കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഞെട്ടിക്കാൻ മാത്രമല്ല പാഠം പഠിപ്പിക്കാനും രാഹുൽ ഗാന്ധിയുടെ തീരുമാനം... രാജ്യസഭാ സീറ്റിന് വേണ്ടി കോൺഗ്രസുകാർ പടലതിരിഞ്ഞ് അടി തുടങ്ങിയതോടെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് വെറും അഞ്ചു നിമിഷം കൊണ്ട്...

കേരള കോൺഗ്രസ് മാണിക്ക് രാജ്യസഭാ സീറ്റ് നൽകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് അഞ്ചു നിമിഷം കൊണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഞെട്ടിക്കാൻ മാത്രമല്ല വലിപ്പിക്കാനും രാഹുൽ ഗാന്ധി തീരുമാനിച്ചു. രാജ്യസഭാ സീറ്റിന് വേണ്ടി കോൺഗ്രസുകാർ പടലതിരിഞ്ഞ് അടി തുടങ്ങിയതോടെയായിരുന്നു തീരുമാനം.
പി ജെ കുര്യന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലഭിച്ചത് നൂറ് കണക്കിന് കത്തുകളാണ്. എല്ലാ കത്തിലും ഒരേ ഒരാവശ്യം മാത്രം. അതിനിടെ രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള ചില നേതാക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് കുര്യന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടു. അതോടെ കോൺഗ്രസുകാർക്ക് ആർക്കും സീറ്റ് നൽകരുതെന്ന് രാഹുൽ തീരുമാനിച്ചു. എങ്ങനെയെങ്കിലും കോൺഗ്രസ് നന്നാകണമെന്നാണ് രാഹുൽ ആഗ്രഹിക്കുന്നത്. അതിനിടയിലാണ് കുര്യനെതിരെ ഒളിയമ്പുകളുമായി കോൺഗ്രസുകാർ തന്നെ രംഗത്തെത്തിയത്.
മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് മുന്നണി പ്രവേശ ചർച്ചകളുടെ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് തീരുമാനിച്ചുറപ്പിച്ചതാണ് . എന്നാൽ അതിന് ഹൈക്കമാന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. പി ജെ കുര്യൻ രാജ്യസഭയിൽ സ്ഥാനാർത്ഥിയാകാൻ തള്ളിയതോടെ തന്നെ കോൺഗ്രസിന്റെ സീറ്റ് പിടിച്ചുപറിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതോടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തലയും സേഫായി.
യഥാർത്ഥത്തിൽ കേരള കോൺഗ്രസിന് സീറ്റ് നൽകിയത് കോൺഗ്രസ് തന്നെയാണ്. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഇനിയും ഇത്തരത്തിൽ ഗ്രൂപ്പ് കളിച്ചാൽ കേരളത്തിലും കർണാടകം ആവർത്തിക്കുമെന്ന് കരുതാൻ സാമാന്യബുദ്ധി മതി. കുമാരസ്വാമിയെ കർണാടകത്തിന്റെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് കാണിച്ച തന്ത്രപാട് കേരള കോൺഗ്രസിന്റെ കാര്യത്തിലും സംഭവിച്ചു എന്നതാണ് സത്യം.
മാത്യു കുഴൽനാടനെയും വി ടി ബലറാമിനെയും ഷാഫി പറമ്പിലിനെയും പോലുള്ളവരാണ് തങ്ങളുടെ സീറ്റ് ഇല്ലാതാക്കിയത്. മണ്ണ് ചാരി നിന്നവർ പെണ്ണും കൊണ്ടു പോകുമെന്ന ചൊല്ല് ഇവിടെ അന്വർത്ഥമാവുകയായിരുന്നു. ഹൈക്കമാന്റിൽ പരാതി പ്രളയമാണ് ഉണ്ടായിരിക്കുന്നത്. പ്രാദേശിക ഘടകകക്ഷികളിലൂടെ കോൺഗ്രസിനെ ശക്തിപ്പെടുത്താം എന്ന ലക്ഷ്യമാണ് രാഹുൽ ഗാന്ധിക്കുള്ളത്. ഭാവിയിലും കലഹം തുടർന്നാൽ കേരളത്തിന്റെ മുഖ്യ മന്ത്രി സ്ഥാനം ചിലപ്പോൾ ലീഗ് കൊണ്ടുപോയെന്ന് വരും. ജയിക്കുന്ന സീറ്റിൽ ഒരുമിച്ച് നിൽക്കുന്നവർക്ക് സീറ്റ് നൽകാനാണ് രാഹുലിന്റെ തീരുമാനം. അതായത് കർണാടക മോഡൽ.
https://www.facebook.com/Malayalivartha























