കുന്ന സത്യങ്ങള്‍ തിരിച്ചറിയണം ; സര്‍ക്കാരിനുനേരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു

വിദേശവനിത ലിഗയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച അന്വേഷണത്തിൽ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേടിന് കേസെടുത്ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു. അശ്വതിയെ എങ്ങനെയെങ്കിലും ജയിലിലടയ്ക്കാന്‍ വേവലാതിപ്പെടുന്ന ടൂറിസം മന്ത്രി കടകംപള്ളിയൊക്കെ തങ്ങളുടെ കീഴില്‍ നടക്കുന്ന സത്യങ്ങള്‍ തിരിച്ചറിയണം എന്ന അദ്ദേഹം പറയുന്നു. അശ്വതിക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ അന്വേഷണം. ഇല്‍സിയുടെ പരാതി കൊട്ടയിലിട്ടു' എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പേജിലാണ് റോയ് മാത്യൂ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :
അശ്വതിക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ അന്വേഷണം - ഇല്‍സിയുടെ പരാതി കൊട്ടയിലിട്ടു.
പരാതി കിട്ടിയാല്‍ അന്വേഷിക്കുന്നതിലെന്താ തെറ്റ്? മടിയില്‍ കനമുള്ളവര്‍ പേടിച്ചാ പോരെ, എന്നാണ് സിപിഎമ്മിന്റെ ഭജനപ്പാട്ടുകാരുടെ വായ്ത്താരി. ലിഗയെ കാണ്‍മാനില്ല എന്ന് പരാതി കൊടുക്കാന്‍ കോവളം പോലീസ് സ്റ്റേഷനില്‍ പോയ സഹോദരി ഇല്‍സക്കുണ്ടായ അനുഭവമാണ് അശ്വതി മാധ്യമങ്ങളോട് പറഞ്ഞതും ഫേസ് ബുക്കിലെഴുതിയതും.
ഇന്നത്തെ മാതൃഭുമി ഇക്കാര്യം അടിവരയിട്ട് എഴുതിയിരിക്കുന്നു.- "സ്റ്റേഷനില്‍ ഇല്‍സ ക്ക് നേരിടേണ്ടി വന്നത് തിക്താനുഭവങ്ങള്‍."
അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടക്കണമെന്ന് വേവലാതി പ്പെടുന്ന ടൂറിസം മന്ത്രി കടകംപള്ളിയൊക്കെ തങ്ങളുടെ കീഴില്‍ നടക്കുന്ന സത്യങ്ങള്‍ തിരിച്ചറിയണം -
ചോദിക്കാനും പറയാനും ആരുമില്ലാത്ത അശ്വതിയെന്ന സ്ത്രീയെ പോലീസിനെ കൊണ്ട് അധിക്ഷേപിച്ചാലൊന്നും സര്‍ക്കാരിനു മേല്‍ വീണ ലീഗയുടെ രക്തക്കറ മാഞ്ഞു പോവില്ല -
ന്യായീകരണങ്ങള്‍ കൊണ്ട് തുടച്ചു കളയാവുന്ന പാതകമല്ലിത്-
എന്തൊരു വിചിത്രമായ ന്യായീകരണങ്ങള്‍!
ഒതളങ്ങ തിന്ന് ചത്തതാണെന്ന് പറഞ്ഞ് ന്യായീകരിച്ച പോലീസാണിപ്പോള്‍ മാനഭംഗം തടയുന്നതിനിടയിലാണ് കൊല നടന്നതെന്ന് ന്യായീകരിക്കുന്നത്- വരാപ്പുഴയിലെ ശ്രീജിത്തിനെ പ്രതിയാക്കി ഇടിച്ചു കൊന്ന പോലെ അശ്വതിയെ കൊലപാതകി ആക്കി ഇടിക്കാതിരുന്നാ കൊള്ളാം -
https://www.facebook.com/Malayalivartha

























