വിവരാവകാശ കമ്മീഷൻ നിയമനത്തിൽ സി പി എം ന് തിരിച്ചടി; കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപെട്ട് ഉയര്‍ന്ന ആരോപണങ്ങളിലാണ് നടപടി

വിവരാവകാശ കമ്മീഷന്‍ നിയമനത്തില്‍ അഡ്വക്കേറ്റ് എ എ റഷീദിനെ ഒഴിവാക്കിയ ഗവര്‍ണ്ണറുടെ നടപടി സിപിഎം ന് തിരിച്ചടി. റഷീദിന്റെ ഒഴികെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ പേരുകളും ഗവര്‍ണ്ണര്‍ അംഗീകരിക്കുകയും ചെയ്തു. കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ റഷീദിനെതിരെയുള്ള പോലീസ് നടപടികളാണ് റഷീദിന് വിനയായത്.
റഷീദിന്റെ നിമനത്തിനെതിരെ കോണ്‍ഗ്രസ്സ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഗവര്‍ണ്ണര്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടില്‍ റഷീദിനെതിരായ പരാമര്‍ശമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണ്ണറുടെ നടപടി. റഷീദിനെ ഒഴിവാക്കിയെങ്കിലും വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കാനായത് സര്‍ക്കാരിനാശ്വാസമാണ്. നേരത്തെ വിവരാവകാശ കമ്മീഷനിലെ നിയമനം വൈകുന്നതായി വിവരാവകാശ സംഘടനകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.
റഷീദിനെ ഒഴിവാക്കിയത് വ്യക്തിപരമായി മുഖ്യമന്ത്രിക്ക് ക്ഷീണമാണ്. തിരുവനന്തപുരം ജില്ലയില്‍ മുഖ്യമന്ത്രിയോട് ഏറെ അടുപ്പമുള്ള നേതാക്കളില്‍ ഒരാളാണ് റഷീദ്. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ശ്രീലത.സോമനാഥന്‍ പിള്ള,വിവേകാനന്ദന്‍,വിഎസ്സ് അച്ചുതാനന്ദന്റെ പ്രസ് സെക്രട്ടറി കെവി സുധാകരന്‍ എന്നിവരെയാണ് കമ്മീഷന്‍ അംഗങ്ങളായി ഗവര്‍ണ്ണര്‍ അംഗീകരിച്ചത്.
https://www.facebook.com/Malayalivartha






















