ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ഒരു ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

അന്തരിച്ച കെ കെ രാമചന്ദ്രൻ എം എൽ എ യുടെ പേരിലുള്ള ശിലാ ഫലകത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. 2017 നവംബർ 3 ന് ചെങ്ങന്നൂർ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ നായർ നാടിനു സമർപ്പിച്ച നവീകരിച്ച ഷൈനി എബ്രഹാം റോഡിലെ ഫലകം രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ മാറ്റി.ഇവിടെ പൊതു മരാമത്ത് മന്ത്രി ജി. സുധാകരന്റെ പേരിലുള്ള പുതിയ ഫലകം സ്ഥാപിക്കുകയൂം ചെയ്തു.
രണ്ടു ഫലകങ്ങളുടെ ചിത്രവുമായി ബി ജെ പി മീഡിയ സെൽ കോർഡിനേറ്റർ സന്ദീപ് വചസ്പതി ഫേസ് ബുക്കിൽ രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നു. കാപട്യമേ നിന്റെ പേരോ സി പി എം എന്ന ചോദ്യത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.സഖാവ് കെ കെ ആറിന്റെ ഓർമ്മകൾ പോലും അവശേഷിക്കരുത് എന്ന ചിന്ത ആരുടേതാണ്ന്ന് വിശദീകരിക്കാനുള്ള ബാധ്യത സി പി എമ്മിന് ഉണ്ടെന്നും പോസ്റ്റിൽ സന്ദീപ് പറയുന്നു.
കെ കെ ആറിനെ സ്നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കൾ ചെങ്ങന്നൂരിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും സി പി എം അണികളെ ലക്‌ഷ്യം വച്ച് പറഞ്ഞുകൊണ്ടാണ് സന്ദീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.റോഡ് നാടിനു സമർപ്പിച്ചതിൽ രണ്ട് ശിലാഫലകങ്ങൾ ഉണ്ടായത് നാട്ടുകാരിലും ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.
സി പി എം നേതൃത്വം കെ കെ ആറിനെ അവഗണിക്കുന്നു എന്ന ആരോപണമാണ് ബി ജെ പി ഉന്നയിക്കുന്നത്. ഉപ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ പി എസ് ശ്രീധരൻ പിള്ള നാമനിർദേശ പത്രിക സാസമർപ്പിക്കുന്നതിനു മുൻപായി കെ കെ രാമചന്ദ്രൻ നായരുടെ വീട് സന്ദർശിച്ചിരുന്നു. എന്തായാലും പുതിയ വിവാദങ്ങളിലൂടെ സി പി എം അണികളിൽ ആശയകുഴപ്പം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റ്
കാപട്യമേ നിന്റെ പേരോ സിപിഎം
ചെങ്ങന്നൂരിലെ നവീകരിച്ച ഷൈനി എബ്രഹാം റോഡ് 2017 നവംബർ 3ന് ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ നാടിന് സമർപ്പിച്ചതാണ്. അദ്ദേഹത്തിന്റെ പേരിൽ ഫലകവും സ്ഥാപിച്ചു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം അതേ റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് സ്ഥാപിച്ച പുതിയ ഫലകമാണ് കെ കെ ആറിന്റെ മരണ ശേഷം നാട്ടുകാർ കാണുന്നത്. ഇന്ന് കെ കെ ആറിന്റെ പിൻഗാമിയാകാൻ ഫ്ലെക്സിനെ കൂട്ടുപിടിക്കുന്ന നേതാവിനെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്.
സഖാവ് കെ കെ ആറിന്റെ ഓർമ്മകൾ പോലും അവശേഷിക്കരുതെന്ന ചിന്ത ആരുടേതാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. കെ കെ ആറിനെ സ്നേഹിക്കുന്ന ആത്മാഭിമാനമുള്ള സഖാക്കൾ ചെങ്ങന്നൂരിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം.....
https://www.facebook.com/Malayalivartha

























