കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിൽ പ്രചരിച്ച വ്യാജ ജാഗ്രതാ നിർദേശത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

വ്യാജ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരില്‍ പ്രചരിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ അന്വേഷണം നടത്തുന്നതിനാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണ ചുമതലയും കൊല്ലം ഈസ്റ്റ് പോലീസിനാണ്. റംസാന്‍ വ്രതം ആരംഭിക്കുമ്‌പോള്‍ മറ്റ്‌സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് ഭിക്ഷാടനത്തിനെത്തുന്നവര്‍ അക്രമം കാട്ടുമെന്ന മുന്നറിയിപ്പോടൊയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
യാചകരെ അകറ്റിനിര്‍ത്തണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ ജാഗ്രതാ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും വ്യാജ നിര്‍ദ്ദേശത്തില്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചത്.
വിഷയം ഗൗരവമായെടുത്ത ഡിജിപി വ്യാജ സന്ദേശത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് കണ്ട്പിടിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ രേഖപെടുത്തിയിരുന്നതീയതിയാകട്ടെ ആഗസ്റ്റ് 16 ആണ്.ഇങ്ങനെ തെറ്റായ തീയതിയോടെ ജാഗ്രതാ നിര്‍ദ്ദേശം പ്രചരിപ്പിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനാണ് പോലീസ് ശ്രമം.
https://www.facebook.com/Malayalivartha





















