ഇടയ്ക്കിടയ്ക്കുള്ള യുവതിയുടെ വീട് സന്ദർശനം... വീട്ടുകാരില്‍ ചിലര്‍ ബന്ധത്തെ എതിര്‍ത്തിരുന്നെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറാകുകയായിരുന്നു; പെണ്‍വീട്ടുകാരും യുവതിയും ചെറുക്കന്റെ വീടു കാണണം എന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു സമീപത്തുള്ള ഒരു വീട്ടില്‍ ഇവരെ കൊണ്ടു പോയി... പക്ഷെ അന്ന് സംഭവിച്ചത് മറ്റൊന്ന്... വിവാഹത്തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി റാണിയെയും കൂടെ അമ്മാവനായി അഭിനയിച്ച വീരനെയും തപ്പി പോലീസ്

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ആണാണെന്നു കരുതി തിരുവനന്തപുരം സ്വദേശിനി വിവാഹം കഴിച്ചതു കൊല്ലം സ്വദേശിയായ യുവതിയെ. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു പരാതിയില്ല എന്നു പറഞ്ഞെങ്കിലും വിഷയം സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സ്‌പെഷില്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നോ വിവാഹം എന്നു പോലീസ് സംശയിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശി സുബ്രഹ്മണ്യ ശ്രീറാമെന്നാണ് ഇയാള്‍ വിവാഹസമയത്തു നല്‍കിയ വിലാസം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം സ്വദേശിയായ റാണിയാണു സ്ത്രീയെന്നു പോലീസിനു സൂചന ലഭിക്കുകയായിരുന്നു. ഇയാള്‍ എങ്ങനെയാണു വ്യാജപേരില്‍ ടെക്‌നോപാര്‍ക്കില്‍ കയറിപ്പറ്റിയത് എന്നതാടക്കമുള്ള വിഷയങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
നിലവില്‍ റാണി ഒളിവിലാണ്. വിഷയത്തെക്കുറിച്ചു ടെക്ക്‌നോപാര്‍ക്കും അന്വേഷണം നടത്തുന്നുണ്ട്. പോത്തന്‍കോട് സ്വദേശിയായ ബി എഡ് ബിരുദധാരിയായ യുവതി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് മറ്റൊരു ജോലി തേടി ശ്രീറാം പോയി എങ്കിലും യുവതിയുമായുള്ള ബന്ധം തുടര്‍ന്ന്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ യുവതിയുടെ വീടും സന്ദര്‍ശിക്കാറുണ്ടായിരുന്നു. യുവതിയുടെ വീട്ടുകാരില്‍ ചിലര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു എങ്കിലും യുവതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറാകുകയായിരുന്നു.
പെണ്‍വീട്ടുകാരും യുവതിയും ചെറുക്കന്റെ വീടു കാണണം എന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു സമീപത്തുള്ള ഒരു വീട്ടില്‍ ഇവരെ കൊണ്ടു പോയി. എന്നാല്‍ മാതാപിതാക്കള്‍ എറണകുളത്താണ് എന്നും തങ്ങള്‍ ബ്രഹ്മണ കുലത്തിലുള്ളവരായതിനാല്‍ ജാതിക്കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും ഇയാള്‍ പെണ്ണിന്റെ ബന്ധുക്കളൊടു പറഞ്ഞു.
വരന്റെ അമ്മാവന്‍ എന്ന പേരില്‍ ഒരാള്‍ എത്തിരുന്നു. ഇയാളുടെ സാന്നിധ്യത്തിലാണ് വിവാഹ തിയതി തീരുമാനിച്ചത് എന്നാണ് വിവരം. വിവാഹത്തിനു ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 100 ഓളം പേര്‍ പങ്കെടുക്കും എന്നായിരുന്നു വരന്‍ പെണ്‍വീട്ടുകാരെ അറിയിച്ചിരുന്നത്. പോത്തന്‍കോട് പാണിമൂലംക്ഷേത്രത്തില്‍ സദ്യയോടുകൂടി വിവാഹം നടത്തി.
എന്നാല്‍ കല്യാണത്തിന് വരുന്ന വഴിക്കു ബന്ധുക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു എന്നും മുഹൂര്‍ത്തം തെറ്റണ്ടാ എന്നു കരുതിയാണു തനിച്ചു വന്നത് എന്നും വരന്‍ യുവതിയുടെ വീട്ടുകാരോടു പറഞ്ഞു. താലികെട്ടലിനു ശേഷം ലോഡ്ജിലേയ്ക്കായിരുന്നു വരന്‍ യുവതിയെ കൊണ്ടു പോയത്. മണിയറയില്‍ എത്തിയ വരന്‍ താന്‍ ഭിന്നലിംഗക്കാരാനാണ് എന്നു യുവതിയോടു പറഞ്ഞു.
ഇയാള്‍ തമാശ പറയുകയാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം യുവതിയുടെ ഫോണില്‍ വന്ന മെസേജി നിന്നു വരന്‍ സ്ത്രീയാണെന്ന കാര്യം ഇവര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു യുവതി ഈ വിവരം വീട്ടുകാരെ അറിയിച്ചു. ആദ്യ രാത്രിയില്‍ തന്നെ വരന്‍ ചോദിച്ചതു വധുവിന്റെ സ്വര്‍ണ്ണമായിരുന്നു. എന്നാല്‍ അതു വീട്ടുകാര്‍ ഊരി വാങ്ങിച്ചു എന്ന് വധു പറഞ്ഞു.
പിറ്റെന്നു രാവിലെ വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വധുവിന്റെ വീട്ടുകാര്‍ ഇരുവരേയും വീട്ടില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























