കേസ് ഫയലിനായി പോലീസുകാരും അഭിഭാഷകരും തമ്മിൽ വിലപേശൽ; ഫോൺ സന്ദേശം വൈറലാകുന്നു

പോലീസുകാരം അഭിഭാഷകരും തമ്മിലുള്ള വിലപേശൽ സംഭാഷണം പുറത്ത്.കേസ് ഫയൽ കൈമാറിയാൽ എന്ത് നൽകുമെന്ന ചോദ്യത്തടെയാണ് സംഭാഷണ തുടങ്ങുന്നത്. പിന്നീട് പോലീസുകാരൻ സ്വയം പരിചയപെടുത്തുകയാണ്. അതിങ്ങനെയാണ് ഞാൻ മതിലകം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ സുരേന്‌ദ്രനാണ്. പിന്നീട് സംഭാഷണം ഇങ്ങനെ തുടരുന്നു.
താൻ പൂരം ഡ്യൂട്ടിയിലായിരുന്നെന്നും സനീഷ് എന്നയാളുടെ വാഹനാപകട കേസിന്റെ ഫയൽ രണ്ട് ദിവസം മുൻപ് തന്റെ കയ്യിലെത്തിയിട്ടുണ്ടെന്നും ഫയൽ താങ്കൾക്ക് തന്നാൽ എന്തു ചെയ്യുമെന്നും തുടങ്ങി പോലീസ് ഉദ്യോഗസ്ഥനും ത്യശൂരിലെ വക്കീലും നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്ത് ചെയ്യാനാണ്..? എന്താണ് സാർ ഉദ്ദേശിക്കുന്നത് നയം വ്യക്തമാക്കാൻ ആവശ്യപ്പെട്ട വക്കീലിന് പോലീസിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇതെല്ലാം നിങ്ങൾക്ക് അറിയുന്ന കാര്യമല്ലേ..? നിങ്ങൾ എന്താണ് ചെയ്യാറുള്ളത്..? സാധാരണ നൽകുന്നത് ആയിരം രൂപയാണെന്ന വക്കീലിന്റെ അറിയിപ്പോടെ സംഭാഷണത്തിന് വിരാമമായി.
മതിലകം പോലീസ് സ്റ്റേഷനിൽ മാത്രമല്ല കേരളത്തിലെ മിക്ക പോലീസ് സ്റ്റേഷനുകളിലേയും അവസ്ഥ ഇതു തന്നെയാണ്. വാഹനാപകട കേസുകളിൽ പ്രതിയേയും വാദിയേയും തീരുമാനിക്കുന്ന പോലീസ് തന്നെയാണ് വക്കീലിനേയും തീരുമാനിക്കുന്നത്.ആദ്യം സ്റ്റേഷനിലെത്തുന്ന വാദിയും പ്രതിയും കാണേണ്ടവരെ വേണ്ടത് പോലെ കാണണം. തുടർന്ന് ഇവർ പറയുന്ന വക്കീലിന് വക്കാലത്തും ഒപ്പിട്ട് നൽകണം. വാദിക്കും പ്രതിക്കും സഹായ വാഗ്ദാനങ്ങൾ നൽകുന്ന ഇക്കൂട്ടർ വക്കാലത്തേൽപ്പിക്കുന്ന അഭിഭാഷകരിൽ നിന്നും വൻ തുകയാണ് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha
























