വിദേശവനിതയുടെ അടിവസ്ത്രവും ഭക്ഷണവും ഉപേക്ഷച്ച സ്ഥലത്ത് പരിശോധന നടത്തി; ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് ബലപ്പെടുത്താന്‍ കുറ്റകൃത്യത്തില്‍ പ്രത്യക്ഷ തെളിവുകള്‍ ലഭിക്കാനുള്ള തിരച്ചില്‍ തുടരുന്നു

വിദേശ വനിതയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പൊലീസ് കേസ് തെളിയിക്കുന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. ശാസ്ത്രീയമായി കുറ്റകൃത്യം തെളിയിക്കുന്നതില്‍ ഏറെ പരിചയസമ്പത്തുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തന്നെ നേരിട്ടുള്ള ഇടപെടലില്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിദേശ വനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്ത പ്രതികളെ അറസ്റ്റുചെയ്യുന്നതും. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാറന്‍സിക് പരിശോധനകളിലെ ഫലങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായകമായി. കേസിന് കൂടുതല്‍ ശക്തിപകരാന്‍ മൊഴിയില്‍ പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള സാഹചര്യ തെളിവുകള്‍ കൂടി കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് പ്രതികളെ അവരുടെ വീടുകളിലും കുറ്റകൃത്യം നടന്ന സ്ഥലത്തുമെല്ലാം എത്തിച്ച് തെളിവെടുക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടന്നു.
അതേസമയം കേസിലെ ഒന്നാംപ്രതി ഉമേഷ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ താന്‍ നിരപരാധിയാണെന്ന് വിളിച്ചുപറയുകയും ചെയ്തു. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. എന്നാല്‍ ഉമേഷിന്റെ പനന്തുറയിലെ വീട്ടില്‍നിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടല്‍ക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൂടുതല്‍ സാഹചര്യ തെളിവുകള്‍ക്കായി കരമന ആറ്റിലും അന്വേഷണ സംഘം മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പരിശോധനകള്‍ നടത്തുന്നത്.
കേസിലെ രണ്ടാം പ്രതിയായ ഉദയനെയും ഇന്ന് തെളിവെടുപ്പിനായി പുന്തുറയിലും വാഴമുട്ടത്തും എത്തിക്കും. നേരത്തെ തന്നെ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇവരാണ് പ്രതികള്‍ എന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തത് അങ്ങനെയാണ്. യുവതി കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ട്. ഇവര്‍ കഴുത്തുഞെരിച്ചാണ് കൊല നടത്തിയതെന്നും വള്ളിയില്‍ കെട്ടിത്തൂക്കി തൂങ്ങിമരണമാണെന്ന് വരുത്താന്‍ ശ്രമം നടത്തിയെന്നും പൊലീസ്.
യുവതി പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലത്തിന്റെയും മുടിയിഴകളും വിരലടയാളവും ഉള്‍പ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിദേശവനിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും ആരെല്ലാമെന്നും പൊലീസ് കണ്ടെത്തുന്നത്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടില്‍ എത്തിയശേഷം എന്തു നടന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























