സംസ്ഥാനത്തെ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; നാലു മരണം

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ പലയിടത്തും കനത്ത നാശനഷ്ടം. ശനിയാഴ്ച പെയ്ത മഴയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.
ശക്തമായ കാറ്റില്‍ തെങ്ങുവീണ് കോഴിക്കോട് ചാലിയത്ത് കദീജ, തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദീപ എന്നിവരാണ് മരിച്ചത്. എടത്വ തലവടിയില്‍ പമ്ബാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, കാസര്‍കോട് അഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക എന്നിവരും മരിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും കലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
നേരത്തെ് കോഴിക്കോട് കടലൂണ്ടി ലെവല്‍ക്രോസിന് സമീപം മരം വീണതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ രണ്ടര മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി. ഒട്ടേറെ ട്രെയിനുകള്‍ കോഴിക്കോട് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പൂര്‍ണതോതിലാക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























