ആർ സി സിയെ തകർക്കാൻ മുന്നിട്ടിറങ്ങി ഒരു പ്രമുഖ ചലച്ചിത്ര താരത്തിന്റെ മകളും ചാനൽ മുതലാളിയും എറണാകുളത്ത് ആശുപത്രി സമുച്ചയം നടത്തുന്ന പ്രവാസി വ്യവസായിയും... ഞെട്ടലോടെ കേരളം

ഒരു പ്രമുഖ ചലച്ചിത്ര താരത്തിന്റെ മകളും ചാനൽ മുതലാളിയും എറണാകുളത്ത് ആശുപത്രി സമുച്ചയം നടത്തുന്ന പ്രവാസി വ്യവസായിയും ചേർന്നാണ് ആർ സി സിയെ തകർക്കാൻ ശ്രമിക്കുന്നതെന്ന വാർത്ത കേരളത്തെ നടുക്കുന്നു.
സർക്കാർ മേഖലയിൽ കാൻസർ ചികിത്സക്കായി കേരളത്തിൽ ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. ആർ സി സി യിലെ ജീവനക്കാർ പല സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സ്ഥാപനത്തിന് ശനിദശ ആരംഭിച്ചത്. അതിന് പ്രമുഖർ കൂട്ടുനിൽക്കുന്നു.
സിനിമാ താരത്തിന്റെ മകളും പ്രവാസി വ്യവസായിയും ചാനൽ മുതലാളിയും സംയുക്തമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കാൻസർ ആശുപത്രിക്ക് വേണ്ടിയാണ് പ്രശസ്തമായ ആർസിസിയെ തകർക്കാൻ ശ്രമിക്കുന്നത്.
ഇടതുപക്ഷ വിശ്വാസിയായ ചലച്ചിത്ര താരത്തിന് സി പി എമ്മിനുള്ളിൽ നിന്നും നിർലോഭമായ സഹകരണമാണ് ലഭിക്കുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് മന്ത്രി മാത്രം സർക്കാർ സ്ഥാപനത്തെ തകർക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാട് തുടരുന്നു. ഏതായാലും ആർ സി സിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് യുദ്ധം തുടരുകയാണ്. ആർ സി സിയിൽ വന്നാൽ എച്ച്ഐവിയുമായി മടങ്ങാം എന്ന കുപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വാർത്തയാക്കിയത് പുതിയ സംഘം തന്നെയാണ്.
പ്രമുഖ സിനിമാ താരവും വിദേശത്ത് പ്രവർത്തിക്കുന്ന ബിസിനസുകാരനും വ്യക്തമായ ലക്ഷ്യത്തോടെ പടച്ചെടുക്കുന്ന കഥകളാണ് ചില ഡോക്ടർമാരുടെ സഹായത്തോടെ ആർ സി സിക്കെതിരെ വ്യാപിക്കുന്നത്. ആർസിസിയിലെ ഡോക്ടർമാർ ഇതിനു വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പ്രവാസി വ്യവസായി കൊച്ചിയിൽ നടത്തുന്ന ആശുപത്രിയിലും സിനിമാ താരത്തിന് നിക്ഷേപമുണ്ട്. പ്രസ്തുത ആശുപത്രിക്ക് കേരളത്തിൽ ശരിയായ വേരുകളുണ്ട്. മികച്ച ചികിത്സ ലഭ്യമാകുന്ന സംസ്ഥാനത്തെ ചുരുക്കം ചില ആശുപത്രികളിലൊന്നാണ് ഇത്.
ചാനൽ മുതലാളി പുതിയ ആശുപത്രിക്ക് വേണ്ടി തന്റെ ചാനലിലൂടെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ആർ സി സി ക്കും രോഗം ബാധിച്ചു എന്നാണ് പ്രചരണത്തിന്റെ കാതൽ. ആർ സി സിക്ക് സംഭവിച്ച രോഗം മാറ്റാനാവില്ലെന്ന് ചാനൽ പ്രസംഗിക്കുന്നു. പാവപ്പെട്ട പ്രേക്ഷകർ ഇതെല്ലാം കണ്ട് നിവൃത്തിയില്ലാതെ വിശ്വസിക്കുന്നു. നിരന്തര പ്രചരണങ്ങൾ ഏത് പ്രസ്ഥാനത്തെയും നശിപ്പിക്കും.
തിരുവനന്തപുരത്ത് നിലവിലുള്ള ഒരു നക്ഷത്ര ആശുപത്രി വിലയ്ക്ക് വാങ്ങാനാണ് സംഘം നീങ്ങുന്നത്. നെയ്യാറ്റിൻകര പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു വൻകിട ആശുപത്രി വാങ്ങാനും സംഘം ശ്രമിച്ചിരുന്നു. ആശുപത്രിക്ക് താരവുമായി ബന്ധമുണ്ട്.
എന്നാൽ ആശുപത്രി വിൽക്കാൻ ഉടമസ്ഥർ തയ്യാറായില്ല. അങ്ങനെയാണ് നഗരത്തിലെ വൻകിട ആശുപത്രി വിലയ്ക്ക് വാങ്ങാൻ സംഘം തീരുമാനിച്ചത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. അടുത്ത കാലത്ത് സ്ഥാപനത്തിലെ പ്രമുഖൻ തന്റെ ഷെയർ വിറ്റു. ഡോക്ടറായ മുതലാളി ആശുപത്രി വിട്ടതോടെ സ്ഥാപനം പ്രതിസന്ധിയിലായി. അങ്ങനെയാണ് ആശുപത്രി വാങ്ങാൻ പുതിയ സംഘം എത്തിയത്. ഇതേ ആശുപത്രിയിൽ പ്രശസ്തമായ രീതിയിൽ കാൻസർ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
കാൻസർ ചികിത്സയാണ് കേരളത്തിൽ ഏറ്റവും ലാഭകരം എന്ന് മനസിലാക്കിയാണ് സംഘം രംഗത്തെത്തിയത്. കാൻസർ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നത് ഇവരുടെ ബിസിനസ് താത്പര്യങ്ങളുടെ ചിറക് വിരിക്കുന്നു. പ്രവാസി വ്യവസായി അടുത്ത കാലത്ത് കോഴിക്കോട്ടെ പ്രമുഖ ആശുപത്രി വിലയ്ക്ക് വാങ്ങി കഴിഞ്ഞു.
അതിനിടെ കാൻസർ ആശുപത്രി തിരുവനന്തപുരത്ത് തുടങ്ങണോ എറണാകുളത്ത് തുടങ്ങണോ എന്ന കാര്യത്തിലും സംഘത്തിനുള്ളിൽ ആശയകുഴപ്പമുണ്ട്. എറണാകുളം കേന്ദ്രീകരിച്ചാൽ സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നും എത്തുന്ന രോഗികളെ ലഭിക്കും എന്നാണ് കണക്കുകൂട്ടൽ. പുതിയ ആശുപത്രി നിർമ്മിക്കാൻ എറണാകുളത്ത് സ്ഥലം വാങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























