Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന സഹോദരനെ കൊന്നവർക്കെതിരെ വികാര നിർഭരമായ ഒരു കത്ത്; ഇരുപത്തി മൂന്ന് വർഷം മുൻപ് കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ നീതി തേടി സഹോദരൻ

16 MAY 2018 06:14 PM IST
മലയാളി വാര്‍ത്ത

ഇരുപത്തി മൂന്ന് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിൽ നീതി തേടി സഹോദരൻ. എടവണ്ണ ഒതായി അങ്ങാടിയില്‍ വെച്ച്‌ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് നേതാവ് മനാഫിന്റെ സഹോദരന്‍ അബ്ദുള്‍ റസാക്കാണ് നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. വൈകാരികമായ കത്തയച്ചും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടുമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട സഹോദരനെ കൊന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കണ്‍മുന്നില്‍ പട്ടാപ്പകല്‍ തന്റെ സഹോദരനെ കൊല്ലിച്ചത് പി.വി അന്‍വര്‍ ആണെന്നും ഇപ്പോള്‍ നിലമ്പൂർ എം.എല്‍.എ ആയ അന്‍വറിനെയും ഒളിവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രണ്ട് സഹോദരി പുത്രന്‍മാരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും റസാക്ക് ആരോപിക്കുന്നു.

ഒന്നാം സാക്ഷി കൂറുമാറിയതും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയുമാണ് അന്ന് അന്‍വര്‍ രക്ഷപ്പെടാന്‍ കാരണമെന്നും എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും അതിനാലാണ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തയച്ചതെന്നും അബ്ദുള്‍ റസാക്ക് വ്യക്തമാക്കി.

ഇനി ഇതുപോലെ ഒരാളും ഇവരുടെ ക്രൂരതയ്ക്ക് ഇരയാകരുതെന്നും കേസിൽ അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെ പ്രതീക്ഷയോടെയാണ് തങ്ങളുടെ കുടുംബം നോക്കികാണുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

ഫേസ് ബുക്ക് പോസ്റ്റ്

ബഹു.മുഖ്യമന്ത്രി . . ഇനി ഒരു മരണം ഈ എം.എല്‍.എയുടെ പ്രേരണയില്‍ ഉണ്ടാകരുത്. കണ്‍മുന്നില്‍ കൂടപ്പിറപ്പിനെ കുത്തികൊല്ലുന്നത് കണ്ടു നില്‍ക്കേണ്ടിവന്ന ഒരു സഹോദരന്റെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ്.

ഞങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന എന്റെ സഹോദരന്‍ മനാഫിനെ പട്ടാപ്പകല്‍ കൊലക്കത്തിക്ക് ഇരയാക്കിയിട്ട് 23 വര്‍ഷം പിന്നിട്ടിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. മനസാമാധാനത്തോടെ ഉറങ്ങാന്‍പോലും കഴിയാത്ത 23 വര്‍ഷം.
എല്ലാറ്റിനും നേതൃത്വം നല്‍കിയ പി.വി അന്‍വര്‍ ഇപ്പോള്‍ എം.എല്‍.എ ആയിട്ടും ക്രിമിനല്‍ പ്രവര്‍ത്തി തുടരുന്നതിലാണ് ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിക്കും പൊതു സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കുന്നത്.

ഇനി ഒരു മാനാഫുമാരും ഇയാളുടെ രോഷത്തിന് ഇരയാകരുത്. അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെ പ്രതീക്ഷയോടെയാണ് ഞങ്ങളെ കുടുംബം നോക്കി കാണുന്നത്.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി ഒതായി അങ്ങാടിയില്‍ ഓട്ടോ ഓടിച്ചാണ് എന്റെ ഇക്കാക്ക ഞങ്ങളെ കുടുംബം പോറ്റിയത്. ബാപ്പയുടെ സഹോദരീ ഭര്‍ത്താവായിരുന്ന സി.പി.എമ്മിന്റെ എടവണ്ണ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഉണ്ണി മുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി അന്‍വര്‍ ഗുണ്ടാസംഘത്തെ ഇപയോഗിച്ച്‌ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനെ ചെറുത്ത ഉണ്ണി മുഹമ്മദിനെ ഓട്ടോ തടഞ്ഞ് വെച്ച്‌ മര്‍ദ്ദിക്കുന്നത് തടഞ്ഞതിലെ പകതീര്‍ക്കാനാണ് 1995 ഏപ്രില്‍ 13ന് മനാഫിനെ നടുറോഡിലിട്ട് കുത്തികൊന്നത്. വീട്ടിലെത്തി എന്റെ ഉമ്മയെയും സഹോദരനെയും സഹോദരിമാരെയും അന്‍വറും സംഘവും മര്‍ദ്ദിച്ച ശേഷം കൊലവിളി നടത്തി മനാഫിനെ തേടി പോവുകയായിരുന്നു. വീട്ടില്‍ക്കയറി അക്രമം നടത്തിയതറിഞ്ഞ് ഓട്ടോയുമായി അങ്ങാടിയിലേക്കു വരുന്നതിനിടെയാണ് ഓട്ടോ തടഞ്ഞ് മനാഫിനെ ഉപ്പയുടെയും എന്റെയും കണ്‍മുന്നിലിട്ട് കുത്തിയും മര്‍ദ്ദിച്ചും കൊന്നത്. ജീപ്പ് ഡ്രൈവറായിരുന്ന ഞാന്‍ ജീപ്പ് നിര്‍ത്തി ഓടി വരുന്നതിനിടെയാണ് ഈ ക്രൂരത കണ്ടത്.

പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി.ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ ശരിക്കും വിസ്തരിച്ച്‌ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇദ്ദേഹം ഇപ്പോള്‍ ഹൈക്കോടതിയില്‍ ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്ത് വീണ്ടും അന്‍വറിനെ സഹായിക്കും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.

മാത്രമല്ല കേസില്‍ ഇപ്പോഴും പ്രതികളായി വിദേശത്ത് ഒളിവില്‍ കഴിയുന്ന നിലമ്ബൂര്‍ എം.എല്‍.എ അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്‍മാരെ പിടികൂടുന്നതിനായി അടിയന്തര നടപടികളും സ്വീകരിക്കണം. അല്ലെങ്കില്‍ വീണ്ടും അന്‍വറും സംഘവും ക്രൂരത ആവര്‍ത്തിക്കും. അതിന് സര്‍ക്കാര്‍ ദയവ് ചെയ്ത് കൂട്ടുനില്‍ക്കരുത്. കൂടപ്പിറപ്പ് നഷ്ടപ്പെട്ട സഹോദരന്റെ അപേക്ഷയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (20 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (35 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (42 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (4 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

Malayali Vartha Recommends